Connect with us

News

സീറ്റ് പോയി: പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ്

തന്നോട് ആലോചിക്കാതെയാണ് നിയമസഭാ സീറ്റ് നിഷേധിച്ചതെന്ന് ഭട്ട് പറഞ്ഞു.

Published

on

ഉഡുപ്പി എം.എല്‍.എ രഘുപതി ഭട്ടിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഭട്ട്. ഹിജാബ് നിരോധത്തിലടക്കം മുന്നില്‍നിന്ന നേതാവിനെ തഴഞ്ഞത് പാര്‍ട്ടിയില്‍ അസ്വാരസ്യം ഉളവാക്കിയിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രിമാരടക്കം പാര്‍ട്ടിക്കെതിരെ രംഗത്തുവന്നതിനിടെയാണ് സംഭവം. തന്നോട് ആലോചിക്കാതെയാണ് നിയമസഭാ സീറ്റ് നിഷേധിച്ചതെന്ന് ഭട്ട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട്​ നഴ്​സിങ്​ വിദ്യാര്‍ത്ഥികള്‍ മരിച്ചു

റമസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

Published

on

ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കാല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം.

റമസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

india

തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ട സ്ഥാപനം’; ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ്‌

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Published

on

തെരഞ്ഞെടുപ്പ് കമീഷനെ പ്രവർത്തനരഹിതം എന്നും പരാജയപ്പെട്ട സ്ഥാപനം എന്നും വിശേഷിപ്പിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി അതിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാത്തതിനാൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ ഇപ്പോൾ വിശ്വാസമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് കമീഷനിലുള്ള വിശ്വാസമില്ലായ്മയുടെ വിഷയം എത്ര വേഗത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുവോ ജനാധിപത്യത്തെ രക്ഷിക്കാനുള്ള സാധ്യത അത്രയും കൂടുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ഒരു പ്രവർത്തനരഹിതമായ സ്ഥാപനമാണ്. ഭരണഘടന പ്രകാരം പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾക്കനുസൃതമായി കമീഷൻ അതിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടില്ല. ഇപ്പോളിത് പരാജയപ്പെട്ട സ്ഥാപനമാണ്. ഈ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് കമീഷനിൽ വിശ്വാസമില്ലെന്നും’ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച കോൺഗ്രസിന്റെയും തൃണമൂലിന്റെയും ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

ഇ.വി.എമ്മുകൾക്ക് പുറമേ, തെരഞ്ഞെടുപ്പ് പ്രക്രിയ കളങ്കിതമാണെന്ന് സൂചിപ്പിക്കുന്ന ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നതാണ് പ്രതിപക്ഷത്തിനുള്ള സന്ദേശം. പല തലങ്ങളിലുമുള്ള കൃത്രിമത്വങ്ങളുടെ ഫലമായിരിക്കാം ഇപ്പോൾ വന്നിരിക്കുന്ന ഫലങ്ങൾ എന്ന് സിബൽ അവകാശപ്പെട്ടു. നമ്മൾ ഒരുമിച്ച് ആ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് ഊന്നിപ്പറഞ്ഞു.

അസാധാരണമായ കൂട്ടിച്ചേർക്കലുകൾ, അപ്രതീക്ഷിതമായി ഇല്ലാതാക്കലുകൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐ.ഡി നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ കോൺഗ്രസും ഇൻഡ്യ ബ്ലോക്ക് പാർട്ടികളും ആവർത്തിച്ച് ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

4,000ത്തിലധികം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ അതത് നിയമസഭാ സീറ്റുകളിലെ തീർപ്പാക്കാത്ത ബൂത്ത് തല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർവകക്ഷി യോഗങ്ങൾ നടത്തുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ ശനിയാഴ്ച പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ഒന്നിലധികം തലങ്ങളിലുള്ള പാർട്ടികളുമായി ആശയവിനിമയം നടത്താനുള്ള കമീഷന്റെ സമീപകാല തീരുമാനത്തിന് പിന്നാലെയാണ് യോഗങ്ങൾ.

വോട്ടർ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും വോട്ടർ പട്ടിക വൃത്തിയാക്കുന്നതിന് ജനന-മരണ രജിസ്ട്രേഷൻ അധികാരികളെ ഉൾപ്പെടുത്താനും കമീഷൻ തീരുമാനിച്ചിട്ടുണ്ട്.

Continue Reading

kerala

‘കോർപ്പറേറ്റ് മാധ്യമ മുതലാളി ബി.ജെ.പിയെ വിലക്ക് വാങ്ങി’; പരിഹസിച്ച് സന്ദീപ് വാര്യർ

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്‍റായി വരുന്നു.

Published

on

മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ.

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടെന്നും കോർപ്പറേറ്റ് മാധ്യമ മുതലാളി ബി.ജെ.പി.യെ വിലക്ക് വാങ്ങിയെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്‍റെ പരിഹാസം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്‍റായി വരുന്നു.

അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്മാർക്കൊക്കെ എട്ടിന്‍റെ പണി കിട്ടാനാണ് സാധ്യതയെന്നും പോസ്റ്റിൽ പറയുന്നുണ്ടഞായറാഴ്ച ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗമാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി നിർദേശം ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരും സാധ്യത പട്ടികയിലുണ്ടായിരുന്നു. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കെ. സുരേന്ദ്രൻ സ്ഥാനമൊഴിയും.

കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിന്‍റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ശശി തരൂരിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിന്‍റെ പണി കിട്ടാനാണ് സാധ്യത.

ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള… ഇതൊക്കെ എളുപ്പം മറക്കാൻ ബിജെപി പ്രവർത്തകർക്ക് എങ്ങനെ കഴിയും ?

ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ?

കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി.

Continue Reading

Trending