Connect with us

india

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 200 കടന്നു; പരിക്കേറ്റവരില്‍ 4 തൃശൂര്‍ സ്വദേശികളും

തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അപടകത്തില്‍പെട്ടതായി വിവരമുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Published

on

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 200 ലധികം പേര്‍ മരിച്ചതായി വിവരം. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളി രാത്രി ഏഴരയോടെ ദുരന്തത്തില്‍ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയതിന് പിറകെ അതിലേക്ക് രണ്ട് യാത്രാ ട്രെയിനുകള്‍ വന്ന് കൂട്ടിയിടിച്ച് ഒന്നിനൊന്ന് മേലേക്ക് മറിയുകയായിരുന്നു. കനത്ത ആഘാതത്തില്‍ ബോഗികള്‍ ചിതറിത്തകര്‍ന്നു. 300 ലധികം പേര്‍ക്ക് പരിക്കുണ്ട്. പലരെയും ബാലസോറിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സംഭവസ്ഥലത്തെത്തി.
കോറമോണ്ടല്‍ എക്‌സ്പ്രസും ഹൗറ എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അപടകത്തില്‍പെട്ടതായി വിവരമുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പത്തുലക്ഷം രൂപ വീതം മരിച്ചവരുടെ ആശ്രിതര്‍ക്കും രണ്ടുലക്ഷം വീതം പരിക്കേറ്റവര്‍ക്കും അനുവദിച്ചു. പ്രധാനമന്ത്രി മോദി നടുക്കം രേഖപ്പെടുത്തി.
അപകടത്തിന്റെ വിശദവിവരങ്ങള്‍ അറിവാകുന്നതേയുളളൂ. രാത്രിയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹൗറ യശ്വന്ത്പൂര്‍ എക്‌സ്പ്രസാണ് പാളം തെറ്റിയതെന്നും അതിലേക്ക് ഗുഡ്‌സ് ട്രെയിനും മറ്റൊരു ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നുവെന്നും പറയുന്നു. നേരിട്ടുള്ള ഇടിയല്ല സംഭവിച്ചതെന്നാണ് റെയില്‍വെ പറയുന്നത്.
ഷാലിമാറില്‍നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസാണ് യശ്വന്ത്രപൂര്‍ ട്രെയിനില്‍ കൂട്ടിയിടിച്ചത്. ബാലസോറിനടുത്തുള്ള ബഹാനഗര്‍ സ്‌റ്റേഷനിലാണ് സംഭവം. പരിക്കേറ്റവര്‍ സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് കേട്ടാല്‍ ഞെട്ടലുളവാക്കും. പലരുടെയും കാലുകള്‍ മുറിഞ്ഞുതൂങ്ങുന്നത് കണ്ടതായി യാത്രക്കാരിലൊരാള്‍ പറഞ്ഞു. രണ്ടുട്രെയിനുകളുടെയും 20 ലധികം ബോഗികളാണ് തകര്‍ന്നത്. ഇവയിലുണ്ടായിരുന്നവരെ പുറത്തെടുക്കാന്‍ തന്നെ മണിക്കൂറുകളെടുത്തു. രാത്രിയോടെ സ്ഥലത്ത് ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും പ്രവാഹമായിരുന്നു.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വെ മന്ത്രി അറിയിച്ചു. ഒഡീഷ ചീഫ് സെക്രട്ടറിയാണ് 200 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending