Connect with us

kerala

‘സി എച്ചിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്!’ വക്കം പുരുഷോത്തമന്‍ കെ.ടി ജലീലിനെ തിരുത്തിയ കഥ !

ഞാന്‍ സി എച്ച് ന്റെ കൂടെ മന്ത്രിയും എംഎല്‍എയും ഒക്കെ ആയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ സ്വാഗത പ്രാസംഗികന്‍ പറഞ്ഞാല്‍ സി എച്ചിനെ എനിക്കറിയില്ല.

Published

on

സി.എച്ച് അനുസ്മരണയോഗത്തില്‍ കെ.ടി ജലീല്‍ സി.എച്ചിനെ അധിക്ഷേപിച്ചതിനെതിരെ വേദിയില്‍വെച്ചുതന്നെ കഴിഞ്ഞദിവസം അന്തരിച്ച
വക്കം പുരുഷോത്തമന്‍  പൊട്ടിത്തെറിക്കുകയായിരുന്നു. അന്ന് പാലക്കാട് ചന്ദ്രിക റിപ്പോര്‍ട്ടറായിരുന്ന നിലവിലെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ് കൈപ്പുറമാണ് ഇക്കാര്യം ഓര്‍മിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

കുറിപ്പ്:

വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ ആയിരുന്ന കാലം. പാലക്കാട് പ്രസന്ന ലക്ഷ്മി കല്യാണ മണ്ഡപത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ജനറല്‍ സെക്രെട്ടറി ആയിരുന്ന കെ ടി ജലീല്‍ ആണ് സ്വാഗതം പറഞ്ഞത്. ഡോ എം കെ മുനീര്‍ അധ്യക്ഷനനും.
അല്പം നീണ്ടു പോയി ജലീലിന്റെ പ്രസംഗം . ജലീല്‍ കത്തി കയറിയപ്പോള്‍ എന്തൊക്കെയോ പറഞ്ഞു പോയി. മന്ത്രിയായിരുന്നപ്പോള്‍ സി എച്ചിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് എന്ന് പ്രസംഗമധ്യേ പറഞ്ഞു. പലതവണ അത് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ സി എച്ച് മരിച്ചപ്പോഴാണ് സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമായതെന്നും – ജലീല്‍ പറഞ്ഞവസാനിപ്പിച്ചു. അധ്യക്ഷപ്രസംഗത്തിന് ശേഷം ഡോ. മുനീര്‍ ഉദ്ഘാടനത്തിനുവേണ്ടി സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെ ക്ഷണിച്ചു. ആരെയും അഭിസംബോധന ചെയ്യും മുമ്പേതന്നെ വക്കം പുരുഷോത്തമന്‍ പറഞ്ഞു : സ്റ്റേജില്‍ ഇരുന്നിരുന്ന കെ ടി ജലീലിനെ നോക്കി. ഞാന്‍ സി എച്ച് ന്റെ കൂടെ മന്ത്രിയും എംഎല്‍എയും ഒക്കെ ആയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ സ്വാഗത പ്രാസംഗികന്‍ പറഞ്ഞ സി എച്ചിനെ എനിക്കറിയില്ല. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും സിഎച്ച്‌നെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല. അങ്ങനെ ചുരുക്കംചില ആളുകളെ കേരള രാഷ്ട്രീയത്തിലുള്ളൂ. ആ സി എച്ചിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു എന്ന വിവരം സ്വാഗത പ്രാസംഗികന് എവിടെ നിന്ന് കിട്ടി. ഇത്തരം വിവരമില്ലായ്മകള്‍ വിളിച്ചു പറയരുത്. അത് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കല്‍ ആവും. – ഇതൊക്കെ പറഞ്ഞശേഷമാണ് വക്കംപുരുഷോത്തമന്‍ സി എച്ച് അനുസ്മരണ സമ്മേളന ചടങ്ങ് ഉദ്ഘാടനത്തിലേക്ക് കടന്നത്. ഈ സമയം അബദ്ധം പിണഞ്ഞപോലെ ഡോക്ടര്‍ കെ ടി ജലീല്‍ സ്റ്റേജിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്നു.
പ്രസംഗത്തില്‍ സി എച്ചിനെ കുറിച്ച് വളരെ സാരസമ്പുഷ്ടമായ പ്രസംഗം ആണ് വക്കം നടത്തിയത്.
കേരള രാഷ്ട്രീയത്തിലെ ഉരുക്കു മനുഷ്യനായിരുന്ന വക്കം പുരുഷോത്തമന്‍ വിട പറഞ്ഞിരിക്കുകയാണ്. വക്കം പുരുഷോത്തമന് സമം വക്കം പുരുഷോത്തമന്‍ മാത്രമാണ്. ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. -റഷീദ് എഴുതി.

 

kerala

ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി

ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും ഗാര്‍ഹിക പീഡനം മൂലം നിര്‍ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്.

Published

on

കൊച്ചി: ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്ന് കേരള ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും ഗാര്‍ഹിക പീഡനം മൂലം നിര്‍ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എം ബി സ്‌നേഹലതയുടേതാണ് ഉത്തരവ്.

2009 ല്‍ ഭര്‍ത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇറക്കി വിടാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ സമാധാനമായി ജീവിക്കുന്നതിന് തടസ്സം നില്‍ക്കരുതെന്ന് സെഷന്‍സ് കോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ എതിര്‍ കക്ഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം യുവതിക്ക് ഭര്‍ത്താവിന്റെ ബന്ധുക്കളുമായി ഗാര്‍ഹിക ബന്ധമില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ നിരീക്ഷണം സെഷന്‍സ് കോടതി റദ്ദാക്കുകയായിരുന്നു.

Continue Reading

Education

തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Published

on

പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.

Continue Reading

kerala

മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്‌മെന്റില്‍ പുറത്ത്

ഒഴിവ് വരുന്ന സീറ്റുകള്‍ നികത്തിയാലും 76470 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നിഷേധിക്കപ്പെടും.

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഇത്തവണയും പരിഹാരമാകാതെ തുടരുന്നു. 120606 വിദ്യാര്‍ഥികള്‍ ആദ്യ ഘട്ട അലോട്ട്‌മെന്റില്‍ മലബാര്‍ ജില്ലകളില്‍ നിന്ന് പുറത്തായി. ഒഴിവ് വരുന്ന സീറ്റുകള്‍ നികത്തിയാലും 76470 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നിഷേധിക്കപ്പെടും. താല്‍ക്കാലിക ബാച്ചുകള്‍, ആനുപാതിക വര്‍ധനവ് തുടങ്ങിയ പൊടിക്കൈകള്‍ കൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ല. കാര്‍ത്തികേയന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഈ അധ്യാന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.

Continue Reading

Trending