Connect with us

kerala

ഇസ്രാഈലിനെതിരെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനം ആചരിക്കാന്‍ സി.പി.എം; ഇസ്രാഈല്‍ സഹകരണത്തിന് പിണറായിസര്‍ക്കാര്‍

പതിവായി തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ സി.പി.എം പയറ്റുന്ന ന്യൂനപക്ഷപ്രീണനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഒരൊറ്റ സീറ്റ് മാത്രം വിജയിച്ചതില്‍നിന്ന് ഏതുവിധേനയും നേട്ടമുണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം.

Published

on

കെ.പി ജലീല്‍

പിണറായി രണ്ടാംസര്‍ക്കാര്‍ സയണിസ്റ്റ് മുസ്‌ലിം വിരുദ്ധ ഭരണകൂടവുമായി സഹകരണത്തിന് തയ്യാറെടുക്കവെ സി.പി.എം പാര്‍ട്ടിതല ഫലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയുമായി മുന്നോട്ട്. കഴിഞ്ഞ മാസമാണ് ഇസ്രാഈല്‍ ദക്ഷിണേന്ത്യ അംബാസഡറും സംഘവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും കേരളസര്‍ക്കാരുമായി സഹകരിച്ച് കാര്‍ഷികമേഖലയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വിറ്റഴിക്കുന്നതിന് ഇസ്രാഈല്‍ കമ്പനികളെ സഹായിക്കുന്ന കരാറിനാണ ്‌സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. അംബാസഡര്‍ തമ്മി ബെന്‍ഹെയിമാണ് പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ 31നായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നായിരുന്നു പിണറായി ഇതിന് പ്രതികരിച്ചത്. എന്നാല്‍ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഫലസ്തീന് വേണ്ടി ഇടതുപക്ഷപുരോഗമനശക്തികള്‍ ഒരുമിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഫലസ്തീന്‍ ജനതയെ അടിച്ചൊതുക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാരാണ് നെതന്യാഹുവിന്റേതെന്നാണ ്‌ഗോവിന്ദന്‍ എഴുതിയിരിക്കുന്നത്. ജില്ലകളില്‍ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കാനാണ ്തീരുമാനം.
സംസ്ഥാനകമ്മിറ്റിയുടെ 9,10 തീയതികളിലെ യോഗത്തിലായിരുന്നു തീരുമാനം. ഇത് ചൂണ്ടിക്കാട്ടുന്നത് പതിവായി തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ സി.പി.എം പയറ്റുന്ന ന്യൂനപക്ഷപ്രീണനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഒരൊറ്റ സീറ്റ് മാത്രം വിജയിച്ചതില്‍നിന്ന് ഏതുവിധേനയും നേട്ടമുണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. എല്ലാവര്‍ഷവും നവംബര്‍ 29നാണ് ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നിരിക്കെ ഇപ്പോള്‍ ഐക്യദാര്‍ഢ്യദിനവുമായി സി.പി.എം വരുന്നതിനെ സംശയത്തോടെയാണ് പലരും കാണുന്നത്. അങ്ങനെയെങ്കില്‍ പിണറായി സര്‍ക്കാര്‍ ഇസ്രാഈല്‍ സര്‍ക്കാരുമായി ഒപ്പുവെക്കാനിരിക്കുന്ന കരാറുമായി മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിന് മറുപടി ഇനിയും ലഭിച്ചിട്ടില്ല. എം.വ ിഗോവിന്ദനാകട്ടെ, നേര്‍വഴി എന്ന പംക്തിയില്‍ ഇതേക്കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

Published

on

പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടി

മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ പരിചയക്കാരുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. വീട്ടിലുണ്ടായിരുന്ന സ്ത്രീ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്.

Continue Reading

kerala

കടയ്ക്കല്‍ ക്ഷേത്രത്തില്‍ സി.പി.എം നടത്തിയ അതേ നിയമ വിരുദ്ധമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ സംഘ്പരിവാറും നടത്തിയത്; വി.ഡി സതീശന്‍

ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണമെന്നും വിഡി സതീശന്‍ പറഞ്ഞു

Published

on

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈകോടതി വിധി നിലനില്‍ക്കെയാണ് തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തില്‍ നിയമലംഘനമുണ്ടായത്. ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നും ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണമെന്നും വിഡി സതീശന്‍ പറഞ്ഞു.

വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തിരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയാറാകണം. കേരളത്തിലെ ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കൊല്ലം ജില്ലയില്‍ നടന്ന സംഭവങ്ങള്‍. കടയ്ക്കല്‍ ക്ഷേത്രത്തില്‍ സി.പി.എം ഭരണസമിതി ചെയ്ത അതേ നിയമ വിരുദ്ധ പ്രവര്‍ത്തനമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ സംഘ്പരിവാര്‍ അനുകൂലികളും ചെയ്തത്.

ക്ഷേത്രോത്സവങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നതിലൂടെ സംസ്ഥാനത്ത് സംഘ്പരിവാറിനും ബി.ജെ.പിക്കും സി.പി.എം ഇടമുണ്ടാക്കിക്കൊടുക്കുകയാണെന്ന് നേരത്തെ തന്നെ യു.ഡി.എഫ് വ്യക്തമാക്കിയതാണ്. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം ശരിവയ്ക്കുന്ന സംഭവമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ ഉണ്ടായത്.

ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. ക്ഷേത്രോത്സവങ്ങളെയും ക്ഷേത്ര പരിസരങ്ങളെയും രാഷ്ട്രീയവത്ക്കരിക്കുന്നത് സങ്കുചിത മനസുകളുടെ ചിന്താഗതിയാണ്. ഇതിനെതിരെ ഒരു നിമിഷം പോലും താമസിക്കാതെ കര്‍ശന നടപടിയുണ്ടാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഐടി സ്ഥാപനത്തിലെ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവാവ് കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ് ആണ് മരിച്ചത്

Published

on

കോട്ടയത്ത് ഐടി സ്ഥാപനത്തിലെ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ് ആണ് മരിച്ചത്. ഇയാള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടുകയായിരുന്നു. ജോലി സമ്മര്‍ദം താങ്ങാന്‍ ആകുന്നില്ലെന്ന് മുന്‍പ് ജേക്കബ് അമ്മക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു ജേക്കബ് തോമസ്.

Continue Reading

Trending