Connect with us

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

kerala

കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്നു

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

Published

on

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന അടിമാലി സ്വദേശി കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് അക്രമം. വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷം ചികിത്സയ്ക്കായി കരുതിയ 16,000 രൂപ കവര്‍ച്ച നടത്തുകയായിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെ അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്‌സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കവര്‍ച്ച നടത്തി. അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലില്‍ നിന്ന് കെട്ടഴിച്ച് വിട്ടത്.

പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറില്‍ മോഷണം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്.

Continue Reading

kerala

കൂരിയാട് ദേശീയപാതയിലെ തകര്‍ച്ച; കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ഇടക്കാല റിപ്പോര്‍ട്ട്

പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

Published

on

മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകര്‍ന്ന് വീണത് മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്. കരാറുകാര്‍ക്കും പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയ്ക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ദൃഢത കുറവുള്ള മണ്ണ് ഉപയോഗിച്ച് റോഡിന്റെ അടിസ്ഥാന നിര്‍മ്മാണം നടത്തിയതും, റോഡിന് സമീപം വെള്ളം കെട്ടിക്കിടുന്നതും കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണമായെന്നാണ് ഐഐടി വിദഗ്ധരുടെ കണ്ടെത്തല്‍. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

അതേസമയം, പരിഹാരമാര്‍ഗ്ഗങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിക്ക് പുറമേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആശ സമരം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി

പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

Published

on

ആശ സമരം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെടുന്ന ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈകോടതി. ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കമുള്ളവരാണ് ഹരജി നല്‍കിയത്.

ആശ വര്‍ക്കര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചതായി സര്‍ക്കാറിനുവേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിഫലം ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത് കേരളത്തിലാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഹരജി വീണ്ടും ജൂണ്‍ 19ന് പരിഗണിക്കും.

Continue Reading

Trending