kerala
തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരന്‍, ആശ എന്നിവരാണ് മരിച്ചത്.
എന്താണ് മരണകാരണം എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടുകൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
‘മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കുന്നു’: സണ്ണി ജോസഫ് എംഎല്‍എ

നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ഇടപെട്ട കെ.സി.വേണുഗോപല്‍ എംപിയെ വിമര്‍ശിക്കുക വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാദിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ.
ദേശീയപാതയുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന് ആദ്യം തള്ളലായിരുന്നു. പിന്നീട് പാതയില്‍ വിള്ളല്‍ വന്നു. ഈ വിഷയത്തില്‍ കെ.സി.വേണുഗോപാല്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഇപ്പോള്‍ മന്ത്രിക്കത് പൊള്ളലായി മാറിയെന്നും സണ്ണിജോസഫ് പരിഹസിച്ചു. കൂരിയാട് കേരളത്തിലാണെങ്കില്‍ ദേശീയപാതയിലെ തകര്‍ച്ചയില്‍ മന്ത്രി റിയാസ് ഉത്തരം പറയണം. നിര്‍മ്മാണം പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍,അവലോകനം, റീല്‍സിടല്‍ അങ്ങനെ എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് മന്ത്രി റിയാസ്. ദേശീയപാത തകര്‍ന്ന സംഭവത്തില്‍ മന്ത്രി റിയാസ് ആരുടെ കൂടെയാണ് നില്‍ക്കുന്നത്? പ്രതികളുടെ കൂടെയാണോ? പ്രതികളെ സംരക്ഷിക്കാനാണോ അദ്ദേഹം പരിശ്രമിക്കുന്നത്? ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് ഉത്തരാവദിയായവരുടെ പേരില്‍ നടപടിയെടുക്കണം. ജനപക്ഷത്ത് നിന്ന് ന്യായത്തിനായിട്ടാണ് മന്ത്രി റിയാസ് വാദിക്കേണ്ടതെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അത് പുറത്ത് കൊണ്ടുവരാനാണ് കേരളത്തിലെയും രാജ്യത്തെയും പ്രതിപക്ഷം ശബ്ദം ഉയര്‍ത്തുന്നത്. കെ.സി.വേണുഗോപാല്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അപകട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദേശീയപാത അതോറിറ്റി ചെയര്‍മാനെയും ഗതാഗത സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ദേശീയപാതയില്‍ അപകടവും വിള്ളലും വീണ കൂരിയാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ദേശീപാതയുമായി ബന്ധപ്പെട്ട ഇന്നലെ വരെയുള്ള മന്ത്രിയുടെയും സര്‍ക്കാരിന്റെയും തള്ളലുകളും അവകാശവാദങ്ങളും മറയ്ക്കാനും മായ്ക്കാനുമാണ് ശ്രമിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത,ഏകോപനം, അഴിമതി എന്നിവയിലെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്.അത് മന്ത്രി സമ്മതിക്കുകയും ചെയ്യുന്നു. ദേശീയപാത തകര്‍ന്നതിന്റെ കാരണം പ്രതിപക്ഷം ചോദിക്കുമ്പോള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. അത് വിലപ്പോകില്ല. ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുകയും ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കുകയും വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു.നിയമസഭയില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. അന്ന് താന്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍അനുമതി തേടിയപ്പോള്‍ നിഷേധിച്ചു. അവതരണാനുമതി തേടിയുള്ള പ്രസംഗത്തെ പോലും സര്‍ക്കാര്‍ ഭയന്നു. അതിന്റെ കാരണം വ്യക്തമാണ്. സിപിഎം മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നത് മനപൂര്‍വ്വമാണ്. ദ ഹിന്ദുവിലെ മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങുന്ന അഭിമുഖം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പി ആര്‍ ഏജന്‍സിയും അങ്ങോട്ട് വിളിച്ച് ദിനപത്രത്തിന് നല്‍കിയതാണ്. മുസ്സീം വിശ്വാസികളെ പ്രശ്‌നക്കാരായി ചിത്രീകരിക്കുന്ന സിപിഎം പിബി അംഗം എ.വിജയരാഘവന്റെ വാക്കുകള്‍ അവര്‍ക്ക് വിഴുങ്ങാന്‍ സാധിക്കുമോ? പി.ജയരാജന്റെ പുസ്തകത്തിലെ ഉള്ളടക്കം എന്തായിരുന്നു? ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയപരാജയത്തിന് അവര്‍ കുറ്റപ്പെടുത്തിയത് ആരെയാണ്? പ്രത്യേക മതവിഭാഗത്തെ ഉന്നംവെച്ചല്ലെ സിപിഎം പ്രിയങ്കാഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തെപോലും വര്‍ഗീയ ചുവ നല്‍കി ആക്ഷേപിച്ചതെന്നും സണ്ണി ജോസഫ് ചോദിച്ചു.
kerala
കപ്പലപകടം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി
അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടം, അപകടത്തിന്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.
സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാര്‍ഗോയിലുണ്ടായിരുന്ന വസ്തുക്കള്‍ എന്താണെന്നുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങി എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.
കപ്പലില്‍ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകളില്‍ 44 എണ്ണം തീരത്തടിയുകയും അതില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്‌നറുകളിലും ഒന്നുമുണ്ടായിരുന്നില്ല. അതേസമയം നാല് കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ പരിശോധിക്കും.
മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ അപകടത്തില്‍ പെട്ടത്. കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്.
india
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala19 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ