kerala
ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കും: ശ്രീകുമാരൻ തമ്പി
രണ്ട് മാസത്തിനകം പാട്ട് റെക്കോര്‍ഡ് ചെയ്ത് യുട്യൂബില്‍ പ്രസിദ്ധീകരിക്കും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു

കൊച്ചി: സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കുമെന്ന് കവി ശ്രീകുമാരന്‍ തമ്പി. രണ്ട് മാസത്തിനകം പാട്ട് റെക്കോര്‍ഡ് ചെയ്ത് യുട്യൂബില്‍ പ്രസിദ്ധീകരിക്കും. ജനങ്ങള്‍ പാട്ട് അംഗീകരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി ഒരു രചനയും നടത്താന്‍ തയ്യാറല്ലെന്നും, അവരില്‍ നിന്ന് ഒരു അവാര്‍ഡ് പോലും സ്വീകരിക്കില്ലെന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
വിവാദങ്ങള്‍ക്കിടെ, കേരളഗാനം പാട്ട് പാടികൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മറുപടി. സച്ചിദാനന്ദന്‍ ക്ലീഷേ എന്ന് പറഞ്ഞ കവിതയിലെ, പദങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ ശ്രീകുമാരന്‍ തമ്പി ഇതിലെ അംഗീകരിക്കാന്‍ കഴിയാത്ത പദം ഏതെന്ന് വ്യകതമാക്കണമെന്നും പറയുന്നു. എഴുതി നല്‍കിയ കവിതയ്ക്ക് സാഹിത്യ അക്കാദമി കമ്മിറ്റിയുടെ അപ്പ്രൂവല്‍ വാങ്ങേണ്ട ഗതികേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
നൂറാം ദിനത്തിലേക്ക് കടന്ന് ആശാസമരം; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും
ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പടിക്കലെ ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം.
ആശാ പ്രവര്‍ത്തകരുടെ സംസ്ഥാനതല രാപ്പകല്‍ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16ാം ദിവസമാണ് ഇന്ന.് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്.
ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപനം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതിനോടകം പൂര്‍ത്തിയായി. ഫെബ്രുവരി 10നാണ് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.
kerala
എല്ലാ പിന്തിരിപ്പന്‍ ശക്തികളും കരിഞ്ഞ് പോകും; ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ
പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു.

ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ്. അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടര്‍ന്നാല്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും കരിഞ്ഞ് പോകുമെന്ന് ഗോകുല്‍ദാസ് ഭീഷണിപ്പെടുത്തി. സാമ്പത്തിക ക്രമക്കേടില്‍ സിപിഎം അന്വേഷണം നേരിടുന്ന ഗോകുല്‍ദാസ് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോകുല്‍ ദാസിനെതിരെ കോങ്ങാട് ഭാഗത്ത് ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ഈ വിഴുപ്പ് താങ്ങാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ആകുമോ എന്ന പേരിലാണ് ഫ്‌ലക്‌സ് ഉയര്‍ന്നത്.
രക്തസാക്ഷി കെ.സി ബാലകൃഷ്ണന്റെ പേരില്‍ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് ഗോകുല്‍ ദാസ് എന്നും കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നും ബോര്‍ഡിലുണ്ട്. പാര്‍ട്ടി അന്വേഷണം നടക്കട്ടെ, വിജിലന്‍സ് അന്വേഷണം അനിവര്യമെന്നും ഫ്‌ലക്‌സില്‍ എഴുതിയിരുന്നു.
സാമ്പത്തിക ക്രമക്കേടില്‍ ഗോകുല്‍ ദാസിന് എതിരെ സിപിഎം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ ഉയര്‍ന്നത്. കോങ്ങാട് വിവിധ സ്ഥലങ്ങളില്‍ വെച്ച ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ എടുത്തു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോകുല്‍ ദാസിന്റെ ഭീഷണി പ്രസംഗം.
kerala
ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി
കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല

ആലുവയില്‍ മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വിഷയത്തില്‍ അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും.
അമ്മ സന്ധ്യ കുട്ടിയെ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെയാണ് മൂന്ന് വയസുകാരിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തയത്. ആലുവയില്‍ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്