Connect with us

kerala

സമര നയകര്‍ക്ക് നാളെ ഉജ്ജ്വല സ്വീകരണം

യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്ന് റിമാന്‍ഡിലായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നാളെ (ചൊവ്വാഴ്ച) കോഴിക്കോട് സ്വീകരണം നല്‍കും.

Published

on

കോഴിക്കോട് : ക്രിമിനല്‍ പോലീസ് – സംഘപരിവാര്‍ – മാഫിയാ കൂട്ട്‌കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്ന് റിമാന്‍ഡിലായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നാളെ (ചൊവ്വാഴ്ച) കോഴിക്കോട് സ്വീകരണം നല്‍കും.

ഫിറോസിനെ കൂടാതെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീര്‍, ടി പി എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അസ്ലം ചവറ, ജുബൈര്‍ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്‌നീദ് തലശ്ശേരി എന്നിവരെയും വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വീകരിച്ചു ആനയിക്കും.

ഇത് സംബന്ധിമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ഷഫീഖ് അരക്കിണര്‍, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, മന്‍സൂര്‍ മാങ്കാവ്, സിറാജ് കിണാശ്ശേരി, നസീഫ് കൊടുവള്ളി, ഐ. സല്‍മാന്‍, നിസാര്‍ പറമ്പില്‍, ബഷീര്‍ മുഖദാര്‍, കോയമോന്‍ പുതിയപാലം, ഇര്‍ഷാദ് മാനു, റിഷാദ് പുതിയങ്ങാടി സംസാരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണ്’: കെസിബിസി

Published

on

കൊച്ചി: മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിനെതിരെ കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യത്തിന് സർക്കാർ മാന്യത നല്‍കുന്നതാണ് പുതിയ മദ്യനയം. മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ്. മദ്യലഹരിയെ ലളിതവത്കരിക്കുന്നത് നികുതിവരുമാനം ലക്ഷ്യമിട്ടാണെന്നും കെസിബിസി മദ്യലഹരി വിരുദ്ധ സമിതി വിമർശിച്ചു.

ഡ്രൈ ഡേ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതും മാരക ലഹരികള്‍ മനുഷ്യനെ മാനസിക രോഗികള്‍ ആക്കിയതും അറിഞ്ഞില്ലെന്ന് നടിച്ചവര്‍ മാധ്യമങ്ങളുടെയും, ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും വലിയ ബോധവല്‍ക്കരണ പ്രക്രിയകള്‍ നടത്തുന്നത് മാധ്യമങ്ങളാണ്.

ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണ്. മദ്യവും രാസലഹരികളും ഒരേ സമയം തടയപ്പെടേണ്ടതാണ്. മദ്യത്തിന്റെ കുറവാണ് ലഹരിവസ്തുക്കളുടെ വര്‍ധനയ്ക്ക് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ മൗനവ്രതത്തിലാണ്.

ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയതില്‍ നിന്നും എക്‌സൈസ് – പൊലീസ് – ഫോറസ്റ്റ് – റവന്യു – ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്‍റെ കര്‍മ പരിപാടികള്‍ക്ക് സമ്പൂര്‍ണ പിന്തുണ അറിയിക്കുന്നു. എന്തുകൊണ്ടാണ് ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കാല്‍നൂറ്റാണ്ട് കാലത്തെ ബോധവല്‍ക്കരണ – പ്രതികരണ – ചികിത്സാ കാര്യങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ള കെസിബിസി. മദ്യ-ലഹരിവിരുദ്ധ സമിതിയെ ഒഴിവാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളെവരെ പങ്കെടുപ്പിക്കുന്നുണ്ടല്ലോ. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ അടിയന്തിര കോര്‍മീറ്റിംഗ് ചേര്‍ന്നാണ് കെസിബിസിയുടെ നിലപാട് വ്യക്തമാക്കിയത്.

Continue Reading

kerala

അമ്പലമുക്ക് വിനീത വധക്കേസ്; പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.

Published

on

തിരുവനന്തപുരം അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍.

കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയായ ഇയാള്‍ മുമ്പും മൂന്ന് കൊലപാതകങ്ങള്‍ നടത്തിയിരുന്നതായാണ് വിവരം. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന പ്രതി പണത്തിന് വേണ്ടി കൊലപാതകങ്ങള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നതോടെ ശാസ്ത്രീയ,സാഹചര്യ തെളിവുകളായിരുന്നു നിര്‍ണ്ണായകമായത്. 118 സാക്ഷികളില്‍ 96 പേരെ കേസില്‍ സാക്ഷികളായി വിസ്തരിച്ചു.

2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശിയായ വിനീതയെ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. പേരൂര്‍ക്കട അമ്പലമുക്കില്‍ പ്രവര്‍ത്തിക്കുന്ന ചെടിക്കടയില്‍ വെച്ചായിരുന്നു പട്ടാപകല്‍ കൊലപാതകം നടന്നത്. യുവതിയുടെ നാലര പവന്റെ സ്വര്‍ണ മാല കവരാനാണ് പ്രതി കൊലപാതകം നടത്തിയത്. ഈ സമയം മറ്റാരും കടയില്‍ ഉണ്ടായിരുന്നില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ ആണെന്ന് കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ കാവല്‍ കിണറിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പേരൂര്‍ക്കടയിലെ ചായക്കടയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. പ്രതി തമിഴ്‌നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയില്‍ കൊലപ്പെടുത്തി ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.

സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്ന ജീസസ് സര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണംത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

 

 

Continue Reading

kerala

തിരുവനന്തപുരം വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

Published

on

തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. 2022 ഫെബ്രുവരി ആറിനാണ് അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായ വിനീതയെ രാജേന്ദ്രൻ കുത്തിക്കൊലപ്പെടുത്തിയത്.

ഈ മാസം 21നാണ് ശിക്ഷാവിധി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിയുടെ മാനസികനില കൂടി പരിശോധിച്ച ശേഷമാകും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.  ജില്ലാ കലക്ടർ, സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട്, റവന്യൂ വകുപ്പ് എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാകും ശിക്ഷ വിധിക്കുക.

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്‍റെ മാല കവരുന്നതിനാണ് പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് ചെടി വാങ്ങാൻ എന്ന വ്യാജേനയെത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒൻപതു മാസം മുൻപാണ് വിനീത ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വിൽപ്പനശാലയിൽ ജോലിക്ക് കയറുന്നത്.

 

 

 

Continue Reading

Trending