Connect with us

kerala

പനി ബാധിച്ച് ഒന്നരവയസുകാരി ആശുപത്രിയില്‍ മരിച്ചു. ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

Published

on

ശ്വാസം മുട്ടിനെ തുടര്‍ന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സക്കെത്തിത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്‌സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ഇന്ന് രാവിലെ ചികിത്സയ്ക്ക് എത്തിയശേഷം വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ആവിയെടുത്തതായും മരുന്ന് നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍,11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, കുട്ടിയുടെ മരണത്തില്‍ ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുകളും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്. ആശുപത്രിക്ക് മുന്‍പിന്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഏറ്റുമാനൂരിലെ ആത്മഹത്യ; ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല

ആത്മഹത്യക്കു മുന്‍പ് ഭര്‍ത്താവ് നോബി ഷാനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Published

on

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല. കൂട്ട ആത്മഹത്യക്കു മുന്‍പ് ഭര്‍ത്താവ് നോബി ഷാനിയെ വിളിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. അതേസമയം ഷൈനിയുടെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെങ്കിലും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഷൈനിയുടെ വീട്ടില്‍ തന്നെയാണ് ഫോണ്‍ ഉള്ളതായി കാണിക്കുന്നത്. തുടര്‍ന്ന് ഇവിടെ വിശദമായി പരിശോധന പൊലീസ് നടത്തിയിരുന്നു.

ഭര്‍ത്താവില്‍ നിന്നും ഷൈനി ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സുഹൃത്തുക്കളുടെ മെസ്സേജുകളും ഈ ഫോണില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. കേസില്‍ നിര്‍ണായക തെളിവായ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടേത്തേണ്ടതുണ്ട്.

ഫോണ്‍ എവിടെ എന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് ഷൈനിയുടെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. മാതാപിതാക്കളുടെ വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ബോധപൂര്‍വ്വം ആരെങ്കിലും ഫോണ്‍ മാറ്റിയതാണോ എന്ന സംശയവും പൊലീസിനുള്ളതിനാല്‍ ഫോണ്‍ കണ്ടെത്താന്‍ വിശദമായി അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവ് നോബിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

 

 

Continue Reading

kerala

ഷഹബാസ് കൊലപാതകം; താമരശ്ശേരി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സിഡബ്ല്യുസി റിപ്പോര്‍ട്ട്

കൊലപാതകത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Published

on

താമരശ്ശേരിയിലെ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിഡബ്ല്യുസി. താമരശ്ശേരി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നും സംഭവത്തില്‍ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് സിഡബ്ല്യുസി പോലീസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 11ന് അടിയന്തര ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചേരും.

ഷഹബാസിന്റെ വീട്ടില്‍ സൈബര്‍സെല്‍ സംഘവും പൊലീസും പരിശോധന നടത്തിയിരുന്നു. ഷഹബാസിന്റെ ഫോണ്‍ സൈബര്‍സെല്‍ സംഘവും പൊലീസും പരിശോധിച്ചു. ഇതില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സൈബര്‍ അംഗങ്ങള്‍ക്ക് പുറമേ അന്വേഷണ ചുമതലയുള്ള താമരശ്ശേരി സി ഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘവും അന്വേഷണം തുടരുകയാണ്.

ട്യൂഷന്‍ സെന്ററിലെ സെന്റോഫിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

 

Continue Reading

kerala

പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു; പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ ബന്ധുക്കളും എത്തി

നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

Published

on

താനൂരില്‍നിന്നും നാടുവിട്ട് പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ ബന്ധുക്കളും എത്തിയിരുന്നു. നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടര്‍ന്ന് സി.ഡബ്ല്യു.സിയില്‍ ഹാജരാക്കും. ശേഷം കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടും എന്നാണ് വിവരം.

അതേസമയം പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നേരത്തെ മുംബൈയില്‍നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് കൗണ്‍സെലിങ് നല്‍കുമെന്നും മാനസിക പിന്തുണ ഉറപ്പാക്കുമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ബുധനാഴ്ചയാണ് പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെ കാണാതായത്. പുണെയിലെ ലോണാവാല റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.

 

Continue Reading

Trending