Connect with us

kerala

ശ്വാസകോശത്തിൽ കടല കുടുങ്ങിയ ഒന്നര വയസ്സുകാരനെ രക്ഷിച്ചു

ശ്വാസകോശത്തിന്റെ ഒരു ഭാഗം നിശ്ചലമാവുകയും ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെയാണ് രക്ഷിച്ചത്.

Published

on

ഭക്ഷണം കഴിക്കുന്നതിനിടെ കടല ശ്വാസകോശത്തിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ പീഡിയാട്രിക് ബ്രോങ്കോസ്കോപിയിലൂടെ കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ രക്ഷിച്ചു.

ശ്വാസകോശത്തിന്റെ ഒരു ഭാഗം നിശ്ചലമാവുകയും ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെയാണ് രക്ഷിച്ചത്.

പനിയും നിർത്താതെയുള്ള ചുമയും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ വളാഞ്ചേരിയിലുള്ള ആശുപത്രിയിലെത്തിച്ചത്. എക്സ്-റേ പരിശോധനയിൽ കടല ശ്വാസകോശത്തിൽ കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് മറ്റൊരു ആശുപത്രിയിലെക് റഫർ ചെയ്തു.

കുഞ്ഞിനെ പീഡിയാട്രിക് ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കി കടല നീക്കംചെയ്തു. കൺസൾട്ടന്റ് അനസ്തേഷ്യ നൽകിയാണ് ദൗത്യം പൂർത്തിയാക്കിയത്.

india

മണ്‍സൂണ്‍ മെയ് 27ന് എത്തും

Published

on

മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ എത്തിക്കഴിഞ്ഞാല്‍ ഇത്തവണ നേരത്തെ മഴ തുടങ്ങും. 2009ലും ഇതിന് മുമ്പ് നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ള ചരിത്രം നമുക്കുണ്ട്.

സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.

2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.

Continue Reading

india

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം: പ്രധാനമന്ത്രിയുടെ വസതിയിലെ യോഗം അവസാനിച്ചു

യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

Published

on

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗം അവസാനിച്ചു. യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്.

അതേസമയം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കശ്മീരിലെ കോളജുകളില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചു. ശ്രീനഗറിലെ ഷാലിമാര്‍ കോളജില്‍നിന്ന് 14 അംഗ മലയാളി വിദ്യാര്‍ത്ഥികളും ജമ്മുവിലേക്ക് തിരിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ പാക് പ്രകോപനത്തിന് രണ്ടാം ദിവസവും ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. രാത്രി 9 മണിയോടെ ആരംഭിച്ച പാക് പ്രകോപനം പുലര്‍ച്ചെ വരെ നീണ്ടു. വിദേശനിര്‍മിത ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഡല്‍ഹി ലക്ഷ്യമാക്കിയ ദീര്‍ഘദൂര മിസൈലുകളെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ സൈന്യം തകര്‍ത്തു. ജമ്മുകശ്മീരിലെ ദാല്‍ തടാകത്തിനു സമീപം ഉഗ്ര ശബ്ദത്തോടെ മിസൈല്‍ പതിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ രജൗരിയില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ അഡീഷണല്‍ ഡിസി ഥാപ്പയാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്റെ ആക്രമണത്തെ തടയാന്‍ ഇന്ത്യയുടെ കവാച് സംവിധാനം സുസജ്ജമാണെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

Continue Reading

india

ജമ്മു കാശ്മീരിലും പഞ്ചാബിലും സഹായം ആവശ്യമുള്ളവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കുമായി എം.എസ്.എഫ് നാഷണല്‍ കമ്മിറ്റി

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ജനങ്ങളെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ച് ആക്രമണ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയിലാണ് ജനങ്ങളെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി നിലയുറപ്പിച്ച് ആക്രമണ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എങ്കിലും ഭീതിയോടെയാണ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും കാശ്മീരിലെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള പലരും ഭീതിയില്‍ കഴിയുകയാണെന്നും തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍, ഒരു അക്രമണ മുനമ്പില്‍ ഭയപ്പെട്ടുനില്‍ക്കുകയാണ് അവരെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെടിയൊച്ചകളും ഇരുട്ടും സൃഷ്ടിക്കുന്ന ഭയാനകമായ സാഹചര്യത്തില്‍ ഉറക്കംപോലും നഷ്ടപ്പെട്ടുവെന്നാണ് പലരും സംസാരിക്കുമ്പോള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുക്കളും അവരുടെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് സര്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. ജമ്മു കാശ്മീരിലും പഞ്ചാബിലും സഹായം ആവശ്യമുള്ളവര്‍ക്ക് എ.ഐ.കെ.എം.സി.സി ഡല്‍ഹിയും എം.എസ്.എഫ് നാഷണല്‍ കമ്മിറ്റിയും ഇതിനകം ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ഡല്‍ഹിയില്‍ ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും അവരെ ബന്ധപ്പെടാവുന്നതാണെന്നും തങ്ങള്‍ അറിയിച്ചു.

‘മലയാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഗൗരവത്തിലെടുക്കാമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കുകയും ചെയ്തു. നിലവിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിച്ച് നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം. അതിന് വേണ്ടി പ്രാര്‍ത്ഥിക്കാം’, തങ്ങള്‍ പറഞ്ഞു.

Continue Reading

Trending