Connect with us

crime

യു.പിയില്‍ കാണാതായ ആളെ തിരയാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച മുസ്‌ലിം യുവാവിനെ മര്‍ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

യുപിയിലെ ബറേലിയിലാണ് സംഭവം.

Published

on

കാണാതായ അയല്‍വാസിയെ തിരഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ കയറിയ മുസ്‌ലിം യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ 2പേര്‍ അറസ്റ്റില്‍. യുപിയിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 35 വയസ്സുകാരിയെ തിരഞ്ഞ് ക്ഷേത്രകവാടത്തിനുള്ളില്‍ പ്രവേശിച്ചതായിരുന്നു 25 വയസ്സുകാരനായ ഇഷാന്‍.

ഇഷാനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. നാല് പേര്‍ക്കെതിരേയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ‘മര്‍ദനത്തില്‍ ഇഷാന് പരിക്കേല്‍ക്കുകയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ 4 പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ഉള്ളത്. നാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ അമന്‍ സക്‌സേന, ഹിമാന്‍ഷു ടാന്‍ഡന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ള രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന്,’പൊലീസ് അറിയിച്ചു.

ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനാക്കാരനായ ഇഷാന്‍ അടുത്തിടെയാണ് വീട്ടിലെത്തിയത്. ഇയാളുടെ അയല്‍ക്കാരിയായ 35 വയസ്സുകാരി വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീടുവിട്ടിരുന്നു. ഇവരെ തിരയുന്നതിന് കാണാതായ യുവതിയുടെ സഹോദരി ഇഷാന്റെ സഹായം തേടി. ‘തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്രത്തിന് സമീപത്തുകൂടെ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന യുവതി ഇഷാനോട് അതിനുള്ളില്‍ കയറി സഹോദരിയുണ്ടോയെന്ന് തിരയാന്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിനുള്ളില്‍ കയറിയപ്പോള്‍ കാണാതായ യുവതി അവിടെ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. തൊട്ടുപിന്നാലെ ഇവിടെയെത്തിയ 2 യുവാക്കാള്‍ ഇഷാനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി. പ്രകോപനമൊന്നും കൂടാതെ ഇരുവരും ചേര്‍ന്ന് ഇഷാനെ മര്‍ദിക്കുകയായിരുന്നു. സഹോദരിമാര്‍ ചേര്‍ന്ന് യുവാക്കളെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കില്‍ അവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് മറ്റുള്ളവര്‍ കൂടി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്’, പൊലീസ് അറിയിച്ചു.

എന്നാല്‍, തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേ ഇഷാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തങ്ങള്‍ കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ രണ്ട് യുവാക്കളും ബറേലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. സംഭവം നടന്ന ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് അമാന്റെ വീട്. ഹിമാന്‍ഷു ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായാണ് താമസിക്കുന്നത്. അതേസമയം, ഇരുവര്‍ക്കും ഇഷാനെ മുന്‍പരിചയം ഇല്ലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

crime

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Continue Reading

crime

വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

Published

on

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.

ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.

Continue Reading

Trending