Connect with us

kerala

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷിന് കുഞ്ഞ് പിറന്നു

സുഖപ്രസവമായിരുന്നെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും ഡോക്ടര്‍ അറിയിച്ചു. കുഞ്ഞിന്റെ ജനനം തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Published

on

മഥുര: കരിപ്പൂര്‍ വിമാനാദുരന്തത്തിന് ഒരു മാസം പിന്നിടെ അപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷിന് കുഞ്ഞ് പിറന്നു. അപകട സമയം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു ഭാര്യ മേഘ ശുക്‌ളയ്ക്ക് കൂട്ടായി ഇനി ഈ കുഞ്ഞുപൈതലുണ്ടാകും. അച്ഛനില്ലാത്ത ലോകത്തേക്ക് ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയില്‍ വെച്ചാണ് മേഘ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ദുരന്തത്തിന് പിന്നാലെ മേഘയ്ക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങളായിരുന്നുവെന്ന്, ഗര്‍ഭാവസ്ഥയില്‍ മേഘയെ പരിചയിച്ച ഡോക്ടര്‍ പ്രീതി ഭദൗരിയ പറഞ്ഞു. ‘മേഘ ശുക്ലയ്ക്ക് സെപ്റ്റംബര്‍ 5 ന് 2.75 കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് ജനിച്ചു. കുഞ്ഞും അമ്മയും ആശുപത്രിയില്‍ സുഖമായിരിക്കുന്നു.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജാവും. സുഖപ്രസവമായിരുന്നു, ഡോക്ടര്‍ അറിയിച്ചു. കുഞ്ഞിന്റെ ജനനം തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

190 പേരുമായി ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആഗസ്റ്റ് ഏഴിന് രാത്രിയാണ് കനത്തമഴയില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റനകടം രണ്ടു പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലക്ഷദ്വീപ് സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഉത്തരവ് വിശദമായ പഠനം നടത്താതെയെന്ന് വിമർശനം

Published

on

ലക്ഷദ്വീപ് സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് മുമ്പ് ലഭ്യമായിരുന്ന അറബി അല്ലെങ്കിൽ മഹൽ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിഷേധിക്കുന്നു. ഒരു ഭാഷയ്ക്ക് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഏത് മാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ലക്ഷദ്വീപിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ‌.എസ്‌.യു‌.ഐ) പ്രസിഡന്റ് അജാസ് അക്ബർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് തീരുമാനം. കഴിഞ്ഞ എഴുപത് വർഷമായി ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന് മൂന്നാം ഭാഷയായി അറബി/മഹൽ എന്ന ഓപ്ഷൻ ഉണ്ടായിരുന്നു.

വാദം കേൾക്കുന്നതിനിടെ, നിലവിലുള്ള ഭാഷാ ഓപ്ഷനുകൾ മാറ്റുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിലയിരുത്തുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദിച്ചു.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലയുടെ മൃതദേഹം കണ്ടെത്തി. രാമേശ്വരത്ത് നിന്നാണ് കണ്ടെത്തിയത്.

വള്ളം മറിഞ്ഞു കാണാതായ അനു എന്ന വള്ളത്തിലെ സെറ്റല്ലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുതക്കളെത്തി ഇയാളുടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞമാസം 30നാണ് ഇയാളെ കാണാതായത്.

വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളമായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും രണ്ട് പേര്‍ കടലില്‍ അകപ്പെട്ട് പോവുകയുമായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യത. കേരളത്തിലേ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിങ്ങ് നിരോധം ജൂലൈ 31 വരെ തുടരും എന്നും അറിയിച്ചു.

Continue Reading

Trending