Connect with us

kerala

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരന് ദാരുണാന്ത്യം

പത്മവിലാസത്തില്‍ സുമേഷ് ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്

Published

on

തിരുവനന്തപുരത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരന് ദാരുണാന്ത്യം. നേമം കുളകുടിയൂര്‍ക്കോണത്ത് സര്‍വോദയം റോഡ് പത്മവിലാസത്തില്‍ സുമേഷ് – ആര്യ ദമ്പതികളുടെ മകന്‍ ദ്രുവനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നഴ്സറിയില്‍ നിന്നെത്തിയ കുട്ടി സഹോദരിയോടൊപ്പം വീട്ടുമുറ്റത്ത് കളിക്കവേ കിണറ്റില്‍ വീഴുകയായിരുന്നു.

കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായ കുടുംബം പരിസരപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വിന്നീട് കുടുംബം കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തുന്നത്. കിണറ്റിലെറിഞ്ഞ പാവക്കുട്ടിയെ തിരയാനായി കിണറിലേക്ക് നോക്കിയപ്പോഴാകാം ദ്രുവന്‍ കിണറ്റില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാ സേന സ്ഥലത്തെതിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

kerala

മുസ്‌ലിം യൂത്ത് ലീഗ് സോഷ്യൽ സെക്യൂരിറ്റി സ്കീം അംഗത്വം പുതുക്കൽ ആരംഭിച്ചു

സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ ഇതിനകം നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്

Published

on

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീമിൻ്റെ അംഗത്വ പുതുക്കൽ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അംഗത്വം പുതുക്കി നിർവ്വഹിച്ചു. നാലാം വർഷത്തിലേക്ക് കടക്കുന്ന സോഷ്യൽ സെക്യൂരിറ്റി സ്കീമിലൂടെ ഇതിനകം നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. സേവന പാതയിൽ കർമ്മ നിരതരാവുന്ന അംഗങ്ങൾക്ക് യൂത്ത് ലീഗ് നൽകുന്ന ഈ കരുതൽ ഒരു വലിയ പ്രചോദനമാണ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും വളരെ ശാസ്ത്രീയമായി സംവിധാനിച്ച പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഏപ്രിൽ 30 വരെയാണ് അംഗത്വം പുതുക്കാനുള്ള കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി തയ്യാറാക്കിയ ആപ്പ് വഴി പൂർണ്ണമായും ഓൺലൈനിൽ ആണ് അംഗത്വം പുതുക്കേണ്ടത്. നേരത്തേ സേവന-സന്നദ്ധ പ്രവർത്തകരായ വൈറ്റ് ഗാർഡ് അംഗങ്ങളെ ഉൾക്കൊള്ളിച്ച് തുടങ്ങിയ സെക്യൂരിറ്റി സ്കീമിൽ ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന, ജില്ല, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് ഭാരവാഹികൾ, ശാഖാ പ്രസിഡണ്ട് – ജനറൽ സെക്രട്ടറിമാർക്കും അംഗത്വം എടുക്കുകയും പുതുക്കുകയും ചെയ്യാവുന്നതാണ്.

പാണക്കാട് നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുജീബ് കാടേരി, സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്ററുമായ ഫൈസൽ ബാഫഖി തങ്ങൾ, സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, ദേശീയ വൈസ് പ്രസിഡന്റ്‌ ഷിബു മീരാൻ, വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവർ സന്നിഹിതരായി.

Continue Reading

kerala

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളി; കെ.പി.എ മജീദ്

മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു

Published

on

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 1985 മുതൽ 1987 വരെ മലപ്പുറം ജില്ലാ കലക്ടറായിരുന്നു പശ്ചിമ ബംഗാൾ സ്വദേശിയായ സയൻ ചാറ്റർജി ഐ.എ.എസ്.

ഇത്രയേറെ സ്‌നേഹവും സാഹോദര്യവുമുള്ള മറ്റൊരു ജില്ല ഇന്ത്യാ രാജ്യത്തില്ല എന്നാണ് അദ്ദേഹം മലപ്പുറം ജില്ലയിൽനിന്ന് മടങ്ങുമ്പോൾ പറഞ്ഞത്. കവി മണമ്പൂർ രാജൻ ബാബു തിരുവനന്തപുരത്തുകാരനാണ്. മലപ്പുറത്തോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ജോലിയിൽനിന്ന് വിരമിച്ചിട്ടും മലപ്പുറത്ത് സ്ഥിരതാമസമാക്കിയത്. 1976 മുതൽ അദ്ദേഹം മലപ്പുറത്തുകാരനാണ്.

” മലപ്പുറത്തിന്റെ സവിശേഷമായ സ്‌നേഹമാണ് എന്നെ മലപ്പുറത്ത് തന്നെ നിലനിർത്തിയത്. എന്റെ നാട്ടുകാർ എന്നെ തിരിച്ച് കൊണ്ടുവരാൻ യോഗം ചേർന്നിട്ട് പോലും ഞാൻ മലപ്പുറം വിടാത്തത് ഈ നാടിന്റെ സ്‌നേഹം അനുഭവിച്ച് തന്നെ ജീവിച്ച് മരിക്കാനാണ്”. ഇത് മണമ്പൂർ രാജൻ ബാബുവിന്റെ വാക്കുകളാണ്.

ഇങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥർ, അധ്യാപകർ… ജോലിയിൽനിന്ന് പിരിഞ്ഞിട്ടും മലപ്പുറം വിടാൻ മടിച്ച് ഈ ജില്ലയിൽത്തന്നെ ശിഷ്ടകാലം ജീവിക്കുന്ന നൂറുകണക്കിന് പേർ. മലപ്പുറത്തെക്കുറിച്ച് വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളിക്ക് മലപ്പുറത്തെ എസ്.എൻ.ഡി.പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും നിങ്ങളെപ്പോലെ സംസാരിക്കില്ല. നിങ്ങളുടെ പ്രശ്‌നം സാമാന്യബുദ്ധിയുടേതല്ല എന്ന് മലയാളികൾക്ക് അറിയാം. ബി.ജെ.പിയെ പ്രീണിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള അടവ് എന്നല്ലാതെ ഈ വിഷനാവിനെക്കുറിച്ച് മറ്റൊന്നും പറയാനാകില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.

Continue Reading

kerala

മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രസംഗം; വെള്ളാപ്പള്ളിക്ക് ചികിത്സ നല്‍കണം; പി.എം.എ സലാം

കുറച്ച് ദിവസം മലപ്പുറത്ത് വന്ന് താമസിച്ച് തനിക്കുണ്ടാകുന്ന അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുകയാണ്

Published

on

മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം മറുപടി അർഹിക്കാത്തതാണെന്നും ഇതിനൊക്കെ ചികിത്സ നൽകുകയാണ് വേണ്ടതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്. പ്രായവും ആരോഗ്യസ്ഥിതിയും പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണം എന്ന് മാത്രമേ പറയാനുള്ളൂ.

അരിഭക്ഷണം കഴിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല അദ്ദേഹം പറഞ്ഞത്. കുറച്ച് ദിവസം മലപ്പുറത്ത് വന്ന് താമസിച്ച് തനിക്കുണ്ടാകുന്ന അനുഭവം തന്നെയാണോ പറഞ്ഞതെന്ന് വ്യക്തമാക്കാൻ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കുകയാണ്.- പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending