Connect with us

india

തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്; വിമാനത്തിന് പുറമെ അയോധ്യയിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളും വെട്ടിക്കുറച്ചു

രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്.

Published

on

അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച വിമാനകമ്പനികള്‍ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്.

ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കൂടി ഇപ്പോള്‍ പുറത്തുവരികയാണ്. അയോധ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് പുറമെ ട്രെയിന്‍, ബസ് സര്‍വീസുകളും ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നഗരത്തിലേക്കുള്ള വിമാനങ്ങള്‍, ട്രെയിനുകള്‍, ബസ് സര്‍വീസുകള്‍ എന്നിവയില്‍ ഗണ്യമായ കുറവുകളാണ് രേഖപ്പെടുത്തുന്നത്.

രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള ബസുകളുടെ എണ്ണം വെട്ടിക്കുറച്ചതും യാത്രക്കാരുടെ ഒഴുക്ക് കുറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഡിമാന്‍ഡ് കുറവായതിനാല്‍ ഹൈദരാബാദ്, ബെംഗളൂരു, പട്‌ന എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് സ്‌പൈസ് ജെറ്റ് അവസാനിപ്പിച്ചിരുന്നു. സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഈ തീരുമാനം.

2024 ഏപ്രിലില്‍, സ്‌പൈസ് ജെറ്റ് ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് ആരംഭിച്ചിരുന്നു. അവസാന വിമാനം ജൂണ്‍ ഒന്നിന് ആയിരുന്നു സര്‍വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസ് തുടരുന്നുണ്ട്. അയോധ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അയാധ്യയിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് ഇന്ത്യന്‍ റെയില്‍വേ അവസാനിപ്പിച്ചത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ട്രെയിനുകളാണ് ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. അതേസമയം 32 മുതല്‍ 35 വരെ ട്രെയിനുകള്‍ അയോധ്യ ധാം, അയോധ്യ കാന്റ്‌റ് സ്റ്റേഷനുകളില്‍ പ്രതിദിനം എത്തുന്നുണ്ട്.

മെയ് 15 വരെ അയോധ്യയിലേക്കുള്ള ട്രെയിനുകള്‍ക്ക് വലിയ ഡിമാന്റ് ഉണ്ടായിരുന്നെങ്കിലും അതിനുശേഷം കുറവുണ്ടായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള ബസ് സര്‍വീസുകളും കുറച്ചിട്ടുണ്ട്. നിലവില്‍ 396 റോഡ് വേ ബസുകള്‍ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

നിലവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജനുവരി 22-ലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യയിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തിയിരുന്നു.

2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഏകദേശം 1.5 ലക്ഷം ആളുകള്‍ ദിവസേന എത്തിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് പ്രത്യേക ടൂര്‍ പാക്കേജുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏപ്രിലോടെ ആളുകളുടെ എണ്ണം കുറഞ്ഞു, ഏപ്രില്‍ മുതല്‍ മെയ് വരെ ഏകദേശം ഒരു ലക്ഷം ആളുകള്‍ മാത്രമാണ് അയോധ്യ സന്ദര്‍ശിച്ചത്.

അതേസമയം കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ട കടുത്ത ചൂടാണ് തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് രാമജന്മഭൂമി ട്രസ്റ്റി അനില്‍ മിശ്ര പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ ഭക്തരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആളുകളുടെ എണ്ണം കുറഞ്ഞതോടെ അയോധ്യയിലെ ഹോട്ടലുടമകളും തങ്ങളുടെ ബിസിനസില്‍ ഇടിവ് വന്നതായി പറയുന്നുണ്ട്. നിലവില്‍ അയോധ്യയില്‍ എത്തുന്നത് അയല്‍ജില്ലകളില്‍ നിന്നുള്ള പ്രദേശവാസികളാണ്, അവര്‍ അയോധ്യയില്‍ എത്തി അതേ ദിവസം തന്നെ തിരിച്ചുപോകുന്നവരാണ്.

‘വിമാന ചിലവ് താങ്ങാന്‍ കഴിയുന്ന ആളുകള്‍ രാവിലെ വിമാനങ്ങളില്‍ എത്തുകയും പകല്‍ ദര്‍ശനം നടത്തി വൈകുന്നേരത്തോടെ തിരിച്ചു പോകുകയുമാണ്. ഹനുമാന്‍ഗര്‍ഹിയും രാം മന്ദിറും സന്ദര്‍ശിക്കുന്നതല്ലാതെ അയോധ്യയില്‍ ഭക്തര്‍ക്ക് കാര്യമായൊന്നും കാണാനില്ലാത്തതിനാല്‍ അവര്‍ അവിടെ തങ്ങാന്‍ ആഗ്രഹിക്കുന്നില്ല,’ ഫൈസാബാദ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹിയായ ശരദ് കപൂര്‍ പറഞ്ഞു.

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

india

ബി.ജെ.പി നേതാക്കളുടെ കേസിനെക്കുറിച്ച് പോസ്റ്റിട്ടു; അസം കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍

Published

on

മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരായ കേസിന്‍റെ ഗതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് അസം കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തു. റീതം സിങ് ആണ് ശനിയാഴ്ച അറസ്റ്റിലായത്.

മാർച്ച് 13 നാണ് റീതം സിങ് അറസ്റ്റിന് കാരണമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021-ൽ ധേമാജി ജില്ലയിൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്ത റീതം, ബിജെപി നേതാക്കളായ മനാബ് ദേക, അസം ബി.ജെ.പി മുൻ മേധാവി ഭാബേഷ് കലിത, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവരെ തന്‍റെ പോസ്റ്റിൽ ബലാത്സംഗക്കേസ് പ്രതികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അസം ബി.ജെ.പിയെ ടാഗ് ചെയ്ത്, നിയമം എല്ലാവർക്കും തുല്യമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

മാനബ് ദേകയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാഖിംപൂർ പൊലീസ് ഗുവാഹതിയിലെ വീട്ടിലെത്തിയാണ് റീതത്തെ അറസ്റ്റ് ചെയ്തത്. വാറന്‍റോ നോട്ടീസോ തനിക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം അറസ്റ്റിന് വഴങ്ങാൻ റീതം സിങ് വിസമ്മതിച്ചു.

അറസ്റ്റിനെതിരെ വൻപ്രതിഷേധമുയർത്തിയിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ വക്താവിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. അമിത് ഷാ അസമിൽ സന്ദർശനത്തിനെത്തിയ ദിവസമാണ് കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തതെന്നും വലിച്ചിഴച്ചാണ് റീതം സിങ്ങിനെ പൊലീസ് കൊണ്ടുപോയതെന്നും ഗൗരവ് ഗൊഗോയ് വിമർശിച്ചു.

Continue Reading

india

സർക്കാർ ടെൻഡറുകളിൽ മുസ്‌ലിം കരാറുകാർക്ക് സംവരണം: സിദ്ധരാമയ്യ സർക്കാറിനെതിരെ എതിർപ്പുമായി ബിജെപി

മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു

Published

on

ബെം​ഗളൂരു: മുസ്‌ലിം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്‌ലിം
കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്.

മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ ഉൾപ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

തീരുമാനത്തിനെതിരെ ബിജെപി രം​ഗത്തെത്തി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രാഹുൽ ഗാന്ധി സ്വാധീനിച്ചുവെന്നും ബിജെപിയുടെ വാദം. കർണാടക സർക്കാർ മുസ്‌ലിംകള്‍ക്കുള്ള 4% സംവരണം രാഹുൽ ഗാന്ധിയുടെ പൂർണ്ണ രക്ഷാകർതൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയം കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.

Continue Reading

Trending