kerala
കുഴലില്‍ കുരുങ്ങിയ ഡീല്‍

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കുന്നുമ്മല്‍ സുരേന്ദ്രന് എന്ന കെ സുരേന്ദ്രന് നാളിതുവരെ ഏതൊക്കെ വിവാദത്തില്‍ കുരുങ്ങിയോ അവിടേയൊക്കെ രക്ഷകരായത് കേരള സര്‍ക്കാറും പൊലീസുമായിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ മുതല്‍ കൊടകര കുഴല്‍പ്പണം വരെ ഇതില്‍ പെടും. പക്ഷേ എല്ലാ കാലത്തും എല്ലാവരേയും പറ്റിച്ചു കൊണ്ട് ഈ സി.പി.എം-ബി.ജെപി കൂട്ടുകെട്ട് മുന്നോട്ടു പോകില്ലല്ലോ. അതാണിപ്പോള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സംഭവിക്കുന്നത്. ബിജെപിയുടെ മുന്‍ തൃശൂര്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായത് ബി.ജെ.പിയാണെങ്കിലും പ്രതിരോധത്തിലായത് പിണറായി സര്‍ക്കാറാണ്. അല്ലേലും കാക്കി കളസത്തിന് തീപിടിച്ചാല്‍ മൂട്ടില് പൊള്ളുന്നത് ചുവപ്പന്മാര്ക്ക് തന്നെയാണല്ലോ. കേരളത്തിലെത്തിച്ചത് കള്ളപ്പണമാണെന്ന് സ്ഥിരീകരിക്കുന്ന ബി.ജെ.പി ഓഫീസ് സെക്രട്ടറിയുടെ തുറന്ന് പറച്ചിലോടെ കേരളത്തിലെ പിണറായി പൊലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വരികയാണ്. ഉപതിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കവെ ഓര്‍ക്കാപുറത്ത് അടികിട്ടിയ ബേജാറിലാണ് സര്‍ക്കാറും ബി.ജെപിയും.
ലാവലിന്‍ കേസിലും മുഖ്യമന്ത്രിയുടെ മകള്‍ ആരോപണം നേരിടുന്ന പണമിടപാട് കേസിലും കേന്ദ്രം കൈയ്യയച്ച് സഹായിച്ചുവെന്ന ആരോപണം ഒരു വശത്ത് നില്‍ക്കുമ്പോഴാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനു വേണ്ടി ഇത്രമേല്‍ സഹായം കേരള സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ പൊതുജനമധ്യേ തുറന്നു കാട്ടപ്പെട്ടതിന്റെ ജാള്യ തയിലാണ് സര്‍ക്കാറും സി.പി.എമ്മും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കൊടകര കുഴല്പ്പ ണ കേസ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പണം എറിഞ്ഞ് അംഗങ്ങളെ ഉണ്ടാക്കുന്ന ബി.ജെപി തിരഞ്ഞെടുപ്പിന് ചിലവഴിക്കാനായി എത്തിച്ച പണമാണിതെന്ന് അന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടു പോയി മൂന്നരക്കോടി കവര്‍ന്നെന്ന നിസാര കേസ് മാത്രമാക്കി ഇതിന്റെ അന്വേഷണം അന്നേ പരിമിതപ്പെടുത്തി സര്‍ക്കാര്‍ സഹായം ചൊരിഞ്ഞു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനായി ബി.ജെ.പി കൊണ്ടുവന്ന പണം എവിടെ നിന്നു വന്നു?. എവിടേക്കാണ് കൊണ്ടു പോയത്?. ആരാണ് ഇതിന്റെ സ്രോതസ്സ് തുടങ്ങിയ കാര്യങ്ങളിലേക്ക് അന്വേഷം പോയില്ലെന്ന് മാത്രമല്ല, ബി.ജെപി നേതാക്കളെ സുരക്ഷിതമാക്കുന്നതില്‍ പൊലീസ് അതീവ ജാഗ്രത കാണിക്കുകയും ചെയ്തു.
ഇപ്പോള്‍ സുരേന്ദ്രനും കൂട്ടാളികള്‍ക്കും ഇടപാടില്‍ വ്യക്തമായ പങ്കുണ്ടെന്ന ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ ഗത്യന്തരമില്ലാതായ സര്‍ക്കാര്‍ ഒടുവില്‍ മറ്റൊരു നാടകത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. അന്വേഷണമെന്ന പ്രഹസനം ഒരിക്കല്‍ നടത്തിയ കേസില്‍ ഇനി പുനരന്വേഷണം നടത്തുകയാണ് പോലും. സി.പി.എം സംസ്ഥാന സെക്രട്ടറി പുനരന്വേഷണം ആവശ്യപ്പെടുകയും പിന്നാലെ സര്‍ക്കാര്‍ അത് പ്രഖ്യാപിക്കുകയും ചെയ്തത് സര്‍ക്കാര്‍ പ്രതിരോധത്തിലായെന്ന വ്യക്തമായ ബോധ്യത്തിന്റെ വെളിച്ചത്തിലാണ്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുനരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്ന് മുഖ്യനും ഉപദേശകര്‍ക്കും നന്നായി അറിയാം. ഈ അനുമതിയൊക്കെ കിട്ടി പുനരന്വേഷണം ആരംഭിക്കുമ്പോഴേക്കും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടും നൈസായി സര്‍ക്കാറിനു ഊരുകയും ചെയ്യാം.
പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം ഇഡിയെ അറിയിച്ചിട്ട് അവര്‍ അതില്‍ താല്പര്യം കാണിച്ചില്ലെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് സര്‍ക്കാര്‍ നീക്കം. എന്തിനോ വേണ്ടി തിളക്കുന്ന ഇ.ഡിക്ക് ബി.ജെ.പിക്കാര്‍ പ്രതിയായ കേസില്‍ താല്പര്യമുണ്ടാവില്ലെന്ന് സാക്ഷാല്‍ പിണറായി വിജയന് ഇപ്പോഴാണോ മനസ്സിലാവുന്നത്. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനേക്കാളും പ്രധാനപ്പെട്ട സംഭവങ്ങള്‍ പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടക യിലെ മുന്‍ എം.എല്‍.സിയും നാക്കെടുത്താല്‍ കോണ്‍ഗ്രസ് വിമര്‍ശകനുമായ നിലവിലെ രാജ്യസഭാ എം.പിയാണ് കുഴല്‍പ്പണത്തിന്റെ സ്രോതസ്സെന്നാണ് പൊലീസ് കണ്ടെത്തിയത്. പക്ഷേ അതി ഭംഗിയായി അതങ്ങ് മുക്കി. ഇ ഡി വരുന്നത് ഇവിടെ മറ്റു ചിലരുടെ മൂട്ടിലും തിയിടുമെന്നതായിരുന്നു അതിന് കാരണം.
കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്ന് പൊലീസ് അന്നേ കണ്ടെത്തിയതാണു പോലും. കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് ഗിരീഷ് നായര്‍. കോഡിനേറ്റിങ് ് സെക്രട്ടറി എം ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും വേണ്ട വിധം അന്വേഷണം നടത്താതെ അതിന്മേല് അടയിരുന്ന സര്‍ക്കാറിന്റെ ബി.ജെ.പിയോടുള്ള കരുതലാണ് കരുതല്‍. ലഘുലേഖയും പുസ്തകവും കൈവശം വെച്ചതിന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തിയ സര്‍ക്കാറാണ് കള്ളപ്പണ ഇടപാട് നടത്തിയ വന്‍തോക്കുകളെ സുഖവാസത്തിന് വിട്ടത്. കേസിന്റെ ആദ്യഘട്ടത്തില്‍ തകൃതിയായി നടത്തിയ അന്വേഷണം പിന്നീട് മന്ദഗതിയിലായി വൈകാതെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. പിന്നാലെ പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങി. സിപിഎം- ബിജെപി ഡിലിന്റെ ഭാഗമായി ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. സുരേന്ദ്രന് പരവതാനി വിരിക്കുന്ന സി.പി.എമ്മുകാര്‍ പാലക്കാട് വെറുതെ അല്ല പാര്‍ട്ടി ചിഹ്നം മരവിച്ചപ്പിച്ച് സ്റ്റെതസ്കോപ്പുമായി എക്സ് കോണ്‍ഗ്രസുകാരനെ ഗോദയിലിറക്കിയത്. ഡീല്‍ എപ്പോഴും ഡീല്‍ ആവണമെല്ലോ.
india
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്മാന്), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന് -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന് എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന് ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന് -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
kerala
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂര്‍ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ ചോക്കാട് കല്ലാമുല സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വന്യജീവി അക്രമണമെന്നാണ് സംശയം. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്ന് യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞു.
റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെ കടുവ അടുത്തെങ്കിലും ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കല്ലാമല സ്വദേശിയായ ഗഫൂര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേരെചാടി, വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന ആള് പറഞ്ഞു.
നേരത്തെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നതായി വാര്‍ഡ് മെമ്പറും പറഞ്ഞു.
india
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

ലുക്മാന് മമ്പാട്
ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സിലിന് മുന്നോടിയായി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്കി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന് അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയര്മാന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, നവാസ് കനി എം.പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്കി. അന്തര്‍ ദേശീയ ദേശീയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങള്‍ ദേശീയ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള മുസ്ലിംലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഡല്‍ഹിയിലെ ദേശീയ ആസ്ഥാനം എന്ന ചിരകാല സ്വപ്നം വെറും രണ്ട് കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ടാണ് ദേശീയ കൗണ്‍സിലിന് അതേ നഗരം വീണ്ടും വേദിയാകുന്നത്.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍
-
GULF19 hours ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
india23 hours ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
crime3 days ago
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി