Connect with us

india

ഇന്ത്യയില്‍ ഭരണഘടന പ്രതിസന്ധി ഉടലെടുക്കുന്നു, ഉത്തരവാദി ഗവണ്‍മെന്റ് തന്നെ; ഇ.ടി മുഹമ്മദ് ബഷീര്‍

ഹജ്ജിന്റെ കാലം വരികയാണ് ഇന്ത്യയിലെ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ ലക്‌നൗ കഴിഞ്ഞാല്‍ ഏറ്റവും വലുത് കോഴിക്കോട് ആണ്. ഹജ്ജ് യാത്രക്കാരുടെ കഴുത്ത് ഞെരിക്കുന്ന വിമാനക്കൂലിയാണ് കോഴിക്കോട് നിന്നും ഈടാക്കുന്നത്. ഇത് ക്രൂരമായ അനീതിയാണ്.

Published

on

ഇന്ത്യയില്‍ ഭരണഘടന പ്രതിസന്ധി ഉടലെടുക്കുകയാണെന്നും ഇതിന് ഉത്തരവാദി ഗവണ്മെന്റ് തന്നെയാണെന്നും മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹളാദ് ജോഷി വിളിച്ചുകൂട്ടിയ പാര്‍ലിമെന്ററി പാര്‍ട്ടി നേതാക്കന്മാരുടെ യോഗത്തില്‍ വ്യക്തമാക്കി.

പാര്‍ലിമെന്റിന്റെ പവിത്രത തന്നെ ഗവണ്മെന്റ് തീര്‍ത്തും കളങ്കപ്പെടുത്തിയിരിക്കുകയാണ്. മതേതരത്വവും ജനാധിപത്യവും തീരെ ഇല്ലാതാവുകയാണ്. എക്‌സിക്യൂട്ടീവ് തെറ്റായ പ്രവര്‍ത്തികളുടെ നടത്തിപ്പുകാരായി മാറുന്നു. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായ പ്രകടന അവകാശവും കനത്ത വെല്ലുവിളികള്‍ നേരിടുന്നു. സമീപ കാലത്ത് വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഏക സിവില്‍കോഡും, പൗരത്വ ഭേദഗതി നിയമവും കൊണ്ടുവരാന്‍ ഗവണ്മെന്റ് വീണ്ടും ശ്രമിക്കുന്നു എന്നതാണ്.

തീകൊള്ളികൊണ്ട് തല ചൊറിയാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള അപരാധമാണിത്. ഇവിടെ നടക്കുന്നത് വിദ്യാഭ്യാസത്തിന്റെ മലിനീകരണമാണ്. പുതിയ തലമുറയുടെ സിരകളില്‍ വിഷം കുത്തിവെക്കുകയാണ് ഇത് മൂലം ചെയ്യുന്നത്. ഹജ്ജിന്റെ കാലം വരികയാണ് ഇന്ത്യയിലെ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ ലക്‌നൗ കഴിഞ്ഞാല്‍ ഏറ്റവും വലുത് കോഴിക്കോട് ആണ്. ഹജ്ജ് യാത്രക്കാരുടെ കഴുത്ത് ഞെരിക്കുന്ന വിമാനക്കൂലിയാണ് കോഴിക്കോട് നിന്നും ഈടാക്കുന്നത്. ഇത് ക്രൂരമായ അനീതിയാണ്. ഇത് തിരുത്താന്‍ ഗവണ്മെന്റ് തയ്യാറാവണം.

ആരാധനാലയങ്ങള്‍ക്കായി തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത് തടയാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലിമെന്റ് നിര്‍മിച്ച 1991ലെ പ്ലേസ് ഓഫ് വാര്‍ഷിപ്പ് ആക്റ്റ് ഇപ്പോള്‍ ഗവണ്മെന്റ് തന്നെ കൂട്ട് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഗവണ്മെന്റ് ബോധപൂര്‍വം സമുദായ സൗഹാര്‍ദ്ധം തകര്‍ക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്നും എംപി വ്യക്തമാക്കി. യോഗത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍, കൊമേഴ്‌സ് & ഇന്‍ഡസ്ട്രിയല്‍ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

india

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

Published

on

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.

Continue Reading

Trending