Connect with us

kerala

അസഹിഷ്ണുതയുടെ വിളയാട്ടം

പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘ്പരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടു തകര്‍ത്തതും ഫാസിസ്റ്റുകളുടെ ഈ കുടില ചിന്താഗതികള്‍ക്ക് അടിവരയിടുകയാണ്

Published

on

സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉദ്‌ഘോഷിച്ച് ലോകമെങ്ങും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷ പൂര്‍വം കൊണ്ടാടുകയാണ്. ആധുനിക സങ്കേതങ്ങളുടെ ഉത്തുംഗതയില്‍ വിരാചിക്കുമ്പോഴും മാനവികമൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ആശങ്കയുടെ കാര്‍മേഘങ്ങളായി ലോകത്തിനുമുന്നില്‍ നിലകൊള്ളുകയാണ്. പിറന്നുവീണ മണ്ണില്‍ നിന്നുള്ള ആട്ടിയോടിക്കപ്പെടലും, ദുര്‍ബല വിഭാഗങ്ങളുടെ മേലുള്ള കൈയ്യൂക്കുള്ളവന്റെ കടന്നുകയറ്റവും, രാഷ്ട്രാന്തരീയ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള രാജ്യങ്ങളുടെ പരമാധികാരത്തിലേക്കുള്ള ഇരച്ചുകയറുലുകളുമെല്ലാം ഈ ആശങ്കകള്‍ക്ക് അടിവരയിട്ടുകൊണ്ടിരിക്കുകയാണ്.

സ്‌നേഹത്തിന്റെറെയും കരുണയുടെയും ഉറവകള്‍ മണ്ണില്‍നിന്നും മനസ്സില്‍ നിന്നും ഒരുപോലെ വറ്റിക്കൊണ്ടിരിക്കുന്നതാണ് എല്ലാ അതിക്രമങ്ങളുടെയും അന്തസത്ത. സങ്കീര്‍ണമായ ഈ ലോകക്രമത്തിലാണ് ക്രിസ്തുമസിന്റെ സന്ദേശങ്ങള്‍ നാള്‍ക്കുനാള്‍ പ്രസക്തമാകുന്നത്. എന്നാല്‍ മനസ്സുകളെ അടുപ്പിക്കാനും സ്‌നേഹവും കരുണയും വ്യാപിപ്പിക്കാനുമുള്ള ദൃഢ പ്രതിജ്ഞയുടെ ഈ സമ്മോഹന മുഹൂര്‍ത്തത്തെപ്പോലും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും തീമഴവര്‍ഷിപ്പിക്കാനുള്ള അവസരമായിക്കാണുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിനാണ് നമ്മുടെ നാട് നിലവില്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാട് നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെയും കുട്ടികളെയും സംഘ്പരിവാര്‍ സംഘടനകളിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയും പിന്നാലെ തത്തമംഗലം ജി.ബി.യു.പി.എസില്‍ പുല്‍ക്കൂടു തകര്‍ത്തതും ഫാസിസ്റ്റുകളുടെ ഈ കുടില ചിന്താഗതികള്‍ക്ക് അടിവരയിടുകയാണ്. ഇന്ദ്രപ്രസ്ഥത്തില്‍ കത്തോലിക്ക ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി െ്രെകസ്തവ സ്‌നേഹം ചാലിട്ടൊഴുക്കിക്കൊണ്ടിരിക്കുന്ന അതേ സാഹചര്യത്തിലാണ് കേരളത്തില്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയത് എന്നത് രാജ്യം ഭരിക്കുന്നവരുടെ ന്യൂനപക്ഷ സ്‌നേഹത്തിന്റെ പൊള്ളത്തരങ്ങളാണ് തുറന്നുകാണിക്കുന്നത്.

കേരളത്തില്‍ തന്നെ ക്രിസ്തുമത വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ കേക്കും ആശംസയുമായി ബി.ജെ.പി നേതാക്കള്‍ ബിഷപ് ഹൗസുകളിലും െ്രെകസ്തവ വീടുകളിലുമെത്തുന്ന ‘സ്‌നേഹസന്ദേശയാത്ര’ തുടങ്ങും മുമ്പാണ് ഈ ആക്രമണങ്ങള്‍ എന്നത് എത്ര വിരോധാഭാസമാണ്. പുള്ളിപ്പുലിക്ക് പുള്ളിമായ്ക്കാന്‍ കഴിയില്ല എന്നതുപോലെ സംഘ്പരിവാറിന് അവരുടെ ന്യൂനപക്ഷ വിരുദ്ധത മറച്ചുപിടിക്കാനാവില്ല എന്നതിന്റെ തെളിവാണീ സംഭവങ്ങള്‍.

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ദലിതരെയും പൗരന്‍മാരായി പോലും അംഗീകരിക്കാത്ത ഹിന്ദുത്വ ദേശീയതയില്‍നിന്നും, വിചാരധാരയില്‍ നിന്നും ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതാണ് പാലക്കാട്ടെ അതിക്രമങ്ങള്‍ നല്‍കുന്ന സന്ദേശം. ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹപരവും ത്യാഗപൂര്‍ണവുമായ ജീവി തം മാതൃകയാക്കുന്നവര്‍ക്കെതിരെ സംഘ്പരിവാരത്തി നുണ്ടാകുന്ന വിദ്വേഷം സ്വാഭാവികം മാത്രമാണ്. നിന്നെ പോലെ നിന്നെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന മാനവികതയുടെ മഹത്വം ഉദ്‌ഘോഷിക്കുന്നവരോട് സമരസപ്പെടാന്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പേറുന്ന വര്‍ക്ക് ഒരിക്കലും സാധിക്കില്ല. സംഘ്പരിവാരത്തിന്റെ കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലാണെന്നതിന്റെ സൂചനകളാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. ക്രിസ്മസും പെരുന്നാളുമൊന്നും ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും ഇവയെല്ലാം വൈദേശികാധിപത്യത്തിന്റെ അനന്തരഫലങ്ങളാണെന്നുമാണ് ഫാസിസ്റ്റുകളുടെ പ്രഖ്യാപിത നിലപാട്.

ഒറീസയില്‍ ഗ്രഹാം സ്‌റ്റെയിനിനെയും കുട്ടികളെയും ചുട്ടുകൊന്നതും കന്ദമഹലില്‍ ക്രിസ്ത്യാനികള്‍ ക്കും പള്ളികള്‍ക്കും നേരെ നടന്ന ആക്രമണ പരമ്പരയും ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ഹിന്ദുത്വ വാദികള്‍ നടത്തിയ ക്രൂരമായ ആക്രമണവും യു.പിയില്‍ ഹിന്ദുജാഗരണ്‍ മഞ്ച് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു മെല്ലാം ക്രിസ്ത്യന്‍ സമൂഹത്തിന് മറക്കാന്‍ കഴിയാത്ത വേദനകളാണ്. മണിപ്പൂരിലെ കലാപാഗ്‌നി ആളിക്കത്തി ക്കൊണ്ടിരിക്കുകയും ക്രൈസ്തവ സഹോദരങ്ങളുള്‍പ്പെടെയുള്ള നിരപരാധികള്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞുനോക്കാത്തത് അശ്രദ്ധകൊണ്ടോ അലംഭാവം കൊണ്ടോ അല്ല, അദ്ദേഹത്തെ നയിക്കുന്നത് സംഘ് പരിവാര്‍ പ്രത്യയശാസ്ത്രമാണെന്നതാണ്. മാനവികതയുടയും മത സൗഹാര്‍ദ്ദത്തിന്റെയും എണ്ണിയാലൊടുങ്ങാ ത്ത മഹാമാതൃകകള്‍ ലോകത്തിന് സമ്മാനിച്ച കേരളക്കരക്ക് അപരിചിതമയാ ഇത്തരം പ്രവണതകളെ മുളയിലേനുള്ളിക്കളയാന്‍ അധികാര കേന്ദ്രങ്ങളും പൊതു സമൂഹവും ഒരുപോലെ ജാഗ്രത കാണിക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending