Connect with us

india

7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി

രാജീബ് ഘോഷ് എന്ന 34കാരനെ ജാര്‍ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊല്‍ക്കത്ത: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി. കഴിഞ്ഞ വെള്ളിയാഴ്ച കൊല്‍ക്കത്തിയില്‍ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് സിസിടിവി പരിശോദിച്ചിരുന്നു. എന്നാല്‍ രാത്രിയിലെ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന് അക്രമി നടക്കുന്നതിന്റെ ശൈലിയിലൂടെ പൊലീസ് 34കാരനെ തിരിച്ചറിഞ്ഞു. രാജീബ് ഘോഷ് എന്ന 34കാരനെ ജാര്‍ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശുചീകരണ തൊഴിലാളിയാണ് ഇയാള്‍. വെള്ളിയാഴ്ച ഫുട്പാത്തില്‍ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ സ്ഥലത്ത് നിന്ന് ഓടിമറയുന്ന യുവാവിനെ കണ്ടിരുന്നു.

നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു.തുടര്‍ന്നാണ് സമീപ പ്രദേശത്ത് നിന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയ വിവരം അറിയുന്നത്. കുഞ്ഞിനെ രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവേറ്റതായും വ്യക്തമായത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും അക്രമിയെ തിരിച്ചറിയുന്നത് ഏറെക്കുറെ അസാധ്യമായി വരികയായിരുന്നു. ഇതോടെയാണ് ഒരാള്‍ നടക്കുന്ന രീതിയിലെ പാറ്റേണ്‍ പൊലീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നത്.

കുഞ്ഞിന്റെ വീടിന് മുന്നിലൂടെ പ്രതി 9 തവണ നടന്ന് പോയതായി വ്യക്തമായിരുന്നു. ഇതോടെ പൊലീസ് സിസിടിവി ഫൂട്ടേജുമായി മേഖലയിലെ എല്ലാ വീടുകളിലും എത്തി ആളുകളെ കണ്ടു. 110 ലേറെ ആളുകളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഇയാള്‍ നടക്കുന്നതിനിടയിലെ മുടന്ത് മൂലം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരുന്നു യുവാവ് നടന്നിരുന്നത്. സമീപ മേഖലയിലെ സ്റ്റേഷനുകളിലെല്ലാം തന്നെ ഇത് സംബന്ധിയായ വിവരവും പൊലീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ജാര്‍ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു

പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

Published

on

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Continue Reading

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

Published

on

വയറുവേദന കലശലായ യുവാവ് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി. വിപണിയിൽ നിന്ന് സർജിക്കൽ ബ്ലേഡും സൂചിയും നൂലുമെല്ലാം വാങ്ങി, ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.

കൈക്രിയക്ക് പിന്നാലെ നില മോശമായതിനെ തുടർന്ന് ബുധനാഴ്ച ബാബുവിന്റെ ബന്ധു രാഹുൽ ഇയാളെ ജില്ല ആശുപത്രിയിലാക്കി. ജില്ല ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടത്തെ ഡോക്ടർ ബാബുവിനെ ആഗ്രയിലെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

എന്നാൽ, മെഡിക്കൽ കോളജിലേക്ക് പോകാതെ ബാബു വീട്ടിലേക്ക് മടങ്ങി. ബാബുവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ പിന്നീട് ഡോക്ടർമാരെ അറിയിച്ചു. ബാബു വയറിന്റെ പുറം ഭാഗം മാത്രമാണ് കീറിയതെന്നും ആന്തരാവയവങ്ങൾക്ക് മുറിവ് പറ്റിയിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Continue Reading

india

ലോക സന്തോഷ സൂചികയില്‍ ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നില്‍; 2025ലും ഒന്നാമതെത്തി ഫിന്‍ലന്‍ഡ്

പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം

Published

on

2025ലും ലോകസന്തോഷ സൂചികയില്‍ ഒന്നാമതെത്തി ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് സന്തോഷ സൂചികയില്‍ മുന്‍നിരയിലെത്തുന്നത്. പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും അയല്‍ രാജ്യമായ പാകിസ്താനും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

147 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. 108ാമതാണ് ഫലസ്തീന്റെ സ്ഥാനം. യുക്രൈന്‍ 111ാമതും പാകിസ്താന്‍ 109ാമതാണ്. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രാഈല്‍, ലക്സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. അറബ് രാജജ്യങ്ങളായ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്‌ലന്‍ഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്‍ (92) എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ സ്ഥാനം.

റഷ്യ 66ാം സ്ഥാനത്തും സിയറ ലിയോണ്‍ 146ാം സ്ഥാനത്തും ലെബനാന്‍ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

Continue Reading

Trending