Connect with us

Culture

നെയ്മര്‍ മികച്ച താരം; തോല്‍വിയോടെ പി.എസ്.ജിയുടെ സീസണ് വിരാമം

Published

on

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജര്‍മയ്‌ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്.
അതിനിടെ ബ്രീസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഞായറാഴ്ച പാരീസില്‍ നടന്ന ചടങ്ങില്‍ ബ്രിസീല്‍ ഇതിഹാസ താരം റൊണാള്‍ഡോയില്‍ നിന്നാണ് നെയ്മര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
പരുക്കിനെ തുടര്‍ന്ന് സീസണിലെ അവസാന മൂന്നു മാസങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങാതിരുന്നിട്ടും മുന്‍ ബാഴ്‌സ സൂപ്പര്‍ താരത്തെ തേടി അവാര്‍ഡ് എത്തുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ ടീമിനു വേണ്ടി 20 ലീഗ് മത്സരങ്ങളില്‍ നിന്ന് 19 ഗോളകളും 13 അസിസ്റ്റുകളുമായി കളംനിറഞ്ഞാണ് പാരീസ് സെന്റ് ജര്‍മന്‍ സൂപ്പര്‍സ്റ്റാര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അതേസമയം നെയ്മറിന്റെ ഭാവി തീരുമാനത്തെ സംബന്ധിച്ച് പുരസ്‌കാരത്തിന് ചോദ്യങ്ങള്‍ ഉയര്‍ന്നു. താന്‍ പി.എസ്.ജിയില്‍ തുടരുമെന്നായിരുന്നു പുരസ്‌കാര ജേതാവിന്റെ മറുപടി. ഇതോടെ നെയ്മര്‍ ഫ്രാന്‍സ് വിട്ട് സ്പാനിഷ് ലീഗിലേക്ക് ചേക്കേറുമെന്ന വിവാദങ്ങള്‍ക്ക് താല്‍കാലിക അന്ത്യമായി.

“ഈ സീസണില്‍ എനിക്ക് വളരെ താല്പര്യവും സന്തോഷവും അനുഭവപ്പെടുന്നു, ഇത് ഒരു വലിയ ബഹുമതിയാണ്, സഹ കളിക്കാരെ കൂടാതെ എനിക്ക് ഈ പുരസ്‌കാരം നേടാനാവില്ല”, 26 കാരനായ നെയ്മര്‍ പറഞ്ഞു. ചടങ്ങില്‍ പി.എസ്.ജിയിലെ സഹതാരം എഡിന്‍സന്‍ കാവാനിയും സംബന്ധിച്ചു.

ബാര്‍സലോണയില്‍ കഴിഞ്ഞ ആഗസ്തില്‍ 222 മില്യന്‍ യൂറോ എന്ന റെക്കോര്‍ഡ് തുകക്കാണ് നെയ്മറിന്റെ ട്രാന്‍ഫര്‍ നടന്നത്.

സീസണില്‍ സ്വന്തം തട്ടകത്തില്‍ പി.എസ്.ജി തോല്‍വി ഏറ്റുവാങ്ങുന്നത് ഇതാദ്യമായാണ്. വിജയത്തോടെ റെന്നസിന് യൂറോപ്പ ലീഗ് പ്രവേശം സാധ്യമായി. 52-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ബൂറിഗിയാഡ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ റെന്നസ്, 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ഹനൂവിലൂടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. നാലാഴ്ചക്ക് മുമ്പ് തന്നെ ലീഗില്‍ കിരീടം സ്വന്തമാക്കിയ പി.എസ്.ജി സീസണില്‍ നേരിടുന്ന മൂന്നാമത്തെ തോല്‍വിയായിരുന്നു ഇത്.

Film

എമ്പുരാൻ: മോഹൻലാലിന്റെ ലഫ്.കേണൽ പദവി തിരിച്ചെടുക്കണമെന്ന് ബി.ജെ.പി നേതാവ്

റിലീസായി 48 മണിക്കൂർ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്സോഫീസിൽനിന്ന് 100 കോടി കലക്ഷൻ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ചരിത്രം കുറിച്ചിരുന്നു.

Published

on

മോഹൻലാലിന്റെ ലഫ്.കേണൽ പദവി​ തിരികെയെടുക്കണമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.രഘുനാഥ്. മോഹൻലാൽ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങൾ സിനിമയിൽ വരില്ലെന്ന് രഘുനാഥ് പറഞ്ഞു.

ഇന്ത്യൻ സർക്കാറിന്റെ ഭാഗമായി നിൽക്കുന്ന ആളാണ് മോഹൻലാൽ. ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഇട​പെടൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിലീസായി 48 മണിക്കൂർ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്സോഫീസിൽനിന്ന് 100 കോടി കലക്ഷൻ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ചിത്രത്തിന്റെ വിജയം സാധ്യമാക്കിയതെന്നും താരം കുറിപ്പിൽ പറയുന്നു.

മോഹൻലാലിനൊപ്പം പൃഥ്വിരാജും തകർത്തഭിനയിച്ച ചിത്രം, ആഗോള ബോക്സോഫീസിൽ ഏറ്റവും കൂടുതൽ ആദ്യദിന കലക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 65 കോടി രൂപയിലേറെയാണ് ആദ്യദിന കലക്ഷൻ. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷൻ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പർ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കലക്ഷനെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

എമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെതിരെ തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കൽ അടക്കമുള്ളവർ കടുത്ത വിദ്വേഷ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരുന്നു.

Continue Reading

Film

വിവാദങ്ങളിൽ തളരാതെ 100 കോടി തിളക്കത്തിൽ എമ്പുരാൻ

വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു.

Published

on

ബോക്സ്ഓഫിസിൽ ചരിത്രമായി ‘എമ്പുരാൻ’.വെറും 48 മണിക്കൂറിനുള്ളിലാണ്‌ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ചിത്രം. സിനിമ 100 കോടി ക്ലബ്ബിലെത്തിയ വിവരം നടൻ മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി എമ്പുരാൻ മാറി.

വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തി കുറിച്ചു. ഓവർസീസ് കളക്ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനെക്കാൾ ഉയർന്ന ഓപ്പണിങ് ആണ് എമ്പുരാൻ നേടിയത്. യുകെയിലും ന്യൂസിലാൻഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയെന്ന നേട്ടവും എമ്പുരാൻ നേടി. ‌

അഡ്വാൻസ് ബുക്കിങിലൂടെ തന്നെ ചിത്രം ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയി മാറിയ എമ്പുരാൻ, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രം കൂടിയാണ്.

അതേസമയം മോഹൻലാൽ- പൃഥ്വിരാജ് സുകുമാരൻ സിനിമ’ എമ്പുരാൻ’ തിയേറ്ററുകളിൽ എത്തി മണിക്കൂറുകൾക്കകം ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ചിത്രം ഇപ്പോൾ ഫിൽമിസില്ല, മൂവിറൂള്‍സ്, ടെലിഗ്രാം, തമിഴ്‌റോക്കേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ 1080p മുതൽ 240p വരെ ഉൾപ്പെടുന്ന എച്ച്ഡി പതിപ്പുകൾ ലീക്കായിട്ടുണ്ട്.

Continue Reading

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

Trending