Connect with us

Culture

ഈ ഗോള്‍ മുത്തഛന്; പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ മുത്തഛന് സമര്‍പ്പിച്ച് വിനീത്

Published

on

പൂനെ: ഐ.എസ്.എല്ലില്‍ പൂനെയ്‌ക്കെതിരെ അവസാന നിമിഷം നേടിയ ഗോള്‍ കുറച്ച് ദിവസം മുന്‍പ് മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി.കെ വിനീത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ടീമിനെ അവിശ്വസനീയ ജയം സമ്മാനിച്ച ശേഷം വിനീതിന്റെ പ്രതികരണം.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലോകം വിട്ടുപിരിഞ്ഞ മൂത്തച്ഛന്റെ ഓര്‍മ്മയിലാണ് ഞാന്‍ മൈതാനത്ത് ചിലവഴിച്ചത്.’

ആ ഗോള്‍ അതിസുന്ദരമായിരുന്നു… ശരിക്കുമൊരു സി.കെ മാജിക്…! പൂനെക്ക് അനുകൂലമായി ഇല്ലാത്ത പെനാല്‍ട്ടി റഫറി അനുവദിച്ചപ്പോള്‍ മുതല്‍ മ്ലാനതയിലായിരുന്നു വിനീത്… സമനിലയില്‍ അവസാനിക്കുമെന്ന് കരുതപ്പെട്ട പോരാട്ടം. പക്ഷേ മൈതാനത്ത് സെക്കന്‍ഡുകള്‍ക്ക് പോലും മൂല്യമുണ്ടന്ന് സ്ഥിരം പറയാറുള്ള കൂത്തുപറമ്പുകാരന്‍ ആ വില തെളിയിച്ചു. 90 മിനുട്ടിന് ശേഷം അനുവദിക്കപ്പെട്ട നാല് മിനുട്ട് അധികസമയം. അതില്‍ രണ്ട് മിനുട്ടും കഴിഞ്ഞ് മൂന്നാം മിനുട്ട്… സ്വന്തം ഹാഫില്‍ നിന്നും വിനീതിന് ലോംഗ് പാസില്‍ പന്ത് ലഭിക്കുന്നു. മൂന്ന് ഡിഫന്‍ഡര്‍മാര്‍ വട്ടമിട്ടപ്പോള്‍ പന്ത് സ്വീകരിച്ച് വിനീത് ഒന്ന് വെട്ടിതിരിഞ്ഞു. പിന്നെയൊരു കിടിലന്‍ ഷോട്ട്. പൂനെ ഗോള്‍ക്കീപ്പര്‍ മുഴുനീളം ഡൈവ് ചെയ്‌തെങ്കിലും ആ ബുള്ളറ്റ് തടുക്കാന്‍ ആര്‍ക്കുമാവുമായിരുന്നില്ല. 2-1 ന്റെ അല്‍ഭുത വിജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത്.

പൂനെ ബാലവാഡിയിലെ ശിവ് ഛത്രപതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ജയം.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 58ാം മിനിറ്റില്‍ ജാക്കി ചാന്ദ്് സിംഗിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. 79ാം മിനിറ്റില്‍ അനര്‍ഹമായി ലഭിച്ച പെനാല്‍ട്ടി മുതലാക്കി എമിലിയാനോ അല്‍ഫാരോ പൂനെയുടെ സമനില ഗോള്‍ കണ്ടെത്തി. കളിതീരാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ (93ാം മിനിറ്റില്‍) സി.കെ. വിനീത് കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനു വിജയം സമ്മാനിച്ചു.പ്രതീക്ഷകള്‍ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സിനു വിനീതിലൂടെ പുനര്‍ജന്മം ലഭിച്ചു. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. പൂനെയുടെ മുന്‍ നിര താരം മാഴ്‌സിലീഞ്ഞ്യോയാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു മത്സരത്തിനു തുടക്കം. എന്നാല്‍ ആദ്യ ഷോട്ട് ഗോള്‍ മുഖത്തേക്ക് വന്നത് ബല്‍ജിത് സാഹ്്‌നിയുടെ ബൂട്ടില്‍ നിന്നാണ്. ബല്‍ജിതിന്റെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനു മുകളിലൂടെ അകന്നു..

കളിയുടെ ആവേശം കളി അല്‍പ്പം പരുക്കനാക്കി.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലാല്‍റുവതാര, പെസിച്ച് എന്നിവര്‍്ക്കും പൂനെയുടെ റാഫേല്‍ ലോപ്പസ്, മാഴ്‌സിലീഞ്ഞ്യോ എന്നിവര്‍ക്കു മഞ്ഞക്കാര്‍ഡും പൂനയുടെ കോച്ച് റാങ്കോ പോപ്പോവിച്ചിനു മോശമായി പെരുമാറിയതിനു ആദ്യ പകുതിയില്‍ തന്നെ ഡഗ് ഔട്ടില്‍ നി്ന്നും പുറത്തും പോകേണ്ടിയും വന്നു. ഇയാന്‍ ഹൂമിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. പകരം ഗുഡിയോണ്‍ ബാള്‍ഡ്‌വിന്‍സണെ ഇറക്കി. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനു 53 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. രണ്ടാം പകുതിയില്‍ വിനീതിനാണ് ആദ്യ അവസരം. എന്നാല്‍ ബോക്‌സിനകത്തുവെച്ചു പൂനെയുടെ പ്രതിരോധത്തില്‍ തട്ടി വിനീതിന്റെ മുന്നേറ്റം അവസാനിച്ചു. 53ാം മിനിറ്റില്‍ മാര്‍സീലീഞ്ഞ്യോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ അടി പോസ്റ്റില്‍ തട്ടിത്തെറിച്ചു.

59ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ബോര്‍ഡ് തുറന്നു. പെക്കുസനിലൂടെയാണ് ഗോളിനു തുടക്കം. ഇടതുവിംഗില്‍ നിന്നും പെക്കൂസന്‍ നല്‍കിയ പാസ് സ്വീകരിച്ച ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സന്റെ ത്രൂപാസ് സ്വീകരിച്ച ജാക്കി ചന്ദ് സിംഗ് തൊടുത്തുവിട്ട ഉശിരന്‍ ഷോട്ട് പൂനെയുടെ വലയില്‍ കയറി. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനാണ് ആദ്യ മഞ്ഞക്കാര്‍ഡ്. അടുത്ത മഞ്ഞക്കാര്‍ഡ് പൂനെയുടെ ഡീഗോ കാര്‍ലോസിനും ലഭിച്ചു. 78ാം മിനിറ്റില്‍ ബോക്‌സിനകത്തേക്കു കയറിയ അല്‍ഫാരോയുടെ കാലുകളില്‍ നിന്നും പന്ത് സ്വന്തമാക്കാന്‍ സുബാഷിഷ് റോയ് ചൗധരിയുടെ ശ്രമം പെനാല്‍്ട്ടിക്കു വഴി തുറന്നു. കിക്കെടുത്ത അല്‍ഫാരോയ്്ക്കു പിഴച്ചില്ല. അവസാന വിസിലിനു സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കറേജ് പെക്കൂസന്‍ നീട്ടിക്കൊടുത്ത പന്ത് നെഞ്ചില്‍ സ്വീകരിച്ച വിനീത് വെട്ടിത്തിരിഞ്ഞു മുന്നില്‍ നിന്ന ഗുരുതേജ് സിംഗിനെയും മറികടന്നു ഇടംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി (21).

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനി എട്ടാം തീയതി കൊല്‍ക്കത്തയില്‍ ആതിഥേയരായ എ.ടി.കെയെയുംം. പൂനെ ഏഴാം തീയതി എവേ മത്സരത്തില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെയും നേരിടും. ശനിയാഴ്ച്ച കൊല്‍ക്കത്ത ബംഗളൂരുവുമായി കളിക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്

സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

Published

on

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘

എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

Film

ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

Published

on

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.

കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ-  ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

Continue Reading

Trending