Connect with us

More

പാണ്ഡ്യ ഇന്ത്യയെ കരകയറ്റി, ദക്ഷിണാഫ്രിക്കക്ക് ലീഡ്

Published

on

 

കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചാണ് ഹര്‍ദ്ദിക് മടങ്ങിയത്. സെഞ്ച്വറിയോളം പോന്ന ഒരു ഇന്നിങ്‌സ് തന്നെയായിരുന്നു അത്.

 

നായകന്‍ വിരാട് കോഹ്‌ലി(5), ശിഖര്‍ ധവാന്‍(16), മുരളി വിജയ് (1), ചേതേശ്വര്‍ പൂജാര(26), രോഹിത് ശര്‍മ (11) തുടങ്ങി മുന്‍നിര ബാറ്റസ്മാര്‍ ദക്ഷിണാഫ്രിക്കന്‍ പേസിനു മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ തോളിലേറ്റി പാണ്ഡ്യ പടനയിക്കുകയായിരുന്നു. ഒടുവില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് പേരാട്ടം 209 റണ്‍സിന് അവസാനിച്ചതോടെ 77 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപണര്‍മാരായ മാര്‍ക്‌റം (34), എല്‍ഗാര്‍ എന്നിവരെ നഷ്ടമായി. ഇരുവരേയും പുറത്താക്കിയ പാണ്ഡ്യ ബൗളിങിലും മികവ്കാട്ടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. റബാഡയും (2) ഹാഷിം അംലയുമാണ് ക്രീസില്‍. 142 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കുള്ളത്.

ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കേപ്ടൗണിലെ പ്രകടനം. യുവതാരങ്ങള്‍ ക്രിക്കറ്റിനെ ഗൗരമായി കാണുന്നില്ല അവര്‍ക്ക് താല്‍പര്യം നൈറ്റ് പാര്‍ട്ടികളും പണവും പ്രശസ്തിയുമാണെന്നായിരുന്നു അന്ന് പാണ്ഡ്യക്കെതിരെ വിമര്‍ശകരുടെ വാദം. എന്നാല്‍ അതിന്ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് പാണ്ഡ്യ ഇപ്പോള്‍. ബൗളര്‍മാരെ പേടികൂടാകെ നേരിട്ട പാണ്ഡ്യയുടെ ബാറ്റില്‍ നിന്നും 14 ഫോറും ഒരു സിക്‌സുമടക്കം പിറന്നപ്പോള്‍ വെറും 95 പന്തില്‍ നിന്നാണ് 93 റണ്‍സ് അടിച്ചു കൂട്ടിയത്.

പാണ്ഡ്യക്ക് ശക്തമായ പിന്തുണ നല്‍കിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ വലിയ ലീഡു വഴങ്ങുമായിരുന്നു. 25 റണ്‍സ് നേടിയാണ് ഭുവി മടങ്ങിയത്. ഫിന്‍ലാന്‍ഡറും റബാഡയുംദക്ഷിണാഫ്രിക്കായി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ മോര്‍ക്കലും സ്‌റ്റെയ്‌നും രണ്ടു വീതം വിക്കറ്റ് നേടി.

നേരത്തെ തുടക്കത്തിലെ തിരിച്ചടിക്കു ശേഷം പരിചയ സമ്പന്നരായ എ.ബി ഡിവില്ലിയേഴ്‌സും (65), ഫാഫ് ഡുപ്ലസ്സിയും (62) ഇന്നിങ്‌സ് ബലത്തിലാണ് ആതിഥേയര്‍ 286 എത്തിയത്. വാലറ്റത്ത് ക്വിന്റണ്‍ ഡികോക്ക് (43), വെര്‍നന്‍ ഫിലാന്റര്‍ (23), കേശവ് മഹാരാജ് (35), കഗിസോ റബാഡ (26), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (16 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

 

kerala

ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് എംഎ യൂസഫലി 50 വീടുകള്‍ നല്‍കും

Published

on

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്.  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് ഉയരുന്നത്.ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്.

 

Continue Reading

kerala

‘ഇത് ഫാസിസ്റ്റ് മനോഭാവം; ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ കട്ട് എമ്പുരാന് എന്തിന്?’: മന്ത്രി വി.ശിവൻകുട്ടി

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്

Published

on

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എംപുരാന് എന്തിനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിമന്ത്രി വി ശിവൻകുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകൾ കാണുകയും അറിയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ അഭിനേതാക്കൾക്കും സിനിമാ പ്രവർത്തകർക്കുമെതിരെ ഭീഷണി മുഴക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് മുൻ ചെയ്തികളെ ഭയക്കുന്നവരാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് സെൻസർ ചെയ്യുമെന്ന ധാർഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സംഘപരിവാർ ആക്രമണത്തെ തുടർന്ന് എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായിരുന്നു. 17ലേറെ മാറ്റങ്ങൾ എംപുരാനിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരും. എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.

Continue Reading

kerala

കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്

Published

on

പാലക്കാട്: അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് നെന്മേനി പറശ്ശേരി വീട്ടിൽ കലാധരന്റെ ഭാര്യ ബിന്ദു (40), മകൻ സനോജ് (12) എന്നിവരെയാണ് കല്ലേരിപൊറ്റയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബിന്ദുവും സനോജും രാവിലെ കുളത്തിൽ കുളിക്കാനായി പോയതായിരുന്നു. 11.30ഓടെ കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് കടവിനോടു ചേർന്ന് ബിന്ദുവിന്റെ മൃതദേഹം ആദ്യം കണ്ടത്. കുളത്തിനു സമീപത്തായി കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തി. ഇതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാസേന കുളത്തിൽ നടത്തിയ പരിശോധനയിലാണ് സനോജിന്റെ മൃതദേഹം കണ്ടെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending