More
റിലയന്‍സ് + എയര്‍സെല്‍ + എം.ടി.എസ്: ‘ജിയോ’യോട് ഏറ്റുമുട്ടാന്‍ അനില്‍ അംബാനിയുടെ പദ്ധതി

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്‌വര്‍ക്കായ എയര്‍സെല്ലിനെയും ഇന്റര്‍നെറ്റ് ഡേറ്റാ സേവന രംഗത്തെ പ്രമുഖരായ എം.ടി.എസ്സിനെയും ഒപ്പം ചേര്‍ത്ത്, വിപണിയില്‍ ചലനമുണ്ടാക്കാനാണ് ആര്‍കോമിന്റെ പദ്ധതി.
എയര്‍സെല്ലിന്റെ ഓഹരികളില്‍ പകുതിയും റഷ്യന്‍ കമ്പനിയായ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനവും സ്വന്തമാക്കിയ റിലയന്‍സ് ഡിസംബര്‍ തുടക്കത്തോടെ വിപണിയില്‍ പുതിയ ഓഫറുകളും സേവനങ്ങളുമായി രംഗപ്രവേശം ചെയ്യും.
മുകേഷ് അംബാനിയുടെ ജിയോയില്‍ തത്വത്തില്‍ ലയിച്ചുവെന്ന് സെപ്തംബര്‍ അവസാന വാരം പ്രഖ്യാപിച്ചെങ്കിലും, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ തനിക്കുള്ള മേല്‍ക്കൈ ജ്യേഷ്ഠനു മുന്നില്‍ അടിയറവ് വെക്കേണ്ടതില്ലെന്നാണ് അനില്‍ അംബാനിയുടെ തീരുമാനമെന്നറിയുന്നു. ആര്‍കോം-ജിയോ ലയനം പൂര്‍ണമാവുന്ന ഘട്ടത്തില്‍ വിലപേശലിന് ഇതുപോഗിക്കാം എന്നും അനില്‍ കണക്കുകൂട്ടുന്നു.എയര്‍സെല്ലിനെ ഏറ്റെടുക്കുക
എയര്‍സെല്ലിനെ ഏറ്റെടുക്കുക എന്നത് ദീര്‍ഘകാലമായി റിലയന്‍സിന്റെ പദ്ധതിയിലുണ്ടായിരുന്നു. ഒരു വര്‍ഷത്തെ കൂടിയാലോചനകള്‍ക്കു ശേഷം സെപ്തംബറിലാണ് എയര്‍സെല്‍ ഉടമാ കമ്പനിയായ മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സിന്റെ 50 ശതമാനം ഓഹരികള്‍ റിലയന്‍സ് വാങ്ങിയത്. ഇരുകമ്പനികളും ഒന്നിച്ചുനിന്ന് പുതിയ കമ്പനി രൂപീകരിക്കാനാണ് ധാരണ. ഈ കമ്പനിയില്‍ ആര്‍കോം 20,000 കോടി രൂപ നിക്ഷേപിക്കും. ഇരുകമ്പനികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍ 18 കോടി ഉപഭോക്താക്കളാണുണ്ടാവുക. നിലവില്‍ മാര്‍ക്കറ്റിലെ നാലാം സ്ഥാനക്കാരാവും ഇത്.
കഴിഞ്ഞ ജനുവരിയില്‍, ഡേറ്റാ രംഗത്ത് ശ്രദ്ധ നേടിയ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനം ആര്‍കോം സ്വന്തമാക്കിയിരുന്നു. 90 ലക്ഷത്തോളം ഉപഭോക്താക്കളെയാണ് ഇതുവഴി റിലയന്‍സിന് ലഭിക്കുന്നത്. എം.ടി.എസ്സിന്റെ കൈവശമുള്ള 800/850 മെഗാഹെര്‍ട്‌സ് സ്വന്തമാക്കാനായത് റിലയന്‍സിന് നേട്ടമാണ്.
റിലയന്‍സും എം.ടി.എസ്സും എയര്‍സെല്ലും ചേര്‍ന്നുള്ള പ്രവര്‍ത്തനം 4ജിയിലാണ് തുടക്കത്തില്‍ ശ്ര്ദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ സി.ഡി.എം.എയില്‍ പ്രവര്‍ത്തിക്കുന്ന എം.ടി.എസ്സിനെ പൂര്‍ണമായി ജി.എസ്.എമ്മിലേക്ക് മാറ്റും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും നവംബര്‍ അവസാനത്തോടെ പൂര്‍ണമാവുമെന്നും റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റിലയന്‍സിന്റെ ഡേറ്റാ കാര്‍ഡ് ഉപയോഗിക്കുന്നവരോട് 4ജിയിലേക്ക് മാറാന്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എം.ടി.എസിന്റെ ഡോങ്കിളുകളും 4ജിയിലേക്ക് മാറേണ്ടി വരും. പൂര്‍ണമായോ സൗജന്യ നിരക്കിലോ ഡോങ്കിളുകളുടെ 4ജി അപ്‌ഗ്രേഡ് നടക്കുമെന്നാണ് അറിയുന്നത്. ജിയോ പ്രഭാവത്തിന്റെ സാഹചര്യത്തില്‍ വന്‍തുക മുടക്കി ഡോങ്കിളും സിം കാര്‍ഡും വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് ആര്‍കോം കരുതുന്നത്.
india
രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.
‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.
‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ.എസ്.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.എസ്.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.
kerala
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.
kerala
‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
GULF3 days ago
എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും
-
News1 day ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു
-
india2 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
Article21 hours ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india18 hours ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി