Connect with us

More

‘ഹാദിയ’; ക്യാമറയില്‍ പതിഞ്ഞ അനുഭവം പങ്കുവെച്ച് ക്യാമറമാന്‍ രാജേഷ് നെട്ടൂര്‍

Published

on

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന്‍ രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറംലോകം കാണാതെ മാസങ്ങളായി വീട്ടില്‍ കഴിയുന്ന ഹാദിയയുടെ മറ്റൊരു ചിത്രം പുറംലോകത്തെത്തിയത് മനോരമയുടെ ‘ചൂണ്ടുവിരല്‍’ പരിപാടിയിലൂടെയാണ്. വൈക്കത്തെ വീട്ടിലെത്തിയ ക്യാമറാമാന്‍ അന്നത്തെ അനുഭവം പങ്കുവെച്ചിരിക്കുന്നത് മനോരമ ഓണ്‍ലൈനിലൂടെയാണ്.

രാജേഷിന്റെ അനുഭവക്കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്…

‘തലേ ദിവസം ചൂണ്ടുവിരല്‍ ഷൂട്ട് വിവരം പറയുമ്പോള്‍ കയ്യില്‍ ഒരു സ്‌പൈ ക്യാമറകൂടി കരുതിക്കൊള്ളാന്‍ അബ്‌ജോദ് ആവശ്യപ്പെട്ടു. പതിവില്ലാത്തതായതിനാല്‍ ഞാന്‍ മറുചോദ്യം ചോദിച്ചു, ‘എന്തിനാണെന്ന്’. ”ഒട്ടും വിഷ്വല്‍ സാധ്യതയില്ലാത്ത ഒരിടത്തേക്കാണ് നമ്മള്‍ ഷൂട്ടിനു പോകുന്നതെ”ന്നു മാത്രമായിരുന്നു അബ്‌ജോദിന്റെ മറുപടി’.

വൈക്കത്തെ വീട്ടില്‍ ചുറ്റും പോലീസ് കാവലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയൊപ്പമാണ് അവര്‍ കടന്നുചെല്ലുന്നത്. എന്നാല്‍ ഹാദിയ അടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസമെന്ന് പിന്നീടാണ് അറിയുന്നത്. ആ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്നും രാജേഷ് പറയുന്നു. ഹാദിയയെ കാണാനോ വീടിന്റെ ദൃശ്യങ്ങളോ പകര്‍ത്താന്‍ കഴിയില്ലെന്നറിഞ്ഞ ക്യാമറമാന്‍ പിന്നീടുണ്ടായതിനെക്കുറിച്ച് പറയുന്നതിങ്ങനെ. ‘ എങ്കില്‍ പിന്നെ അറ്റകൈ പ്രയോഗം. ദൂരെനിന്ന് കാമറ ഫോക്കസ് ചെയ്യുക. ഈ സമയമാണ് തട്ടമിട്ട ഒരു യുവതി ജനാലയില്‍ നിന്നു വിളിച്ചു ചോദിക്കുന്നു”ഏതു ചാനലാണെന്ന്” മറുപടി പറയും മുമ്പേ അവള്‍ മറഞ്ഞു. ഇക്കാര്യം അബ്‌ജോദിനോടു പറഞ്ഞപ്പോഴാണ് അത് ഹാദിയ ആകുമെന്ന് പറയുന്നത്. മിന്നായം പോലെ ഒരു പ്രതീക്ഷ എന്നില്‍ പാഞ്ഞു’.

ക്യാമറയില്‍ പതിയാതെ പോയ ഹാദിയക്കുവേണ്ടി പിന്നീട് അതേ ജനാലയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുകയായിരുന്നു. ക്യാമറ റോള്‍ ചെയ്ത് മാറി നിന്നു. ആരും കാണാതെയായിരുന്നു എല്ലാം. പിന്നീട് ക്യാമറയെടുത്ത് മടങ്ങുമ്പോള്‍ ദൃശ്യങ്ങള്‍ റിവൈന്‍ഡ് ചെയ്തു നോക്കിയപ്പോഴാണ് ഹാദിയ ക്യാമറയില്‍ പതിഞ്ഞതായി കണ്ടതെന്നും രാജേഷ് പറയുന്നു.

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; പ്രതി ഷുഹൈബിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Published

on

ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ MS സൊല്യൂഷൻസ് CEO മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കസ്റ്റഡി അപേക്ഷയും സത്യവാങ്മൂലവും നാളെ സമർപ്പിക്കും. താമരശ്ശേരി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ് ചോദ്യം ചോർന്നെന്ന് സമ്മതിക്കുമ്പോഴും തനിക്ക് പങ്കില്ലെന്ന് ആവർത്തിക്കുകയാണ്. ഉത്തരവാദികൾ മറ്റു പ്രതികൾ എന്നാണ് ഷുഹൈബ് മൊഴി നൽകിയത്. നിലവിൽ 14 ദിവസത്തെ റിമാൻഡിലാണ് പ്രതി.

അതേസമയം, കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഷുഹൈബ് ഉൾപ്പെടെ അന്വേഷണവുമായി സഹകരിക്കാത്തതോടെ ആണ് നീക്കം. പ്രതികളായ അധ്യാപകൻ ഫഹദിന്റെയും പ്യൂൺ അബ്ദുൽ നാസറിന്റെയും ഫോണിലെ വിവരങ്ങൾ റിക്കവർ ചെയ്തെടുക്കും. ഇരുവരും ഫോണിലെ ഡാറ്റകൾ ഫോർമാറ്റ് ചെയ്തതായാണ് കണ്ടെത്തൽ.

കേസിൽ നാലാം പ്രതിയായ അബ്ദുൽ നാസറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ് ബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. കേസിലെ 2 , 3 പ്രതികളും MS സൊല്യൂഷൻസിലെ അധ്യാപകരുമായ ഫഹദ്, ജിഷ്ണു എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

kerala

വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; പെൺകുട്ടിക്ക് ദാരുണാന്ത്യം

Published

on

വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18 കാരിക്ക് ദാരുണാന്ത്യം. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

വണ്ണം കുറയ്ക്കാൻ വേണ്ടി ഭക്ഷണത്തിൻ്റെ അളവ് കുറച്ചിരുന്ന പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങി. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചികിത്സ തേടിയിരുന്നു.

Continue Reading

india

‘നമസ്കാരം എല്ലാ വെള്ളിയാഴ്ചയും ഉണ്ട്, പക്ഷേ ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ’; സംഭൽ പൊലീസിന്റെ വാദം ആവർത്തിച്ച് യോഗി ആദിത്യനാഥ്‌

നമസ്കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാർത്ഥന കൃത്യസമയത്ത് നടത്തണം നിന്നുള്ളവർക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് അത് ചെയ്യാം ആദിത്യനാഥ് പറഞ്ഞു

Published

on

ലഖ്‌നൗ: ഹോളി ആഘോഷവും വെള്ളിയാഴ്ച നമസ്കാരവും സംബന്ധിച്ച് സംഭൽ ഡിഎസ്പിയുടെ വിവാദപ്രസ്താവന ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളി വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളു എന്നും എന്നാൽ വെള്ളിയാഴ്ച പ്രാർത്ഥന എല്ലാ ആഴ്ചയും നടക്കാറുണ്ടെന്നുമാണ് യോഗി ആദിത്യനാഥ്‌ പറഞ്ഞത്.

മാർച്ച് 14 ന് ഹോളിയും പുണ്യമാസമായ റമദാനിലെ വെള്ളിയാഴ്ച പ്രാർത്ഥനകളും ഒരുമിച്ച് വരുന്നതിനാൽ സാമുദായിക ഐക്യം ഉറപ്പാക്കാൻ മാർച്ച് 6 ന് സംഭൽ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ഒരു സമാധാന സമിതി യോഗം ചേർന്നിരുന്നു. ഇതിലാണ് സംഭൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അനുജ് ചൗധരി വിവാദപരാമർശം നടത്തിയത്. “നിറങ്ങളുടെ ഉത്സവം വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. അതേസമയം വെള്ളിയാഴ്ച നമസ്കാരം ഒരു വർഷത്തിൽ 52 തവണ വരുന്നു. അതിനാൽ വെള്ളിയാഴ്ച നമസ്കാരത്തിന് പോകുമ്പോൾ അവരുടെ മേൽ നിറങ്ങൾ വീഴുന്നത് മുസ്‌ലിം സഹോദരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ തെരുവുകളിലെ ഹോളി ആഘോഷങ്ങൾ ശമിക്കുന്നത് വരെ വീടിനുള്ളിൽ തന്നെ കഴിയാൻ ഞാൻ ഉപദേശിക്കുന്നു,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് യോഗിയും ആവർത്തിച്ചത്.

“ഉത്സവ വേളകളിൽ നമ്മൾ പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്കാരം നടത്താറുണ്ട്, പക്ഷേ ഹോളി വർഷത്തിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂ. നമസ്കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാർത്ഥന കൃത്യസമയത്ത് നടത്തണം നിന്നുള്ളവർക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് അത് ചെയ്യാം. നമസ്കാരത്തിനായി പള്ളിയിൽ പോകണമെന്ന് നിർബന്ധമില്ല,” ആദിത്യനാഥ് പറഞ്ഞു.

സംഭൽ ഡിഎസ്പിയുടെ പ്രസ്താവനയിൽ ഉത്തർപ്രദേശിലെ പ്രതിപക്ഷവും മുസ്‌ലിം മതനേതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിലെ ഉദ്യോഗസ്ഥർ ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.

Continue Reading

Trending