Connect with us

india

വഖഫിലെ നിയമ രാഷ്ട്രീയ പോരാട്ടം

EDITORIAL

Published

on

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശത്തിനുമേല്‍ കത്തിവെക്കുന്ന, തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ പോരാട്ടത്തി നൊപ്പം നിയമപോരാട്ടത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്. പരമോന്നത നീതിപീഠത്തിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തിയ മുസ്‌ലിംലീഗ് സംഘം സുപ്രിം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തുകഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന്റെ മാത്രം ബലത്തില്‍ പാര്‍ലമെന്റിനെയും ഭരണഘടനയെയുമെല്ലാം നോക്കുകുത്തിയാക്കി, ഒരു ജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവികരണത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങുകയെന്ന സംഘപരിവാറിന്റെ അജണ്ടകള്‍ക്കുമുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ല എന്ന ധീരോദാത്തമായ പ്രഖ്യാപനമാണ് നിയമ പോരാട്ടത്തിന്റെ കാഹളം മുഴക്കിയതിലൂടെ പാര്‍ട്ടി നടത്തിയിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിന്റെ മറ്റൊരു പതിപ്പായ പൗരത്വ ഭേദഗതി നിയമവും പാര്‍ലമെന്റ് സമാന രീതിയില്‍ തന്നെ പാസാക്കിയെടുത്തപ്പോഴും തങ്ങളുടെ മുന്‍ഗാമികള്‍കൂടി കുടിയിരുന്നു തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച്, ലവലേശം അമാന്തിച്ചുനില്‍ക്കാതെ മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിയമവും നീതിയും നോക്കുകുത്തിയാക്കി ഭരണകുടം ചുട്ടെടുത്ത ബില്ലിനെതിരെ ഒന്നാമതായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി എന്നതുകൊണ്ടുമാത്രമല്ല, മുസ്‌ലിം ലീഗ് നടത്തിയിട്ടുള്ള പരിശ്രമത്തിന്റെ മികവുകൂടി പരിഗണിച്ചുകൊണ്ട് പ്രസ്തുതകേസില്‍ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രധാന കക്ഷിയായി മുസ്‌ലിംലീഗിനെയാണ് സുപ്രിംകോടതി നിശ്ചയിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗും കേ ന്ദ്രസര്‍ക്കാറും തമ്മിലുള്ള നിയമ യുദ്ധമെന്ന് നീതിന്യായ വ്യവസ്ഥിതി പേരിട്ടുവിളിക്കുന്ന ആ പോരാട്ടത്തില്‍ കേസ് പരിഗണിച്ചപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വെള്ളംകുടിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന എന്തു നിയമ നിര്‍മാണം ഏതു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ആര്‍ജ്ജവത്തോടെയും ആത്മവിശ്വാസത്തോടെയും പൊരുതുകയെന്നത് ധാര്‍മിക ഉത്തര വാദിത്തമായാണ് മുസ്‌ലിംലീഗ് കാണുന്നത്. നിയമനിര്‍മാണ സഭയില്‍ മാത്രമല്ല, ഭരണഘടനാ നിര്‍മാണ സഭയിലും തങ്ങളുടെ മുന്‍ഗാമികള്‍ വിട്ടുവീഴ്ച്ചയില്ലാതെ ഇഞ്ചോടിഞ്ചുപൊരുതി നേടിയെടുത്ത അവകാശങ്ങളെന്ന നിലയില്‍ അതിനെതിരെയുള്ള നീക്കങ്ങളെ കൈയ്യുംകെട്ടി നോക്കി നില്‍ക്കാനോ, ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങളുടെയും പ്രതികരണങ്ങളുടെയും മായാവലയത്തില്‍ അഭിരമിക്കാനോ പ്രസ്താനത്തിന് സാധിക്കില്ല. വഖഫ് ഭേദഗതി നിയമത്തിന്റെ ചര്‍ച്ചകളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തൊട്ടു പിന്നാലെ പരമോന്നത നീതിപീഠത്തിലും ലീഗ് നടത്തിയിട്ടുള്ള പ്രയത്‌നങ്ങള്‍ ഇതിന്റെ നിദര്‍ശനമാണ്. ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട, രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുള്ള കോടിക്കണക്കായ സ്ഥാവര ജംഗമ വസ്തുക്കളില്‍ കണ്ണുവെക്കുന്നതോടൊപ്പം നിരന്തരമായ നിയമനിര്‍മാണങ്ങളിലൂടെ ഒരു സമുദായത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്നുമുള്ള ഇരട്ടപോര്‍മുഖം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ തുറക്കാനാണ് സംഘ്പരിവാറിന്റെ നിലവിലെ ശ്രമങ്ങള്‍. എന്നാല്‍ ആകുലതകള്‍ സൃഷ്ടിച്ച് ജനിച്ചുവളര്‍ന്ന നാട്ടില്‍ രണ്ടാംതരം പൗരന്‍മാരാക്കിമാറ്റാനുള്ള ശ്രമങ്ങളെ അംഗീകരിച്ചുതരാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് മുസ്‌ലിംലീഗിന്റെ ഈ മുന്നേറ്റങ്ങള്‍ സംഘ്പരിവാറിന് നല്‍കുന്ന സന്ദേശം. ഏതായാലും രാജ്യത്തിന്റെ പൈത്യകത്തിനും പാരമ്പര്യത്തിനും പോറലേല്‍പ്പികുന്ന ഏതു ശ്രമത്തെയും നിര്‍ഭയത്തോടെ നേരിടാന്‍ മുന്നിലുണ്ടാവുമെന്ന് മുസ്‌ലിംലീഗ് അത്തരം ഘട്ടങ്ങളിലെല്ലാം നിരന്തരമായ തെളിയിച്ചതാണ്. നിസ്സഹായതയുടെ ദീനരോധനങ്ങളുയരുമ്പോഴും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ പിടിമു റുക്കുമ്പോഴും നീതിന്യായ മേഖലയിലെ പോരാട്ടത്തിന്റെ പോര്‍മുഖങ്ങളിലും പ്രതിരോധത്തിന്റെ മഹാമേരുവായി ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ രക്ഷാകവചമായി ഈ പ്രസ്താനമുണ്ടാവുമെന്ന് ഒരിക്കല്‍കൂടി അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍

ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Published

on

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്‌ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.

Continue Reading

india

രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്

ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

Published

on

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍കല്‍ വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.

നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

india

48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

Published

on

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.

Continue Reading

Trending