Connect with us

india

റെയില്‍വേയില്‍ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവര്‍ത്തിക്കുമ്പോള്‍ കസേരയില്‍ മുറുകെ പിടികൂടിയിരിക്കുകയാണ് കേന്ദ്ര റെയില്‍ മന്ത്രി

രാജ്യം തുടരെതുടരെ റെയില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിഷ്‌ക്രിയയായി തുടരുകയാണ് കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.

Published

on

റെയില്‍വേയില്‍ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവര്‍ത്തിക്കുമ്പോളും കസേരയില്‍ മുറുകെ പിടികൂടിയിരിക്കുകയാണ് കേന്ദ്ര റെയില്‍ മന്ത്രി. അവകാശവാദങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിനു മറുപടിയായുള്ളത്. രാജ്യം തുടരെതുടരെ റെയില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിഷ്‌ക്രിയയായി തുടരുകയാണ് കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.

സമീപകാലത്തെല്ലാം ഉണ്ടായ അപകടങ്ങളുടെ കണക്കുകള്‍ ആരേയും പേടിപ്പെടുത്തുന്നതാണ്. റെയില്‍വേ ജീവനക്കാരുടെ പിഴവു മൂലമുള്ള നേരിട്ടുള്ള കൂട്ടിയിടി, നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളില്‍ മറ്റൊരു വണ്ടി ഇടിച്ചു കയറുക, തുടങ്ങിയവയ്ക്കു പുറമേയാണ് ഇപ്പോള്‍ രാജ്യത്തിനു തന്നെ നാണക്കേടാവുന്ന ഡല്‍ഹി പ്ളാറ്റ് ഫോറം ദുരന്തം. ഇന്ത്യന്‍ റയില്‍വേസ്റ്റേഷനുകള്‍ പോലും സുരക്ഷിതമല്ലേ എന്ന ചോദ്യമാണ് ഈ ദുരന്തം ഉയര്‍ത്തുന്നത്.

അസാധാരണ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇനിയും റെയില്‍വേയ്ക്ക് സാധിക്കുന്നില്ലെന്നാണ് ഡല്‍ഹി ദുരന്തം തെളിയിക്കുന്നത്. ഇത്ര വലിയ ദുരന്തം നടന്നിട്ടും അതിന്‍രെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോലും റെയില്‍വേ മന്ത്രി തയ്യാറായിട്ടില്ല. പ്ളാറ്റ് ഫോം ടിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതു പോലെ ചില കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ മാത്രമാണ് റയില്‍വേയുടെ ഭാഗത്തു നിന്ന് തിരക്കിനെ പ്രതിരോധിക്കാന്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. റെയില്‍വേയുടെ പരാജയവും സര്‍ക്കാരിന്റെ വിവേകശൂന്യതയും ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് അപകടത്തെ കുറിച്ചു പ്രതികരിച്ചു. 1’പ്രയാഗ്രാജിലേക്ക് ധാരാളം ഭക്തര്‍ പോകുന്നതിനാല്‍, സ്റ്റേഷനില്‍ മികച്ച ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാരും ഭരണകൂടവും ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കും ഞെട്ടിപ്പിക്കുന്നതും അത്യന്തം ദാരുണവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ദുരന്തം കാണിക്കുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ്. റയില്‍വേയില്‍ പി ആര്‍ വര്‍ക്കു മാത്രമേ നടക്കുന്നുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവന്‍ അപഹരിച്ചതെന്ന് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് ഞായറാഴ്ച പറഞ്ഞു. റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ഇത്രയധികം ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. റെയില്‍വേ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം,’ ആര്‍ജെഡി അദ്ധ്യക്ഷന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ഉള്‍പ്പെട്ട മാരകമായ ട്രെയിന്‍ അപകടത്തില്‍ ഒട്ടേറെ പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനേക്കാള്‍ മികച്ച രീതിയില്‍ 2014 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ റെയില്‍വേ കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന ചര്‍ച്ചയ്ക്കും ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുത്: സുപ്രിംകോടതി

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Published

on

ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡിഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെ കൊളിജീയം തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും രാഷ്ട്രപതി അംഗീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.

 

 

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Published

on

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അലഹാബാദ് ബാര്‍കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇത്തരം നടപടിക്കെതിരെ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായത്.

 

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

Trending