Connect with us

More

ഡൽഹിയുടെ രണ്ടാം പാഠം

Published

on

കെ.പി ജലീൽ

“ചൂലെടുത്തവൻ ചൂലാൽ ! ”
രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷം ആം ആദ്മി പാർട്ടി എന്ന ഭരണകക്ഷി ഏറെക്കുറെ നിലംപതിച്ചതിന്റെ കാരണം ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അഴിമതിക്കെതിരെ വേറിട്ട പോരാട്ടം എന്ന് വാനോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ജനമനസ്സുകളെ കയ്യിലെടുത്ത അരവിന്ദ് കെജ്രിവാളിനും കൂട്ടർക്കും ഒരു പതിറ്റാണ്ടത്തെ അനസ്യൂതമായ മുന്നേറ്റത്തിന് ശേഷം ഇതാദ്യമായി അടിതെറ്റിയിരിക്കുന്നു.

ഡൽഹിയിൽ മൂന്നു തവണ തുടർച്ചയായി അധികാരം കയ്യാളാൻ സാധിച്ച ആം ആദ്മി പാർട്ടി ഇന്ത്യയിൽ വേറിട്ട ഒരു രാഷ്ട്രീയം മുന്നോട്ടുവച്ചു എന്നതാണ് അവരെ ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലേക്ക് കൈപിടിച്ച് ആനയിച്ചത് .കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്യത്തിലുള്ള രണ്ടാം യുപിഎ സർക്കാരും ഡൽഹിയിൽ കോൺഗ്രസ് സർക്കാരും ഭരണം നടത്തിക്കൊണ്ടിരിക്കവെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ പൊതുരംഗത്തെ അഴിമതിക്കെതിരെ 2011 ൽ ഡൽഹിയിൽ വലിയ സമരകോലാഹലം നടന്നത്. സമൂഹമാധ്യമം ശക്തിപ്പെട്ടു വരുന്ന കാലം. പ്രതിപക്ഷത്തെ ബി.ജെ പി യുടെ ശക്തമായ പരോക്ഷ പിന്തുണ യോടെയായിരുന്നു അത്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും റിട്ട. ഐ.പി എസ് ഉദ്യോഗസ്ഥ കിരൺ ബേദിയും ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവും അടക്കമുള്ള രാജ്യത്തെ അറിയപ്പെടുന്ന പ്രൊഫഷനലുകൾ മുന്നോട്ടുവച്ച രാഷ്ട്രീയം മലീമസമായ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീർച്ചയായും ഒരു വലിയ പ്രതീക്ഷക്ക് വക നൽകുന്നത് തന്നെയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന്റെ ഭരണകൂട ബലഹീനത മുതലെടുക്കുകയായിരുന്നു സത്യത്തിൽ അഴിമതിവിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയും. ഡൽഹി കോമൺവെൽത്ത് അഴിമതിയുടെയും കോൺഗ്രസിനെതിരായ സിഖ് വിരുദ്ധതയുടെയും പശ്ചാത്തലത്തിൽ പൊതു പ്രവർത്തക അഴിമതിക്കെതിരായ ലോക്പാൽബില്ലിനു വേണ്ടിയായിരുന്നു അന്നത്തെ സമരം . പതുക്കെ അണ്ണാ ഹസാരെയും പ്രശാന്ത് ഭൂഷണും കിരൺ ബേദിയും പ്രസ്ഥാനത്തിൽ നിന്ന് അകന്നുപോയി. ബാക്കിയായത് എഞ്ചിനീയറായിരുന്ന അരവിന്ദ് കെജ്രിവാൾ മാത്രവും. 2012 നവംബർ 26 ന് ഈ പ്രസ്ഥാനം ആം ആദ്മി പാർട്ടി എന്ന പേരിൽ രൂപം മാറുകയായിരുന്നു.

രാജ്യ തലസ്ഥാനത്തെ ജനത മധ്യവർഗ്ഗം മുഖ്യമായും , വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി പാർട്ടിയെ കണ്ടത് .ആം ആദ്മി എന്നാൽ സാധാരണക്കാരൻ എന്നാണ്. അഴിമതിക്കെതിരായ മുദ്രാവാക്യവും പാർട്ടിയുടെ പേരും ചിഹ്നവും കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ജനങ്ങളിൽ അതുയർത്തി . ഏതാണ്ട് ഒറ്റയാനെ പോലെയായിരുന്നു കെജ്രിവാളിൻ്റെ ഓരോ നീക്കവും. മുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയ എന്ന ഉപ മുഖ്യമന്ത്രിയെ മാത്രമാണ് ഏക സന്തതഹചാരിയായി ജനം കാണുന്നത്.

2013 ലെ നിയമസഭാ തെരഞെടുപ്പിൽ 70 ൽ 28 സീറ്റുകൾ ഒറ്റയ്ക്ക് നേടാൻ കഴിഞ്ഞതോടെയാണ് ആപ്പിൻ്റെ തലവര തെളിയുന്നത്. മൂന്നു തവണ തുടർച്ചയായി ഭരിച്ച കോൺഗ്രസ് വെറും 8 സീറ്റിലേക്ക് ഒതുങ്ങുകയും ന്യൂനപക്ഷ കെജ്രിവാൾ സർക്കാരിന്ന് അവർ പിന്തുണ നൽകുകയും ചെയ്തു. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി – 31 സീറ്റ്. ആപ്പ് നേടിയ 2015 ലെ 67 സീറ്റും 2020 ലെ 62 സീറ്റും ഡൽഹി ജനതയുടെ മനസ്സ് എന്താണെന്ന് തെളിയിക്കുന്നതായി.

കോൺഗ്രസിന്റെ ജനാധിപത്യ മതേതരത്വ സാമ്പത്തിക നയവും ബിജെപിയുടെ തീവ്ര വർഗീയ- ഉദാരവൽക്കരണ നയവും തമ്മിൽ ഭേദപ്പട്ട ഗാന്ധിയൻ രീതിയാണ് തങ്ങളുടേത് എന്നാണ് ആദ്യകാലത്ത്
ആപ് അവകാശപ്പെട്ടിരുന്നത് . തന്നെ ഒരാൾ ചെരിപ്പറിഞ്ഞപ്പോൾ വീണ്ടും എറിയൂ എന്നാണ് കെജ്രിവാൾ ആദ്യകാലത്ത് പറഞ്ഞത് .മാത്രമല്ല പ്രതിയുടെ വീട് സന്ദർശിക്കാൻ വരെ അദ്ദേഹം തയ്യാറായി . ഇത് പുതിയ രാഷ്ട്രീയ സമവാക്യം ഇന്ത്യയിൽ രൂപപ്പെടുന്നു എന്ന പ്രത്യാശയാണ് ഡൽഹി നിവാസികളിലും പ്രത്യേകിച്ചും ഇന്ത്യയിലെ പൊതു ജനങ്ങളിലും ഉണ്ടാക്കിയത്. എന്നാൽ അഴിമതി വിരുദ്ധത വെറും പുറംമോടി മാത്രമാണെന്ന് വ്യക്തമാക്കുന്നതും മതേതരത്വം വെറും വാചാടോപമാണെന്ന് തെളിയിക്കുന്നതും ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പിന്നീടുള്ള പ്രവർത്തന പന്ഥാവ്. ബിജെപിയെ ആശയപരമായി നേരിടാൻ യാതൊന്നും ഇല്ലെന്ന് അവർ തെളിയിച്ചു. ബി.ജെ.പിയുടെ കേന്ദ്രസർക്കാരിൻറെ കൂറ്റൻ ബുൾഡോസറുകൾക്കിടയിൽ ഞെരിഞ്ഞമരുന്നത് മാത്രമായാണ് പിന്നീട് കണ്ടത് . ഇരു പാർട്ടികളും തമ്മിൽ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാര്യത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു 2021 ഡൽഹി കലാപകാലത്തെയും പൗരത്വ വിരുദ്ധ സമരകാലത്തെയും പാർട്ടിയുടെ നിലപാടുകൾ. പാർട്ടിയുടെ മുസ്ലിം എം.എൽ.എ ഡൽഹി കലാപകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ കാര്യമായ ഒരു പ്രതികരണവും ആപ് നേതൃത്വത്തിൽ നിന്ന് ഉണ്ടായില്ല .

പൗരത്വ സമരകാലത്തും ജെ.എൻ. യുവിലെയും ജാമിയ മില്ലിയ്യയുടെയും വിദ്യാർത്ഥിസമര കാലത്തും കെജ്രിവാളിനെ ആരും കണ്ടില്ല ,കേട്ടില്ല. വഴിതടയൽ സമരം നടത്തുമ്പോൾ അതിനെതിരെ കേന്ദ്രസർക്കാരിൻറെ പോലീസിനോടൊപ്പം ആയിരുന്നു ആ പാർട്ടിയും മുഖ്യമന്ത്രിയും .ഡൽഹിയിലെ സർക്കാരിനെതിരായി നീങ്ങുന്ന മോദി സർക്കാരിനെതിരെ പ്രതികരിക്കാൻ പോലും ആവാതെ പാർട്ടി അണികൾ വിറങ്ങലിച്ചുനിന്നു . ന്യൂനപക്ഷങ്ങളെ വേട്ടയാടി ബുൾഡോസർ രാജ് അരങ്ങ് തകർക്കുമ്പോൾ സിപിഎം നേതാവ് വൃന്ദകാരാട്ട് അല്ലാതെ ആ സ്ഥാനത്ത് കെജ്രിവാളുടെയോ സിസോദിയയുടെ യോ ഒച്ച ആരും കേട്ടില്ല . ഗാന്ധിയൻ സാമ്പത്തികമോ സമരരീതിയോ ആം ആദ്മിയിൽ നിന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. എന്നിട്ടും പഞ്ചാബിൽ 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടിപതറിയപ്പോൾ ബിജെപിയെ അല്ല ആം ആദ്മി പാർട്ടിയെയാണ് സിഖ് ജനത സ്വീകരിച്ചത്. അവിടെ ഭഗവത് മന്നിൻറെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ അവിടെയും അഴിമതി വിരുദ്ധത വീൺവാക്ക് മാത്രമായി. കെജ്രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്താകമാനം പാർട്ടി പിടിമുറുക്കും എന്ന് കരുതിയതും അസ്ഥാനത്തായി. മതേതര കക്ഷികളെ കൂടെ നിർത്തി ബിജെപിക്കെതിരെ പോരാടുന്നതിനു പകരം കറൻസിയിൽ ദൈവത്തിൻറെ ചിത്രം അച്ചടിക്കണമെന്നും ഹനുമാൻ ചാലിസ പോലെ വലിയ ഹിന്ദുത്വവാക്യങ്ങൾ ഉയർത്തിയുമാണ് ബിജെപിയെ നേരിടാൻ കെജരിവാൾ ശ്രദ്ധവെച്ചത്. ഇത് വലിയ അബദ്ധമായിരുന്നു എന്ന് ആർക്കും മനസ്സിലാവും .ഒറിജിനൽ തീവ്രവാദ പാർട്ടിയുള്ളപ്പോൾ എന്തിന് അതിന്റെ ഒരു ബി ടീം ? എന്ന് ഡൽഹിയിലെ ജനത ചിന്തിച്ചതിൽ അത്ഭുതമില്ല .

പ്രൊഫഷനുകൾ നിയന്ത്രിച്ച പാർട്ടി പല രംഗങ്ങളിലും പുരോഗതി നേടി കൊടുത്തപ്പോൾ ഡൽഹിയിലെ ജനത കണ്ട പ്രതീക്ഷ പതുക്കെപ്പതുക്കെ അസ്തമിക്കുന്നതാണ് പിന്നീട് കണ്ടത് .വിദ്യാഭ്യാസരംഗത്തും സാമൂഹ്യ രംഗത്തും ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ആപ്പിന് ഡൽഹിയിൽ കഴിഞ്ഞു. പക്ഷേ പിന്നീട് കെജരിവാളും ജയിലിലായത്തോടെ അതെല്ലാം വെറും കുമിളകളായി. അഴിമതിക്കെതിരെ പോരാടിയവർ അഴിമതി നടത്തുന്നത് ആരോപണം മാത്രമാണെങ്കിലും അത് ജനങ്ങളിൽ സംശയം സൃഷ്ടിച്ചു. മദ്യ കമ്പനികളുമായി ചേർന്ന് കോടികൾ അഴിമതി നടത്തി എന്ന കേസിൽ പോലീസ് കേന്ദ്രഅന്വേഷണ ഏജൻസികളുടെ സഹായത്തോടെ ജയിലിട്ടു. ആദ്യം സിസ്വതിയും പിന്നീട് സത്യേന്ദ്ര ജയിലിനെയും കൂട്ടിയിട്ടു അപ്പോഴെല്ലാം പ്രതികരിക്കാനാവാതെ സാധാരണക്കാരുടെയും മധ്യവർക്കാരുടെയും വിറങ്ങലിച്ചു നിന്നു. 2002 തെരഞ്ഞെടുപ്പിൽ മുന്നിൽകണ്ട് അധികാരത്തിൽ മൂന്നാമതും തിരിച്ചെത്തുമെന്ന് പ്രതീക്ഷ അസ്ഥാനത്താക്കിയാണ് അഴിമതി ആരോപണങ്ങൾ തുടരെ നേരിട്ടത് . മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൂണ്ടിക്കാട്ടി ബിജെപി വൻ പ്രചാരണം നടത്തി 27 വർഷത്തിനു ശേഷമാണെങ്കിലും ബിജെപിക്ക് ശക്തമായി തിരിച്ചു വരാൻ കഴിഞ്ഞു കാരണം ചിട്ടയായ അവരുടെ പ്രവർത്തനമാണ് മാത്രമല്ല പതിവ് ഹിന്ദു തീവ്ര വർഗീയത ഉന്നയിക്കാൻ ഇത്തവണ അവർ ശ്രദ്ധിച്ചതുമില്ല

ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ അണിയറയിൽ നിന്നുകൊണ്ടുതന്നെ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണ് ആപ് ചെയ്തത്. 62 സീറ്റ് ഉണ്ട് എന്നതായിരുന്നു അവരുടെ അമിത പ്രതീക്ഷക്ക് കാരണം. കോൺഗ്രസ് ചുരുങ്ങിയ സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതുപോലും ഇല്ലാതെ അഹങ്കാരത്തിന്റെ ഭാഷയിൽ ആയിരുന്നു അവർ. സ്വന്തം ശേഷിക്കുറവ് തിരിച്ചറിയാൻ പോലും അവർക്കായില്ല .ജാമ്യത്തിൽ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മുഖ്യമന്ത്രി പദം രാജിവെച്ച് അതിഷിയെ ഏൽപിച്ചു. അത് നിലനിർത്തുമെന്ന് പറയാനുമായില്ല. ഏത് നിമിഷവും വീണ്ടും തുറങ്കലുകൾ തുറന്നേക്കാം .അതുപോലും മുൻകൂട്ടി കാണാതെയാണ് ആപ് വൃത്തികെട്ട കളി കളിച്ചത്. അതിഷി സ്വന്തം കസേരയ്ക്ക് തൊട്ടടുത്ത് കെജ്രിവാളിന് വേണ്ടി മുഖ്യമന്ത്രി കസേര ഒഴിച്ചിട്ടത് ഭീമാബദ്ധമായി. അവരെ ഉയർത്തിക്കാട്ടിയിരുന്നെങ്കിൽ പോലും ഫലം വേറൊന്നായാ നേ ! കെജ്രിവാളിന്റെയും സിസോദിയയുടെയും തോൽവി വിളിച്ചുപറയുന്നത് അതാണ്. പഞ്ചാബിൽ ലഭിച്ച പിന്തുണ പോലെ ഹരിയാനയിലും ഗോവയിലും ഗുജറാത്തിലും എല്ലാം ഒറ്റയ്ക്ക് മത്സരിച്ചു വിജയിക്കാനാണ് ആം ആദ്മി ശ്രമിച്ചത്. ഇത് മതേതര ജനാധിപക്ഷികളുടെ മണ്ണ് ഒലിച്ചു പോകാനാണ് ഇടയാക്കിയത് . ഹരിയാനയിൽ ആപ് പിന്തുണ കോൺഗ്രസിന് ലഭിച്ചിരുന്നെങ്കിൽ ഭരണത്തിലെത്താൻ കഴിയുമായിരുന്നു. ഡൽഹിയിൽ കോൺഗ്രസിന് 15 സീറ്റുകളിൽ ബിജെപിയുടെ ഭൂരിപക്ഷത്തെക്കാൾ വോട്ടുകൾ ലഭിച്ചത് തന്നെ ആപിൻ്റെ ദീർഘവീക്ഷണം ഇല്ലായ്മ യുടെ ലക്ഷണങ്ങളാണ്. രാഷ്ട്രീയത്തിലും കലയിലും ഒന്നും ഒന്നും രണ്ടല്ലെങ്കിലും കോൺഗ്രസുമായി സഹകരിച്ചിരുന്നെങ്കിൽ ഇത്രയും കൂടുതൽ സീറ്റുകൾ ( 48 ) ബി.ജെ.പി ഇത്തവണ നേടില്ലായിരുന്നു.

ആദ്യഘട്ടത്തിൽ കോൺഗ്രസിൻ്റെ പിന്തുണയോടെ ഡൽഹി ഭരിച്ച പാർട്ടി പിന്നീട് അവരെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. ബി. ജെ. പി യേക്കാൾ കോൺഗ്രസ്സായിരുന്നു മുഖ്യശത്രു എന്ന തോന്നലാണ് പലപ്പോഴും ആപ് ഉയർത്തിവിട്ടത്. ബദൽ രാഷ്ട്രീയം എന്ന പ്രതീക്ഷയെയാണ് സത്യത്തിൽ ആപ് തച്ചു തകർത്തിരിക്കുന്നത്.
ബി.ജെ പി ക്കെതിരായ ജനമുന്നേറ്റത്തെയും. ഏതൊരു വ്യക്തിക്കും വേണ്ടത് അടിസ്ഥാനപരമായി വ്യക്തിത്വമാണ്. അഥവാ സ്വത്വബോധം . 13 വർഷത്തിന് ശേഷമാണെങ്കിലും പാർട്ടിയെയും കെരിവാളിനെയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി സ്വന്തം ഭാവി തീരുമാനിക്കേണ്ടത് കെജ്രിവാൾ മാത്രമാണ്. അതിന് അദ്ദേഹം തയ്യാറാകുമോ എന്നാണ് ഇന്ത്യയുടെ നവകാല രാഷ്ട്രീയം ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഇനിയെങ്കിലും ആരാണ് , മുഖ്യശത്രു , എന്താണ് കാര്യപരിപാടി എന്ന് തിരിച്ചറിയുകയും ആയത് പ്രഖ്യാപിക്കുകയുമാണ് കെജ്രിവാളിന് മുന്നിലെ ഒന്നാമത്തെ വിഷയം , രണ്ടാമത്തെ പാഠവും !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂള്‍ പരീക്ഷയുടെ അവസാനദിനം സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ല: വിദ്യാഭ്യാസ മന്ത്രി

Published

on

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോംപൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഓഫീസർമാരുടെ ഓൺലൈൻ യോ​ഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

Continue Reading

Article

അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി

EDITORIAL

Published

on

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രാഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 18ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്‍ തന്നെ ഇസ്രാഈല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനക്കിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവക്കു നേരെ ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതു തീര്‍പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്‍ എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് 31 ഓടെ ബജറ്റ് ബില്‍ പാസായില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവരും.

അതിന് ഇതാമര്‍ ബെന്‍ഗ്വിര്‍ എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്‍ക്കാലം തടി രക്ഷപ്പെടുത്താന്‍ അവര്‍ ധാരാളമാണ്. അതിന് അവര്‍ ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുയോ ചെയ്യണം. അവര്‍ അതിന് തയാറുമാണ്. പക്ഷെ, അ യാള്‍ പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്‍ ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്‍ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്‍ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ചൊവ്വാഴ് പുലര്‍ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്‍ ബോംബുവര്‍ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്‍ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്‍ അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ബെന്‍ഗ്വിര്‍ രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്‍ മനുഷ്യക്കശാപ്പ് നിര്‍ത്താന്‍ പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്‍ താങ്ങിനിര്‍ത്തുന്ന ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.

അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആരോടാണ് ഇസ്രാഈലികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്‍കിയിട്ടും ഇസ്രാഈലികള്‍ ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബൈഡനെക്കാള്‍ വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ ഇതു തന്നെയാണെന്ന് സുവര്‍ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്‍ ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്‍ അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.

Continue Reading

kerala

ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്‌സൈസിനെതിരെ വീണ്ടും യു.പ്രതിഭ

Published

on

ആലപ്പുഴ: ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎൽഎ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണമെന്നും പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും യു പ്രതിഭ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയോടും അങ്ങനെ ചെയ്യാൻ പാടില്ല എന്നും യു പ്രതിഭ കൂട്ടിച്ചേർത്തു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും. കേസിൽ ആകെ 9 പ്രതികൾ ആണ് ഉണ്ടായിരുന്നത്. മകനെതിരായ കഞ്ചാവ് കേസിൽ പലതവണ ന്യായീകരണമായി യു. പ്രതിഭ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്‍റെ മകൻ അത് ചെയ്തെങ്കിൽ അത് താൻ തിരുത്തണമെന്നും പ്രതിഭ പറഞ്ഞു.

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ് എന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ എംഎൽഎയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്‌സൈസ് കേസെടുത്തതെന്നും നാസർ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending