Connect with us

kerala

കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ്ങ് കേസ്; പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറിയിരിക്കുന്നു; പി കെ നവാസ്

എസ്എഫ്‌ഐയുടെ നഴ്‌സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്.

Published

on

കോട്ടയം ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിലെ പ്രതികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എസ്എഫ്‌ഐയുടെ നഴ്‌സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന രാഹുല്‍ രാജ് ഉള്‍പ്പെടെ അഞ്ച് പ്രതികളും എസ്എഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്. പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്എഫ്‌ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്എഫ്‌ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല. വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവിച്ചത് പോലെ പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെയോ എസ്എഫ്‌ഐയുടെയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പി കെ നവാസ് പറഞ്ഞു.

പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നും സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന ബയോ എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ലെന്നും നവാസ് ചൂണ്ടിക്കാട്ടി. ഇത്തരം ക്രൂരമായ മനസുള്ളവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രൂരമായ റാഗിംഗിന്റെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് വയനാട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ ക്രൂര റാഗിംഗ് കൊലപാതകം നമ്മള്‍ മറന്ന് പോയിട്ടില്ല, അതിലെ പ്രതികള്‍ മുഴുവന്‍ എസ്.എഫ്.ഐ നേതാക്കളായിരുന്നു.
ഇപ്പൊ പുറത്ത് വരുന്ന കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിംഗിന് പിറകിലും sfi യുടെ നഴ്സിങ് സംഘടനയായ KGSNA യുടെ സ്റ്റേറ്റ് സെക്രട്ടറിയും sfi വണ്ടൂര്‍ ലോക്കല്‍ കമ്മറ്റി ഭാരവാഹിയുമായ രാഹുല്‍ രാജ് ഉള്‍പ്പെടെ 5 പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമാണ്.
അധാര്‍മ്മികതയുടെ ആള്‍ക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോള്‍ മനുഷ്യത്വം മരവിച്ച പ്രവര്‍ത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതില്‍ അദ്ഭുതമില്ല
സിദ്ധാര്‍ത്ഥ് കൊലപാതകത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാന്‍ ശ്രമിച്ചത് പോലുള്ള നീക്കം ഈ വിഷയത്തില്‍ സി.പി.എം ,എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ sfi തയ്യാറാകണം .
സ്വന്തം ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ സഖാവ് എന്ന bio എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാന്‍ കുട്ടികള്‍ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല.
ഇത്തരം ക്രൂര മനസ്സുകാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല, നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണം. ഭരണകൂടം ഈ മൃഗീയ പ്രവര്‍ത്തിക്ക് കുട്ട് നില്‍ക്കരുത്.
ക്യാമ്പസുകളില്‍ തളം കെട്ടി നില്‍ക്കുന്ന ഇത്തരം ഭയങ്ങളെ കീഴ്‌പ്പെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ കൈകോര്‍ക്കേണ്ടത്. ഭയരഹിത കലാലയങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഒന്നിക്കണം.
വയനാട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വിട്ടയക്കാനുള്ള ഇളവുകള്‍ ഉണ്ടായത് ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയമാണ്. അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു.
_പികെ നവാസ്_

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടന്നത് കവര്‍ച്ച നാടകം; കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം

നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്.

Published

on

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്. സംഭവത്തില്‍ പരാതിക്കാരനടക്കം രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയര്‍ന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കവര്‍ച്ചയുടെ യഥാര്‍ഥ ചിത്രം പുറത്ത് വരികയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

വാഹനങ്ങളുടെ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ

കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല

Published

on

പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ. 2016- 2017 മെയ് മുതല്‍ 2024- 2025 വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. 2021- 2022 ല്‍ നികുതി 11.01 കോടി ആയി. എന്നാല്‍ 2022- 23ല്‍ അത് 21.22 കോടിയായി ഉയര്‍ന്നു. 2023- 24ല്‍ 22.40 കോടി പിരിച്ചു. 2024- 25ല്‍ 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മറുപടി റിപ്പോര്‍ട്ടിലാണിത്. 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപയാണ് ഹരിത നികുതിയായി ഈടാക്കുന്നത്.

10 വര്‍ഷം പഴക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ , 450 രൂപ, 600 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രോന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിത നികുതി അടയ്ക്കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല.

Continue Reading

kerala

പൊതുനിരത്തില്‍ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചയച്ച് ശുചീകരണ തൊഴിലാളികള്‍

തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്

Published

on

കളമശേരിയില്‍ പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍. പതിനെട്ടാം വാര്‍ഡിലെ റോഡരികില്‍ മൂന്ന് ചാക്ക് മാലിന്യം കണ്ടെത്തിയത്. തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോള്‍ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.

മാലിന്യത്തില്‍ നിന്നും വിലാസം കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടതെന്നും ഇയാള്‍ മാലിന്യം വഴിയില്‍ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പല്‍ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കര്‍ശന താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൗണ്‍സിലിന്റെ നിര്‍ദേശം.

Continue Reading

Trending