Connect with us

kerala

ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വൺ മില്യൻ ഷൂട്ടും പ്രതിജ്ഞയും

നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു

Published

on

കോഴിക്കോട്: സാമൂഹ്യ സന്തുലനാവസ്ഥയെ തകിടം മറിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വൺ മില്യൺ ഷൂട്ടും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

ജനുവരി 30ന് വ്യാഴാഴ്ച പഞ്ചായത്ത് തലങ്ങളിൽ ആണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. സമൂഹത്തെ കാർന്ന് തിന്നുന്ന ക്യാൻസറായി മാറിയ ലഹരി നിരവധി കുടുംബങ്ങളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ നടത്തുന്ന വ്യാപകമായ ഇടപെടലുകളിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ കണ്ണികളായി പോകുന്നു. ലഹരി ഉപയോഗിച്ച് തുടങ്ങുന്ന ഇവർ പിന്നീട് ഏജൻ്റുമാരായി മാറുന്ന ദുരവസ്ഥയും ഉണ്ട്. ലഹരിക്കടിമപ്പെട്ട് സ്വന്തം മാതാ – പിതാക്കളെ വെട്ടി ക്കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആഘോഷങ്ങളുടെ പേരിൽ നടത്തപ്പെടുന്ന ഡി.ജെ പാർട്ടികൾ ലഹരി പാർട്ടികളായി മാറുന്നു എന്നതാണ് സത്യം.

നാട് മുഴുവൻ ലഹരി വിതരണക്കാരെ കൊണ്ട് നിറഞ്ഞിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സർക്കാറിന് സാധിക്കുന്നില്ലെന്ന് നേതാക്കൾ തുടർന്നു. ഇത്തരം മാഫിയകൾ വിലസുന്ന പ്രദേശങ്ങളിൽ കർശനമായ രാത്രി നിരീക്ഷണം ഉൾപ്പെടെ നടത്തി പ്രതിരോധം തീർക്കുന്നതിൽ പൊലീസ് പരാജയമാണെന്ന് വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് മദ്യനയത്തിൽ മായം ചേർത്തി ഇടത് സർക്കാർ കൊണ്ട് വന്ന മദ്യനയം ലഹരി മാഫിയക്ക് പെട്ടന്ന് വളരാനുള്ള അവസരം ഒരുക്കുന്നതാണ്.

മദ്യശാലകൾ തുടങ്ങാൻ ആരാധനാലയങ്ങളിൽ നിന്നുള്ള മീറ്റർ പരിധി കുറച്ചതും തദ്ദേശസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണം ഒഴിവാക്കിയതും ഉദാഹരണങ്ങളാണ്. കടുത്ത ജനരോഷം ഉയർന്നിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാൻ്റിന് അനുമതി നൽകിയ പിണറായി സർക്കാർ സ്വീകരിക്കുന്ന ഉദാര നിലപാടുകൾ ലഹരി മാഫിയക്ക് അഴിഞ്ഞാടുന്നതിന് അവസരം നൽകുന്നു. രാജ്യത്തിൻ്റെ പ്രതീക്ഷയായ പുതു തലമുറയെ ലഹരിയിൽ നിന്നും സംരക്ഷിക്കാൻ നിരന്തരമായ ബോധവൽക്കരണം അനിവാര്യമാണ്. സ്വൈര്യ സമൂഹത്തെ തകർക്കുന്ന ഈ വിപത്തിനെതിരെ ജനകീയ പ്രതിരോധം തീർക്കണം. ഇതിനായുള്ള പ്രചരണമായാണ് വൺ മില്യൺ ഷൂട്ടും പ്രതിജ്ഞ പരിപാടിയും യൂത്ത് ലീഗ് ആസൂത്രണം ചെയ്യുന്നത്. മുഴുവൻ മനുഷ്യ സ്നേഹികളും ഇതിൽ ഭാഗവാക്കാവണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

kerala

കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു

ഡോ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.

Published

on

കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു. ഡോ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. എന്നാല്‍ മയക്കുവെടിയേറ്റ ശേഷം വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി വിദഗ്ധ ചികിത്സ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.

രാവിലെ വനംവകുപ്പിന്റെ വാഹനത്തിനുനേരെ കുട്ടിയാന പാഞ്ഞെടുത്തിരുന്നു. അല്‍പനേരം അക്രമാസക്തനായിട്ടായിരുന്നു കുട്ടിയാന പെരുമാറിയത്. റോഡില്‍നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീവ്ര ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് മയക്കുവെടി വെച്ചത്.

 

Continue Reading

kerala

പാറോലിക്കലില്‍ അമ്മയും രണ്ട് മക്കളും ട്രെയിന്‍തട്ടി മരിച്ച സംഭവം: ഭര്‍ത്താവ് കസ്റ്റഡിയില്‍

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷൈനി തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയായിരുന്നു ആത്മഹത്യ.

Published

on

ഏറ്റുമാനൂര്‍ പാറോലിക്കലില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മൂവരെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിന് ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി നോബിയെ വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി ( 43) മക്കളായ അലീന എലിസബത്ത് നോബി (11), ഇവാന മരിയ നോബി (10) എന്നിവര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങിയ ഭാര്യയും മക്കളും കഴിഞ്ഞ 9 മാസമായി പാറോലിക്കലില്‍ ഷൈനിയുടെ വീട്ടിലായിരുന്നു താമസം.

സംഭവ ദിവസം പുലര്‍ച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഷൈനിയും മക്കളും വീട് വിട്ടിറങ്ങുകയും പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷൈനി തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെയായിരുന്നു ആത്മഹത്യ.

 

Continue Reading

crime

കൊച്ചിയില്‍ എംഡിഎംഎ വില്പനയ്ക്കിടെ 17 കാരന്‍ പിടിയില്‍

ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്.

Published

on

പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി വില്പനയ്ക്കിടെ പൊലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ അത്താണി സ്വദേശി റിബിൻ, പ്രായപൂർത്തിയാക്കത്ത 17 കാരൻ എന്നിവരെയാണ് പിടികൂടിയത്.

ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വിൽക്കുന്നവരാണ് പ്രതികൾ. ഇവരെ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ് പൊലീസ്.

Continue Reading

Trending