kerala
സ്വകാര്യ ലോബിക്ക് വേണ്ടി ഇടത് ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുന്നു: പി.കെ ഫിറോസ്
ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്, എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പിണറായി ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ബീച്ച് ആശുപത്രിയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി നടത്തിയ രാപകൽ സമരത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്. എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി. അഴിമതിയും കെട്ടുകാര്യസ്ഥതയും കൊണ്ട് ആരോഗ്യ വകുപ്പ് താറുമാറായിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാജൻ എന്ന രോഗി കാലിൻ്റെ പഴുപ്പിൻ്റെ ചികിൽസാർത്ഥം വന്നപ്പോൾ ഡോക്ടർ പോലും നോക്കാതെ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമുണ്ടായി. മകൻ പരാതി പെട്ടപ്പോൾ വിധിയെന്ന് കരുതി സമാധാനിക്കാനാണ് അധികൃതർ പറഞ്ഞത് .ഇത്തരത്തിൽ നിരവധി വാർത്തകളാണ് സർക്കാർ ആശുപത്രി കളിൽ നിന്നും പുറത്ത് വരുന്നതെന്നും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ഇൻ്റർവ്യു റാങ്ക്ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ പിൻവാതിൽ നിയമനങ്ങൾ നൽകുന്നതായും ഫിറോസ് ആരോപിച്ചു. ബിച്ചാശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞ് കിടക്കുന്നതും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്തതും പല ഡിപ്പാർട്ട്മെൻ്റിലും ഡോക്ടർമാർ ഇല്ലാത്തതും പാവപ്പെട്ട രോഗികളെ ദിനേന ദുരിതത്തിലാക്കുന്നു. സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി ഹിഡൻ അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ജനരോഷം ഉയർത്തി കൊണ്ട് വരാൻ യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
സൗത്ത് മണ്ഡലം പ്രസിഡണ്ട് മൻസൂർ മാങ്കാവ് അധ്യക്ഷത വഹിച്ചു, എം.എ. റസാഖ് മാസ്റ്റർ, ടി.പി.എം.ജിഷാൻ, അഡ്വ: എവി. അൻവർ, പി. സെക്കീർ, അർശുൽ അഹമ്മദ്, സഫറി വെള്ളയിൽ, ,ആഷിഖ് ചെലവൂര്, ജാഫർ സാദിഖ്, ഷഫീഖ് അരക്കിണർ, എ.ഷിജിത്ത് ഖാൻ, കൗൺസിലർ റംലത്ത്, അവറാൻ പയ്യാനക്കൽ, എൻ.സി. സെമീർ, കലാംമീഞ്ചന്ത, ലത്തീഫ് (കെഎംസിസി), ഫിറോസ് കല്ലായി , അശ്റഫ് കിണാശ്ശേരി, ഷഫീഖ് കല്ലായി, ബഷീർ മുഖദാർ, യൂനുസ് കോതി, സമീർ കല്ലായി, കോയമോൻ പുതിയപാലം, നാസർ ചക്കുംക്കടവ്, സാജിദ് റഹ്മാൻ, ഹൈദർ മാങ്കാവ്, അസ്കർ പന്നിയങ്കര, നസീർ ചക്കും കടവ്, മനാഫ് കോതി, ജെഫ്ത് നോർത്ത്, സുൽഫി ആനമാട് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും, ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.
kerala
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്
ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ സൈനികന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
അതിര്‍ത്തികളിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ ചിലപ്പോള്‍ മഴയില്‍ ഒലിച്ചുപോയിട്ടാവാം അപകടം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് അധികൃതര്‍. പരുക്കേറ്റ ഹവല്‍ദാറെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
kerala
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി
പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.
അനൂസ് റോഷന്റെ വിദേശത്തുള്ള സഹോദരന്‍ അജ്മല്‍ റോഷന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്.
സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും മാതാവ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
kerala
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്. കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രതികള്‍ പണം തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരവധി അനധികൃത ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലന്‍സ് പറഞ്ഞു. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ ചോദ്യം ചെയ്യില്ല.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍