Connect with us

GULF

31നകം സ്വദേശി പ്രാതിനിധ്യം ഉറപ്പ്  വരുത്താത്തവര്‍ക്കെതിരെ നടപടി

. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിശ്ചിത എണ്ണം സ്വദേശി നിയമനം നിര്‍ബന്ധമാണ്.

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: തൊഴില്‍ മേഖലകളില്‍ സ്വദേശി പ്രാതിനിധ്യം ഈ മാസം 31 നകം ഉറപ്പ് വരുത്തണമെ ന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് നിശ്ചിത എണ്ണം സ്വദേശി നിയമനം നിര്‍ബന്ധമാണ്. ഈ വര്‍ഷാവസാന ത്തോടെ വൈദഗ്ധ്യമുള്ള തസ്തികകളുടെ എമിറേറ്റൈസേഷനില്‍ 2% വര്‍ദ്ധനവ് കൈവരിക്കണം.
 20മുതല്‍ 49 വരെ ജീവനക്കാരുള്ള അനുയോജ്യമായ തൊഴില്‍ നല്‍കാനുള്ള ശേഷിയും അതിവേഗം വളരുന്ന സാ മ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ സമയപരിധി ബാധകമാണ്. ഈ സ്ഥാപന ങ്ങള്‍ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ജോലി നല്‍കണം. മാത്രമല്ല, 2024 ജനുവരി 1ന് മുമ്പ് ജോലി ചെയ്യുന്ന സ്വദേശികളെ നിലനിര്‍ത്തുകയും വേണമെന്ന് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നതിനുശേഷം 23,000 സ്വകാര്യ സ്ഥാപനങ്ങളിലായി 124,000യുഎഇ പൗരന്മാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
 സ്വകാര്യ കമ്പനികളുടെ അ വബോധ നിലവാരത്തിലും സ്വദേശി സംവരണം പാലിക്കുന്നതിലും മന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പി ച്ചു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുക, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ യിലേക്ക് മാറുക, സുസ്ഥിരത ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള യുഎഇയുടെ തന്ത്രപരവും സാമ്പത്തിക വുമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, സ്വദേശികളെ നിയമിക്കാനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം പ്രത്യേകം എടുത്തുപറഞ്ഞു.
വിവിധ സ്പെഷ്യലൈസേഷനുകളില്‍ തൊഴില്‍ തേടുന്ന എമിറാത്തി പൗരന്മാരുമായി ബന്ധപ്പെടാന്‍ നഫീസ് പ്രോഗ്രാം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം കമ്പനികളോട് അഭ്യര്‍ത്ഥിച്ചു. യുഎഇയുടെ പെന്‍ഷന്‍, റിട്ടയര്‍മെന്റ്, സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍  യുഎഇ പൗരന്മാരെ രജിസ്റ്റര്‍ ചെയ്യേണ്ട തിന്റെ പ്രാധാന്യവും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം(ഡബ്ല്യുപിഎസ്) വഴി അവരുടെ പ്രതിമാസ ശമ്പളം കൈമാ റ്റം ചെയ്യുന്നത് ഉറപ്പാക്കേണ്ടതുമാണ്. സ്വദേശികളെ നിയമനവും അനുബന്ധ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് തൗതീന്‍ പാര്ട്‌ണേഴ്‌സ് ക്ലബ്ബില്‍ അംഗത്വം ലഭിക്കും. അംഗത്വമുള്ള സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാ ക്കി. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസില്‍ 80% വരെ സാമ്പത്തിക കിഴിവുകളും ബിസിനസ്സ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ മുന്‍ഗണനയും നല്‍കും.
വ്യാജ എമിറേറ്റൈസേഷന്‍, എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ വഞ്ചനാപരമായ പ്രവര്‍ ത്തനങ്ങള്‍ നടത്തിയാല്‍ പ്രസ്തുത സ്ഥാപനങ്ങളെ തരംതാഴ്ത്തിയ പട്ടികയിലേക്ക് മാറ്റപ്പെടും. മാത്രമല്ല കോടതി നടപടികളുമുണ്ടാകും. കൂടാതെ സ്വദേശികളെ നിയമിക്കാത്തതിന് ഒരാള്‍ക്ക് 96,000 ദിര്‍ഹം എന്ന തോതില്‍ പിഴ ചുമത്തുകയും ചെയ്യും.

GULF

ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

Published

on

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

Continue Reading

GULF

വിലപിടിപ്പുള്ള  വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത്   ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’;  ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ് 

Published

on

ഷാര്‍ജ: ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’ എന്ന സന്ദേശവുമായി ഷാര്‍ജ പൊലീസ് സുരക്ഷാ ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. പൊതുജന സുരക്ഷാ അവബോധം വളര്‍ത്തുന്നതിനു ള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്.
ഈ മാസം അവസാനം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വാഹന സംബന്ധമായ കുറ്റകൃത്യങ്ങളായ നശീകരണ പ്രവര്‍ത്തന ങ്ങള്‍, മോഷണം എന്നിവ കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ വല്‍ക്കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍നിന്നും പുറത്തേക്ക് വ്യക്തമായി കാണുന്ന വിധം സൂക്ഷിക്കുന്നത് അപകടകരമായ ശീലമാണെന്ന് സമഗ്ര പോലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡ യറക്ടര്‍ കേണല്‍ ഹമദ് ബിന്‍ ഖസ്മൗല്‍ മുന്നറിയിപ്പ് നല്‍കി. അത്തരം അശ്രദ്ധ കുറ്റവാളികള്‍ക്ക് ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ക്കുള്ളില്‍ വാല റ്റുകള്‍, ഫോണുകള്‍, ബാഗുകള്‍ തുടങ്ങിയവ വെക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്തരം സംഭവ ങ്ങള്‍ മോഷണത്തിന് എളുപ്പമുള്ള ലക്ഷ്യങ്ങളാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ സംസ്‌കാ രം വളര്‍ത്തിയെടുക്കേണ്ടതിന്റെയും സുരക്ഷിതമായ രീതികള്‍ സ്വീകരിക്കാന്‍ സമൂഹത്തെ പ്രോത്സാ ഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേണല്‍ ബിന്‍ ഖസ്മൗല്‍ ഊന്നിപ്പറഞ്ഞു. വാഹന ഉടമകള്‍ വിലപിടി പ്പുള്ള വസ്തുക്കള്‍ കാഴ്ചയില്‍ വയ്ക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യ ണമെന്നും എല്ലാ ഡോറുകളും വിന്റോകകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അലാറം സംവിധാനങ്ങ ള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിലവിലുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കും കാമ്പയിന്‍ അപ്ഡേറ്റുകള്‍ക്കുമായി ഷാര്‍ജ പോലീസി ന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥി ച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലും, അല്ലാത്ത സാഹചര്യങ്ങളില്‍ 901 എന്ന നമ്പറിലും വിളിച്ച് മോഷണമോ കൃത്രിമത്വമോ സംബന്ധിച്ച ഏതൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം  പറഞ്ഞു.
Continue Reading

GULF

അബുദാബി മലയാളി സമാജം കലോത്സവത്തിന് ഇന്ന് തിരി തെളിയും

Published

on

അബുദാബി: യു.എ.ഇ യിലെ ഏറ്റവും വലിയ കലോൽസവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവലിനു ഇന്ന് തുടക്കമാകും

മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോൽസവത്തിൻ്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ 18ന് ഞായറാഴ്ച മൽസരങ്ങൾ കേരള സോഷ്യൽ സെൻ്ററിലാണ് നടക്കുക. മുന്നൂറിൽപ്പരം കുട്ടികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യു.എ.ഇ യിലേയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ വിധികർത്താക്കളാണ്.

ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കാറുള്ള വാശിയേറിയ മൽസരങ്ങളിൽ ഒന്നായ നൃത്ത മൽസരങ്ങളിലെ വിധികർത്താക്കൾ നാട്ടിൽ നിന്നുള്ള പ്രശസ്തരായ നൃത്ത അദ്ധ്യാപികമാരാണ് എന്നത് മലയാളി സമാജം യുവജനോൽസവത്തെ മറ്റ് മൽസരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.

മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ നടന്ന പത്ര സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ട്രഷറർ യാസിർ അറാഫത്ത്, കോർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ ജോ സെക്രട്ടറി ഷാജഹാൻ ഹൈദരലി , ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റൻ്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം അസിസ്റൻ്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം
അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് വർഗ്ഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ, സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡൻ്റ് ജനറൽ മാനേജർ റോമിഷ്
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് നടത്തുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മേയ് 31 നു അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

യു.എ.ഇ യിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മൽസരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല – സംസ്ഥാന -ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും

Continue Reading

Trending