Connect with us

india

ഹിന്ദു യുവാവിനെ മുസ്‌ലിംകൾ കൊന്നതാണെന്ന നുണ പൊളിഞ്ഞു; മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ്

ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്‍റെ വിവാദപരാമര്‍ശം.

Published

on

യോഗി ആദിത്യനാഥിന്റെ യു.പിയിലെ ബഹ്‌റൈച്ചിലുണ്ടായ വർഗീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 22 കാരനായ രാം ഗോപാൽ മിശ്രയുടെ മരണത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിൽ മാപ്പ് പറഞ്ഞ് ബിജെപി മുൻ വക്താവ് നൂപുർ ശർമ.

” മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ രാം ഗോപാൽ മിശ്രയെക്കുറിച്ച് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. എൻ്റെ പരാമര്‍ശം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നു” നൂപുര്‍ എക്സില്‍ കുറിച്ചു.

ബുലന്ദ്ഷഹറിൽ നടന്ന ബ്രാഹ്മണ സമ്മേളനത്തിലായിരുന്നു നൂപുറിന്‍റെ വിവാദപരാമര്‍ശം. ”മിശ്രക്ക് നേരെ 35 തവണ വെടിയുതിര്‍ത്തു, കണ്ണുകൾ ചൂഴ്ന്നെടുത്തു, വയറ് കീറി കുടൽ പുറത്തെടുത്തു, നഖങ്ങൾ പറിച്ചെടുത്തു…ക്രൂരമായി കൊലപ്പെടുത്തി” എന്നായിരുന്നു നൂപുര്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. തുടർന്ന്, മുസ്‌ലിംകൾക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

വിദ്വേഷ പരാമര്‍ശത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. നൂപുറിനെതിരെ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു.മിശ്രയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ബദൗൺ പൊലീസ് ഇതിനകം തള്ളിക്കളഞ്ഞതിന് ശേഷം ഒരു പൊതുപരിപാടിയില്‍ വച്ച് നൂപുര്‍ എന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഒരു വിഭാഗം ചോദിച്ചു.

വെടിയേറ്റാണ് മിശ്ര മരിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ് ക്രൂരമായി പീഡനത്തിരയായി എന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും സാമുദായിക സൗഹാർദം നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ആവർത്തിക്കുകയും ചെയ്തു.

ഒക്ടോബര്‍ 13ന് ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചഭാഷിണിയിൽ പാട്ട് വെച്ചതിനെച്ചൊല്ലി തർക്കമുണ്ടായത്.ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ടും മസ്ജിദ് സമീപത്തുള്ളതും കണക്കിലെടുത്താണ് ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെ പ്രദേശവാസികള്‍ എതിര്‍ത്തത്.

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഘോഷയാത്രയ്ക്കെത്തിയവര്‍ തയ്യാറായില്ല. ഇത് രൂക്ഷമായ വാഗ്വാദത്തിലും തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കല്ലേറിലും കലാശിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് 22കാരനായ രാംഗോപാല്‍ മിശ്ര കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ സംഘര്‍ഷം രൂക്ഷമായി. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമിന് നാട്ടുകാര്‍ തീയിടുകയും ചെയ്തു.

38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തിൽ കത്തി ചാരമായത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാർക്കിംഗിലുണ്ടായിരുന്ന നാല് കാറുകളുമാണ് അക്രമികൾ തീയിട്ടത്. ഷോറൂം ഉടമ അനൂപ് ശുക്ള ഗുരുഗ്രാമിൽ ഹൃദയ സംബന്ധമായ ചികിത്സയിൽ കഴിയുമ്പോഴാണ് അക്രമികൾ വാഹന ഷോറൂം അഗ്നിക്കിരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വയനാടന്‍ ജനതയെ കാണാന്‍ സോണിയ ഗാന്ധി; കേരളത്തിലെത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷം

ആദ്യമായാണ് രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും ഒരുമിച്ച് വയനാട് എത്തുന്നത്.

Published

on

പ്രിയങ്ക ഗാന്ധി തന്റെ കന്നിയങ്കത്തിനായി വയനാട്ടിലെത്തുമ്പോള്‍ കൂടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും അമ്മയുമായ സോണിയ ഗാന്ധിയുമുണ്ടാകും.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷമാണ്.ആദ്യമായാണ് രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും ഒരുമിച്ച് വയനാട് എത്തുന്നത്.

2014 ല്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പികുമ്പോള്‍ സോണിയ ഗാന്ധി എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അന്നത് തിരക്കുകള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു ആരോഗ്യപ്രശ്‌നങ്ങളും കോവിഡ് കാലവും കഴിഞ്ഞ് സോണിയ ഗാന്ധി കേരളത്തിലെത്തുന്നത്.
കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിട്ടുനിന്നിരുന്നത്.

ബാംഗ്ലൂരിലെത്തിയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ സോണിയ ഗാന്ധി അന്തിമോപചാരം അര്‍പ്പിച്ചത്.ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോഴായിരുന്നു സോണിയ, പ്രിയങ്ക, രാഹുല്‍ എന്നിവര്‍ ഒരുമിച്ചു ഒടുവില്‍ ഡല്‍ഹിക്ക് പുറത്തു പോയത്. സോണിയ ഗാന്ധി നാളെ വയനാട്ടില്‍ നിന്നും മടങ്ങും.

Continue Reading

india

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിയമവിരുദ്ധമെന്നാരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ബി.ജെ.പി അധികാരികള്‍

സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Published

on

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അനധികൃതമായി നിര്‍മിച്ചതെന്ന് ആരോപിച്ച് ദര്‍ഗ പൊളിച്ച് നീക്കി ജില്ലാ അധികാരികള്‍. മിര്‍പൂര്‍ ഋഷികേശ് ജലസേചന വകുപ്പിന്റെ തെഹ്‌രി അണക്കെട്ട് പുനരധിവാസ പദ്ധതിയുടെ ഭൂമി കൈയേറി നടത്തിയതാണ് ഈ നിര്‍മാണം എന്നാണ് അധികൃതര്‍ ആരോപിക്കുന്നത്.

മിര്‍പൂര്‍ ഗ്രാമത്തിലെ മസര്‍ 15നും 20നും വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ചതാണെന്നും മാര്‍ച്ചില്‍ പൊളിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ‘ആദ്യം ഒരു നോട്ടീസ് നല്‍കിയപ്പോള്‍, അവര്‍ (മസര്‍ മാനേജ്‌മെന്റ്) മസ്ജിദ് സ്വയം നീക്കം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു എന്നാല്‍ അത് അവര്‍ പാലിച്ചില്ല . തുടര്‍ന്ന് ഞങ്ങള്‍ക്ക് അത് പൊളിച്ച് മാറ്റേണ്ടി വന്നു,’ ജില്ലാ മജിസ്‌ട്രേറ്റ് കര്‍മേന്ദ്ര സിങ് പറഞ്ഞു.

2023 മെയ്ഓഗസ്റ്റ് മാസങ്ങളില്‍, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയായും അദ്ദേഹത്തിന്റെ ബി.ജെ.പി സര്‍ക്കാറും കയ്യേറ്റം ആരോപിച്ച് ഉത്തരാഖണ്ഡില്‍ 465 മസാറുകളും 45 ക്ഷേത്രങ്ങളും ഇത് വരെ പൊളിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് ശനിയാഴ്ച മസര്‍ പൊളിച്ചുനീക്കിയതെന്ന് മിര്‍പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മേധാവി റാവു സുബൈര്‍ പറഞ്ഞു.

പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും ജലസേചന വകുപ്പ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയിലാണ് കെട്ടിടം നിലകൊള്ളുന്നതെന്ന് കണ്ടെത്തിയതായും അധികൃതര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും പൊതു ഇടങ്ങളിലെയും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി നഗരത്തിലെ ബന്‍ഭൂല്‍പുരയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഫെബ്രുവരി എട്ടിന് ഭരണകൂടം ഒരു മുസ്‌ലിം പള്ളിയും മദ്രസയും തകര്‍ത്തിരുന്നു. വിഷയം ഉത്തരാഖണ്ഡ് ഹൈക്കോടതി കൈകാര്യം ചെയ്യുമ്പോഴാണ് പൊളിക്കല്‍ നടന്നത് എന്നത് മറ്റൊരു വസ്തുത.

തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും മുസ്‌ലിം നിവാസികളെ പൊലീസ് അടിച്ചമര്‍ത്തുകയും നിരവധി ആളുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Continue Reading

india

സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ച; ജാർഖണ്ഡ് ബിജെപിയിൽ എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചു

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്.

Published

on

സ്ഥാനാര്‍ഥി നിര്‍ണ്ണയ പ്രഖ്യാപനത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ബിജെപിയില്‍ ഭിന്നത രൂക്ഷം. നിരവധി നേതാക്കള്‍ രാജിവെച്ചതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് ബിജെപിയില്‍ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കള്‍ രം?ഗത്തെത്തിയത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വര്‍ ഒറൗണ്‍ ലോഹര്‍ദഗയിലും മത്സരിക്കും.

ജെഎംഎം കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം. ബാക്കി സീറ്റുകള്‍ ആര്‍ജെഡിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഓരോ പാര്‍ട്ടിക്കും എത്ര വീതം സീറ്റെന്ന് തീരുമാനിച്ചിരുന്നില്ല. സീറ്റ് വിഭജനം ധാരണയായ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Continue Reading

Trending