Connect with us

india

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്

ഒക്ടോബര്‍ 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.

Published

on

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനു വേണ്ടി സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്. വ്യാജ ബോംബ് ഭീഷണികള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ടുകള്‍, അവയുടെ കൂടുതല്‍ വിവരങ്ങള്‍ എന്നിവ ലഭിക്കാനായാണ് പൊലീസ് സാമൂഹമാധ്യമങ്ങളുടെ സഹായം തേടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാനങ്ങള്‍ക്കു നേരെയാണ് വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നത്. നിരവധി കേസുകള്‍ക്ക് തെളിവുകള്‍ ലഭിക്കാനാണ് പോലീസ് സാമൂഹ്യമാധ്യമങ്ങളെ സമീപിച്ചത്.

ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിനു വേണ്ടി ഡല്‍ഹി പൊലീസ പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈബര്‍ സെല്ലിന്റെയും ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം. വിപിഎന്‍, ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണികള്‍ ഉയര്‍ത്തുന്നതെന്നാണ്് പൊലീസിന്റെ നിഗമനം.

സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യുറോ ഈ സംഭവത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും എത്രയും വേഗം അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണികള്‍ ഉണ്ടായത്.

 

crime

യു.പിയില്‍ അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയാക്കിയതിന് ദളിത് വിദ്യാര്‍ഥിക്ക് മര്‍ദനം, ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബദ്ധിച്ചു

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  

Published

on

ഉത്തര്‍പ്രദേശില്‍ 16 കാരനായ ദളിത് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍. ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പതിനാറുകാരനെ മര്‍ദിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ 16 കാരനെ കൂട്ടമായി ആക്രമിച്ചുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബി.എന്‍.എസിലെ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദളിത് വിദ്യാര്‍ത്ഥിക്കെതിരായ ആക്രമണത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യു.പിയില്‍ ദിനംപ്രതി ദളിത്-ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്.

സെപ്റ്റംബറില്‍ 16കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുയും ചെയ്ത കേസില്‍ രണ്ട് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തസീന്‍, ഷാലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് സിഖേദ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യു.പിയിലെ ബന്ദ ജില്ലയിലെ ഒരു കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുത്തതിന് ദളിത് യുവതി മര്‍ദനം നേരിട്ടിരുന്നു. യുവതിയെ ജാതീയമായി അധിക്ഷേപിച്ച ഉയര്‍ന്ന ജാതിക്കാരനായ കര്‍ഷകനും മകനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി ജസ്പുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രതികരിക്കുകയുണ്ടായി.

Continue Reading

india

മുസ്‍ലിം സ്ത്രീകൾ ഹിന്ദുക്കൾക്ക് മൈലാഞ്ചിയിടരുത്; മൈലാഞ്ചിയിലും വര്‍ഗീയ വിഷം പുരട്ടി തീവ്രഹിന്ദുത്വവാദികൾ- വിഡിയോ

ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി ചെയ്യുന്ന മൈലാഞ്ചിയിടൽ ചടങ്ങ് വർഗീയ ​ചേരിതിരിവിനുള്ള ആയുധമാക്കുകയാണ് ഇവർ.

Published

on

ഹൈന്ദവ വ്രതാനുഷ്ഠാന ആ​ഘോഷമായ കർവ ചൗത്തിനോടനുബന്ധിച്ച് പ്രകോപന നീക്കവുമായി തീവ്രഹിന്ദുത്വവാദികൾ. ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗതമായി ചെയ്യുന്ന മൈലാഞ്ചിയിടൽ ചടങ്ങ് വർഗീയ ​ചേരിതിരിവിനുള്ള ആയുധമാക്കുകയാണ് ഇവർ.

മുസ്‍ലിം മൈലാഞ്ചി ആർട്ടിസ്റ്റുകൾക്ക് മുന്നിൽ മൈലാഞ്ചിയിടാനിരുന്ന ഹിന്ദു സ്ത്രീകളെ ഒരുസംഘം ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. മൈലാഞ്ചി ആർട്ടിസ്റ്റുകളെയും ഇവർ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം.

കർവാ ചൗത്തിൽ മുസ്‍ലിംകളിൽനിന്ന് മൈലാഞ്ചി അണിയരുതെന്ന് ഏതാനും വർഷങ്ങളായി ബി.ജെ.പി നേതാക്കളടക്കമുള്ളവർ ഹിന്ദുസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത്തവണ ​മൈലാഞ്ചിയിട്ടാൽ​ കൈ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഹിന്ദുത്വ തീവ്രവാദികൾ ’ലാത്തിപൂജ’യും സംഘടിപ്പിച്ചിരുന്നു.

കർവ ചൗത്തിൽ ഏതെങ്കിലും മുസ്‍ലിം വ്യക്തി ഐഡൻറിറ്റി മറച്ചുവെച്ച് ‘മെഹന്ദി ജിഹാദ്’ നടത്തിയാൽ കുറുവടി ഉപയോഗിച്ച് പാഠം പഠിപ്പിക്കുമെന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പറയുന്നു. ആഘോഷ വേളയിൽ ഏതെങ്കിലും മുസ്‍ലിം യുവാക്കൾ ഹിന്ദു സ്ത്രീകൾക്ക് മെഹന്ദി പുരട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് ക്രാന്തി സേന വിമൻസ് ഫ്രണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു.

ഹിന്ദു സ്ത്രീകളുടെ കൈത്തണ്ടയിൽ മെഹന്ദിയിടുന്നത് കൂടുതലും മുസ്‍ലിം യുവാക്കളാണെന്നും അവർ മെഹന്ദി കലാകാരന്മാരല്ല, ലവ് ജിഹാദികളാണെന്നും മുസഫർനഗർ വർഗീയ കലാപത്തിൽ കോടതി ശിക്ഷിച്ച ഖത്തൗലി എംഎൽഎ വിക്രം സൈനി ആരോപിച്ചിരുന്നു. സ്ത്രീകൾ വീട്ടിലിരുന്ന് മൈലാഞ്ചിയണിയണം എന്നായിരുന്നു ഇയാളുടെ മുന്നറിയിപ്പ്.

കഴിഞ്ഞവർഷം മുസാഫർനഗറിൽ വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ ഹിന്ദു സ്ത്രീകൾ നടത്തുന്ന “മെഹന്ദി ബൂത്തുകൾ” തുറന്നിരുന്നു. “ഞങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും മുസ്‍ലിംകളിൽ നിന്ന് അകറ്റി നിർത്താൻ നിരവധി നടപടികൾ സ്വീകരിക്കുന്നു.

മുസഫർനഗർ നഗരത്തിൽ ബജ്റംഗ്ദൾ 13 ബൂത്തുകൾ തുറന്നിട്ടുണ്ട്. അവിടെ ഞങ്ങളുടെ പെൺമക്കളാണ് ഹിന്ദു സ്ത്രീകളുടെ കൈപ്പത്തികളിൽ മെഹന്ദിയിടുന്നത്. അഹിന്ദുക്കൾ നടത്തുന്ന ബ്യൂട്ടി പാർലറുകളിലും മെഹന്ദി ബൂത്തുകളിലും ജാഗ്രത പാലിക്കാൻ ഞങ്ങളുടെ എട്ട് ടീമുകളെ നിയോഗിച്ചിട്ടുണ്ട്’ -വി.എച്ച്.പി നേതാവ് ലളിത് മഹേശ്വരി പറഞ്ഞു.

വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി പ്രാർത്ഥിച്ച് ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുന്നതാണ് കർവ ചൗത്തിലെ പ്രധാന ആരാധന. പരമ്പരാഗതമായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവിടങ്ങളിലും ഉത്തർപ്രദേശിന്റെയും ഹിമാചൽ പ്രദേശിന്റേയും ഹരിയാനയുടേയും പഞ്ചാബിന്റേയും ചില ഭാഗങ്ങളിലും ആഘോഷിച്ചുവരുന്നു. സൂര്യോദയം മുതൽ ച​​​​​ന്ദ്രോദയം വരെയാണ് ഉപവാസം. ഇതിന് മുന്നോടിയായാണ് തലേന്ന് മൈലാഞ്ചിയണിയുന്നത്.

പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ എന്നിവ വാങ്ങാനും മൈലാഞ്ചിയണിയാനും കർവ ചൗത്തിന്റെ തലേന്ന് വൈകുന്നേരം മുതൽ നഗരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുക. മനോഹരമായ ഡിസൈനുകളിൽ മൈലാഞ്ചിയിടാൻ മുസ്‍ലിം സ്ത്രീകൾ നടത്തുന്ന മെഹന്ദി സ്റ്റാളുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇതിനായി മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതും കാണാം.

ഭോപ്പാലിലെ ന്യൂ മാർക്കറ്റിൽ കർവ ചൗത്ത് പ്രമാണിച്ച് മെഹന്ദി സ്റ്റാൾ നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണ്. സൗഹാർദത്തിന്റെ ഈ മനോഹാരിത ഇല്ലാതാക്കാനാണ് വിദ്വേഷത്തിന്റെ വിഷം കലർത്താൻ ചിലർ ഇറങ്ങിത്തിരിച്ചതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

Continue Reading

india

രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കം തടയും: വി. ഡി സതീശൻ

കെഎൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി. പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്ത്‌ തോൽപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കെഎൻഎം സംസ്ഥാന പ്രസിഡന്റ്‌ ടി. പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മതത്തിന്റെ യഥാർത്ഥ മുഖം പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന സ്ഥാപനങ്ങളാണ് മദ്രസകൾ. ഇത്തരം ധർമ്മ സ്ഥാപനങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ നീക്കത്തെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് തടയുമെന്ന്’ പ്രതിപക്ഷനേതാവ് പറഞ്ഞു.

‘രാജ്യത്തെ വഖഫ് നിയമങ്ങൾ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയുമെന്നും വി. ഡി സതീശൻ പ്രഖ്യാപിച്ചു. മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫാസിസ്റ്റ് ശക്തികൾ കടന്നുവരാനുള്ള ഏത് നീക്കത്തെയും ഒന്നിച്ചു നേരിടണമെന്നും ഇക്കാര്യത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് ഒട്ടേറെ കടമകൾ നിറവേറ്റാനുണ്ടെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending