Connect with us

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത

ലാന്‍ഡ് റവന്യൂ കമീഷണര്‍ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കും.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. ലാന്‍ഡ് റവന്യൂ കമീഷണര്‍ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കും. കലക്ടറുടെ ക്ഷണപ്രകാരമാണ് എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദം കലക്ടര്‍ തള്ളിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് അരുണ്‍ കെ. വിജയന്‍, പരാതിക്കാരനായ പ്രശാന്തന്‍ എന്നിവരുടെ മൊഴിയെടുപ്പ് എ ഗീതയുടെ നേതൃത്വത്തില്‍ ഇന്നലെ പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എ ഗീത പറഞ്ഞിരുന്നു. കണ്ണൂര്‍ കലക്ടറേറ്റിലാണ് മൊഴിയെടുപ്പ് നടന്നത്. എന്നാല്‍ ഇത് എട്ട് മണിക്കൂറോളം നീണ്ടു. മൊഴിയെടുപ്പിന് വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രശാന്തനെ വിളിച്ചുവരുത്തി. പരാതിയും തെളിവുകളും പ്രശാന്തന്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി.

അതേസമയം നവീന്‍ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. നവീന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചെന്നുമായിരുന്നു കുടുംബം നല്‍കിയ മൊഴി.

 

kerala

പെരുമാറ്റചട്ടത്തില്‍ വ്യത്യസ്ത നിലപാട്

ജില്ലയില്‍ പൂര്‍ണമായും തൃശൂരില്‍ ചേലക്കരയില്‍ മാത്രം

Published

on

തൃശൂര്‍ ജില്ലയില്‍ ചേലക്കര മണ്ഡലത്തില്‍ മാത്രം പെരുമാറ്റചട്ടം ബാധകമാക്കി ഇറക്കിയ ഉത്തരവ്

മലപ്പുറം: ജില്ലയില്‍ പൂര്‍ണമായും പെരുമാറ്റചട്ടം കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ഉപതരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത് മൂന്നു നിയോജക മണ്ഡലങ്ങള്‍ മാത്രമാണെങ്കിലും ജില്ലയില്‍ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കൊണ്ടുവന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ 16 മണ്ഡലങ്ങളിലും പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള പരിമിതി ഭരണ കേന്ദ്രങ്ങളെ നിഷ്‌ക്രിയമാക്കും.

മാതൃക പെരുമാറ്റച്ചട്ടത്തിന്റെ മറവിലുണ്ടാവുന്ന പൂര്‍ണ നിഷ്‌ക്രിയാവസ്ഥ ജില്ലയുടെ സര്‍വ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നവം ബര്‍ 13ന് പൂര്‍ത്തിയാവുമെങ്കിലും ഫലം പുറത്തു വരാന്‍ വീണ്ടും 10 ദിവസത്തോളം കാത്തിരിക്കണം. അതുകൊണ്ടു തന്നെ ഒരു മാസത്തോളം നയപരമായ കാര്യങ്ങ ളില്‍ പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും ഉണ്ടാവില്ല. പഞ്ചായത്തുകളടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികളുടെ രൂപരേഖയുടെ ചര്‍ച്ചകളുമെല്ലാം തിരഞ്ഞെടുപ്പ് കഴിയാതെ തുടങ്ങാനിടയില്ല.

തൃശൂര്‍ ചേലക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ മാത്രമാണ് പെരുമാറ്റചട്ടം നിലവില്‍ വന്നിട്ടുള്ളത്. ഇത്തരത്തില്‍ മലപ്പുറത്തും നടപ്പിലാക്കണമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യം. ഏകദേശം ഒരു മാസത്തോളം നിഷ്‌ക്രിയാവസ്ഥയാക്കുന്ന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

 

Continue Reading

kerala

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി തലകീഴായി കിടന്നയാളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയത്.

Published

on

സുല്‍ത്താന്‍ ബത്തേരിയില്‍ തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി തലകീഴായി കിടന്നയാളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷാസേനയാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ ഇബ്രാഹിമിനെ രക്ഷിച്ചത്. അഗ്നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് നാട്ടുകാരനായ സുധീഷ് എന്നിവര്‍ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

സുല്‍ത്താന്‍ ബത്തേരി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി ഹമീദിന്റെ നേതൃത്വത്തിലാണ് എത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം വി ഷാജി, ബിനോയ് പി വി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിബില്‍ദാസ്, സതീഷ്, ഗോപിനാഥന്‍, ഹോം ഗാര്‍ഡ് പി സി ചാണ്ടി, ട്രെയിനികളായ ജയ്ഷല്‍, സൈനുല്‍ ആബിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

Continue Reading

kerala

ഉപതിരഞ്ഞെടുപ്പ്: പ്രിയങ്കക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉണ്ടാകും. ബുധനാഴ്ചയാണ് ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടില്‍ എത്തുക.

Published

on

വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിക്കൊപ്പം പ്രചാരണത്തിനായി സോണിയാ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉണ്ടാകും. ബുധനാഴ്ചയാണ് ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടില്‍ എത്തുക.

കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ ഇവര്‍ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി പത്ത് ദിവസത്തോളം വയനാട്ടിലുണ്ടാകുമെന്നാണ് വിവരം. റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വയനാട് കളക്ടറേറ്റില്‍ വരണാധികാരിയായ കളക്ടര്‍ക്ക് മുന്നില്‍ പ്രിയങ്ക പത്രിക സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ എ പി അനില്‍കുമാര്‍ അറിയിച്ചിരുന്നു.

യുഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

 

 

Continue Reading

Trending