Connect with us

kerala

വയനാട് പുനരധിവാസം വേഗത്തിലാക്കണം; മുസ്‌ലിം ലീഗ് സംഘം റവന്യൂ മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരച്ചിൽ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കാനും അതിലും കണ്ടെത്താൻ കഴിയാത്തവരുടെ ബന്ധുക്കൾക്ക് മരണരേഖകൾ നൽകാൻ തയ്യാറാവണമെന്നും നേതാക്കൾ മന്ത്രിയോടാവശ്യപ്പെട്ടു.

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കാലതാമസം പാടില്ലെന്നും എത്രയും വേഗം നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം റവന്യൂ മന്ത്രി കെ. രാജനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. പുനരധിവാസ നടപടികൾ വേഗത്തിലാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.

സർക്കാർ പദ്ധതികളുമായി മുസ്ലിംലീഗ് സഹകരിക്കും. അതോടൊപ്പം ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കണം. ദുരിതബാധിതർക്ക് ഏറെക്കാലം വാടക വീടുകളിൽ കഴിയേണ്ട അവസ്ഥ ഉണ്ടാകരുത്. സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടും വീട് നിർമ്മാണത്തിന്റെ വിഷയങ്ങളും ചർച്ച ചെയ്തു. സർക്കാർ ഒന്നിലധികം ഭൂമി കണ്ടെത്തിയുണ്ടെങ്കിലും മേപ്പാടിയിലുള്ള എച്ച്.എം.എലിന്റെ ഭാഗമായ നെടുമ്പാല എസ്റ്റേറ്റിന് പ്രഥമ പരിഗണന നൽകണമെന്നും കാലതാമസം കൂടാതെ സ്ഥലമേറ്റെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയിൽ സന്നദ്ധപ്രവർത്തകരുമായി കൂടിയാലോചിച്ച് വീട് നിർമ്മാണത്തിന് പ്രത്യേക സ്ഥലം ഏർപ്പെടുത്തി മറ്റ് അനുബന്ധ നിർമ്മാണങ്ങൾക്ക് സർക്കാർ നേതൃത്വം നൽകണമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു.

ആനുകൂല്യത്തിന് അർഹരായവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുന്നേ മേപ്പാടി ഗ്രാമപഞ്ചായത്തുമായി ആശയവിനിമയം നടത്തണമെന്നും ചർച്ചയിൽ നേതാക്കൾ ആവശ്യപ്പെട്ടു. തിരച്ചിൽ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കാനും അതിലും കണ്ടെത്താൻ കഴിയാത്തവരുടെ ബന്ധുക്കൾക്ക് മരണരേഖകൾ നൽകാൻ തയ്യാറാവണമെന്നും നേതാക്കൾ മന്ത്രിയോടാവശ്യപ്പെട്ടു.

മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതികൾക്ക് എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ദുരന്തബാധിതർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രയാസങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അതെല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ മുനീർ, ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ലീഗ് ഉപമസിതി കൺവീർ പി.കെ ബഷീർ എം.എൽ.എ, ഉപസമിതി അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, ടി. മുഹമ്മദ്, റസാഖ് കൽപ്പറ്റ, കെ. ഹാരിസ്, എം.എ അസൈനാർ, സമദ് കണ്ണിയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

kerala

മുസ്‌ലിം ലീഗ് ധര്‍ണ്ണ നടത്തി

നാടുകാണി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ ഉടനെ ടാറിംഗ് ചെയ്യുക, നീരൊഴുക്ക് ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

Published

on

ഗുഡല്ലൂര്‍: നീലഗിരി ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതയോഗ്യമല്ലാതെയായ നാടുകാണി-വഴിക്കടവ് റോഡിന്റെ ശോച്യാവസ്തയില്‍ പ്രതിഷേധിച്ച് നാടുകാണി ബസാറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നാടുകാണി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെയുള്ള ഭാഗങ്ങള്‍ ഉടനെ ടാറിംഗ് ചെയ്യുക, നീരൊഴുക്ക് ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ചരക്കു വാഹനങ്ങളാണ് ഇടക്കിടെ മറിയുന്നത്. ധര്‍ണ്ണ സമരം മുസ്‌ലിം ലീഗ് ജില്ലാ മുന്‍ സെക്രട്ടറി സി.എച്ച് എം ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് യു എം എസ് യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി വട്ടകളരി ഹനീഫ സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മുജീബ് മുകളേല്‍, സെക്രട്ടറി പി.കെ ബഷീര്‍, സൈദാലി മുസ്ല്യാര്‍, അന്‍വര്‍ ഊട്ടി, എസ്.ടി യു ട്രഷറര്‍ മജീദ് എരുമാട്, നെല്ലാ കോട്ട പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ നൗഫല്‍ ഹാരിസ്, നൗഫല്‍ പാതാരി, സൈത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

 

Continue Reading

kerala

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; പ്രതിദിനം ബുക്കിങ് നടത്താന്‍ കഴിയുക 70,000 പേര്‍ക്ക് മാത്രം

0,000 പേര്‍ക്ക് മാത്രമായിരിക്കും പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് നടത്താന്‍ കഴിയുക.

Published

on

ശബരിമലയില്‍ മകരളവിളക്ക് തീര്‍ഥാടനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. 70,000 പേര്‍ക്ക് മാത്രമായിരിക്കും പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് നടത്താന്‍ കഴിയുക. 80,000 പേര്‍ക്കായിരിക്കും പ്രതിദിനം ആകെ ദര്‍ശനത്തിന് അവസരമുണ്ടാവുക.

80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് സീസണിലും 70,000 പേര്‍ക്ക് തന്നെയാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. സ്‌പോട്ട് ബുക്കിങ് വേണ്ട എന്ന തീരുമാനത്തില്‍ നിന്നും വിമര്‍ശനങ്ങളെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ അതിനും നിയന്ത്രണം വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

10,000 പേര്‍ക്ക് കൂടി സ്‌പോട്ട് ബുക്കിങ്ങിലൂടെ അവസരം ഒരുക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞ 80,000 എന്ന കണക്കിലേക്കെത്തും. എന്നാല്‍ ഭക്തര്‍ക്കെല്ലാം ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന നിലപാടില്‍ നിന്നാണ് മാറ്റമുള്ളത്.

അതേസമയം 10,000 സ്ലോട്ടുകള്‍ സ്‌പോട്ട് ബുക്കിങ്ങിന് വേണ്ടി മാറ്റിവെച്ചേക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. സ്‌പോട്ട് ബുക്കിങ്ങിന്റെ പേരില്‍ സിപിഎമ്മിലും സര്‍ക്കാര്‍ നിലപാടിനോട് എതിരഭിപ്രായം ഉയര്‍ന്നിരുന്നു.

 

Continue Reading

kerala

എ.ഡി.എമ്മിന്റെ മരണം; പി.പി. ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

Published

on

എ.ഡി.എം നവീന്‍ ബാബുവിനെ യാത്രയയപ്പ് സമ്മേളനത്തില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതിനു പിന്നാലെ നവീന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

പരാതി പരിശോധിച്ച് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 19 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

സഹരപ്രവര്‍ത്തകര്‍ നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ എ.ഡി.എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

 

Continue Reading

Trending