Connect with us

kerala

എം.എസ്.എഫ് ക്യാമ്പസ് കാരവൻ; ക്യാമ്പസുകളിൽ വിദ്യാർത്ഥി കോട്ടകളുണ്ടാവണം: പി.കെ.നവാസ്

Published

on

മലപ്പുറം: കലാലയങ്ങളിൽ ഏകാധിപത്യ ശൈലിയിൽ എസ്.എഫ്.ഐ ചെങ്കോട്ടകൾ പണിയുമ്പോൾ അതിനെ പ്രതിരോധിക്കാൻ ക്യാമ്പസുകളിൽ ജനാധിപത്യ വിദ്യാർത്ഥി കോട്ടകളുണ്ടാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്. ‘അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ ക്യാമ്പസ് തിരഞ്ഞെടുപ്പോടനുബന്ധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ്‌ കാരവൻ’ യാത്രയുടെ അഞ്ചാം ദിവസത്തിലെ സമാപനം അങ്ങാടിപ്പുറം പോളിടെക്നിക്ക് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകാധിപത്യമല്ല ജനാധിപത്യമാണ് വിദ്യാർത്ഥികൾ ഉയർത്തിപിടിക്കേണ്ടതെന്നും അതിനാണ് എം.എസ്.എഫ് നിലകൊള്ളുന്നത് പി.കെ.നവാസ് പറഞ്ഞു. എസ്.എഫ്.ഐ അധികാരത്തിൻ്റെ പിറകെ പോകുമ്പോൾ എം.എസ്.എഫ് അവകാശ ലംഘനങ്ങൾക്കെതിരെ വിദ്യാർത്ഥികളോടൊപ്പം മുന്നിൽ നിന്ന് പോരാട്ടം നടത്തുന്നതിൻ്റെ സാക്ഷ്യപ്പെടുത്തലാണ് കഴിഞ്ഞകാല ക്യാമ്പസ് തിരഞ്ഞെടുപ്പുകളിൽ എം.എസ്.എഫിനുണ്ടായ ഉജ്ജ്വല വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാരിൻ്റെ വിദ്യാഭാസ വിരുദ്ധ നയങ്ങൾക്കും എസ്.എഫ്.ഐയുടെ വിദ്യാർത്ഥി വിരുദ്ധ മനോഭാവങ്ങൾക്കെതിരെയുമുള്ള വിധിയെഴുത്താകും ഈ വരുന്ന ക്യാമ്പസ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

യാത്രയുടെ അഞ്ചാം ദിവസം മങ്കട ഗവ: കോളേജിൽ നിന്ന് തുടങ്ങി ചെറുകുളമ്പ് ഐ.കെ.ടി.എം കോളേജ്, രാമപുരം ജെംസ് കോളേജ്, തിരൂർക്കാട് നസ്റ കോളേജ്, പെരിന്തൽമണ്ണ പി.ടി.എം ഗവ: കോളേജ്, പൂപ്പലം എം.എസ്.ടി.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി അങ്ങാടിപ്പുറം ഗവ: പോളിടെക്നിക് കോളേജിൽ അവസാനിച്ചു. നൂറു കണക്കിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മികച്ച സ്വീകരണമാണ് എല്ലായിടത്തും ക്യാമ്പസ് കാരവന് ലഭിച്ചത്.
മുസ്‌ലിംലീഗ് മങ്കട മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദ്, ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥ വൈസ് ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജാഥ കോർഡിനേറ്റർമാരായ എം.എസ്.എഫ് ജില്ലാ ഭാരവാഹികൾ പി.ടി.മുറത്ത്, ടി.പി.നബീൽ, ഫർഹാൻ ബിയ്യം, സി.പി.ഹാരിസ്, ജാഥ മാനേജർ എം.എസ്.എഫ് ജില്ലാ ക്യാമ്പസ് വിംഗ് കൺവീനർ നിസാം.കെ.ചേളാരി, ടെക്ക്ഫഡ് സംസ്ഥാന ചെയർമാൻ ജലീൽ കാടാമ്പുഴ, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് മെമ്പർ റഹീസ് ആലുങ്ങൽ, ആഷിഖ് പാതാരി, എം.ശാക്കിർ, ആസിഫ് കൂരി, അറഫ ഉനൈസ്, ആദിൽ എടുവമ്മൽ, സൽമാൻ ഒടമല, ഹഫാർ കുന്നപ്പള്ളി, നബീൽ വട്ടപ്പറമ്പ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ജാഥയുടെ ആറാം ദിവസമായ ഇന്ന് മലപ്പുറം ഗവ: കോളേജ്, മലപ്പുറം ഗവ: വനിത കോളേജ്, മേൽമുറി എം.സി.ടി ലോ കോളേജ്, മേൽമുറി പ്രിയദർശ്ശിനി കോളേജ്, അത്താണിക്കൽ എം.ഐ.സി കോളേജ്, പൂക്കൊളത്തൂർ പ്രിസ്റ്റൻവാലി കോളേജ്, മഞ്ചേരി എച്ച്.എം കോളേജ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.

kerala

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. 

Published

on

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.

ബലാത്സംഗ കേസില്‍ നേരിട്ട് ഹാജരാകാമെന്ന് ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.

സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Continue Reading

kerala

‘ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിന്?’; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ടി.പി രാമകൃഷ്ണൻ

ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു

Published

on

മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ ഹിന്ദു പത്രം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതു വിടാതെ പിന്തുടരുന്നതിലാണു ദുരൂഹതയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ മുന്നണിയില്‍നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞു. അതിന്റെ മുകളില്‍ നിലപാട് സ്വീകരിക്കേണ്ടതില്ല. ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങള്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് ടി.പി രാമകൃഷ്ണന്‍ ചോദിച്ചു. എഡിജിപിയുടെ കാര്യം റിപ്പോര്‍ട്ട് ആയി സര്‍ക്കാരിന് മുന്‍പില്‍ വരട്ടെ. അതില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് ഇതിനകം പറഞ്ഞിട്ടുണ്ട്. വൈകാതെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള കാര്യം മുന്നണിയുടെ മുന്നില്‍ ഇതുവരെ വന്നിട്ടില്ല. വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ; വിടുതൽ ഹരജി കോടതി അംഗീകരിച്ചു

സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു.

Published

on

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി. സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി അംഗീകരിച്ചു.

പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കേസ് കഴിഞ്ഞ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റുകയായിരുന്നു. കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചതുൾപ്പെടെയാണ് കേസിൽ ആരോപിക്കപ്പെടുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് കേസിൽ പറയുന്നുണ്ട്.

Continue Reading

Trending