Connect with us

india

കോണ്‍ഗ്രസ് ദളിത് വിരുദ്ധപാര്‍ട്ടിയെന്ന് ഹരിയാന മുഖ്യമന്ത്രി

അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്നി പറഞ്ഞു.

Published

on

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശത്തിന് പിന്നലെയാണ് ഹരിയാന മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നാണ് നയാഹ് സിങ് സെയ്നി പറഞ്ഞത്. അംബേദ്ക്കറിനെ മുതല്‍ ദളിത് വനിതാ നേതാവിനെ ഉള്‍പ്പെടെ നിരവധി പേരെ കോണ്‍ഗ്രസ് അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും സെയ്നി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ദളിത് നിന്ദ ഹരിയാനയിലെ ദളിതരെ ഓര്‍മിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ ഭരണം അപകടകരമായിരുന്നുവെന്നും ദളിത് വിരുദ്ധത ഇതിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായതാണെന്നും സെയ്നി ആരോപിച്ചു.

‘വര്‍ഷങ്ങളായി കാലുകള്‍ നഖം കൊണ്ട് അടിച്ച ഒരാളോട് നിങ്ങള്‍ ഇരുമ്പിന്റെ രുചി ചോദിക്കരുത്. ഹരിയാനയിലെ ദളിതരോട് കോണ്‍ഗ്രസ് എത്ര അപകടകാരിയാണെന്നും ഉപദ്രവകാരിയാണെന്നും പറഞ്ഞ് കൊടുക്കേണ്ട. കോണ്‍ഗ്രസും ഹൂഡയും ദളിതര്‍ക്ക് എതിരായിരുന്നു. അന്നത്തെ ഭരണം ഒരു പേടി സ്വപ്നമായി ദളിതരെ വേട്ടയാടുന്നുണ്ട്,’ സൈനി എക്സ് പോസ്റ്റില്‍ കുറിച്ചു.

ദളിത് പീഡനക്കേസുകളിലെല്ലാം ഹൂഡാ സര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും സെയ്നി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തെ മിര്‍ച്ച്പൂരിലും ഗൊഹാനയിലും നടന്ന സംഭവങ്ങളും ആരോപണത്തിനെ സാധൂകരിക്കുന്നുണ്ടെന്നും സെയ്നി പറഞ്ഞു. ‘പട്ടി കുരച്ചതിന്റെ പേരില്‍ ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മിര്‍ച്ച്പൂരിലെയും ഗൊഹാനയിലേയും ഭഗാനയിലെയും ജനങ്ങള്‍ക്ക് ഇരുണ്ട ദിവസങ്ങളായിരുന്നു. ഇവയെല്ലാം ഹൂഡയുടെ ഭരണകാലത്താണ്,’ സെയ്നി പറഞ്ഞു.

ഗ്രാമത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ ദളിതന് പങ്കുണ്ടെന്നാരോപിച്ച് ഗൊഹാനയിലെ ദളിതരുടെ വീടുകള്‍ തീയിട്ടുവെന്നും സമാനമായി മിര്‍ച്ച്പൂരിലെ വീടുകള്‍ കത്തിച്ചാമ്പലാക്കുകയും പെണ്‍കുട്ടിയും പിതാവും വെന്തുമരിച്ചതുമെല്ലാം ജനങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമെന്നും സെയ്നി ആരോപിച്ചു.

ദളിത് വിരുദ്ധത കോണ്‍ഗ്രസിന്റെ പൊതുസ്വഭാവമാണെന്നും ബാബാ സാഹിബ് അംബേദ്ക്കര്‍ മുതല്‍ ബാബു ജഗ്ജീവന്‍ റാം, സീതാറാം ക്രേസി, അശോക് തന്‍വര്‍, നിലവില്‍ ദളിത് വനിതാ നേതാവ് എന്നിങ്ങനെ നിരവധി വ്യക്തികളെ കോണ്‍ഗ്രസ് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ടെന്നും സൈനി ആരോപിച്ചു.

അതേസമയം സംവരണ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെയും സെയ്നി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ദളിതര്‍ക്ക് സംവരണം നിര്‍ത്തലാക്കണമെന്ന് വിദേശസന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ പാരമ്പര്യമാണെന്ന് സെയ്നി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും പരസ്യമായി ആളുകളില്‍ നിന്നും വോട്ട് പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തലും ഭീകരതയുമാണ് കോണ്‍ഗ്രസിന്റെ ആയുധമെന്നും ഇതില്‍ ദളിത് സമൂഹം കഷ്ടപ്പെടുന്നുണ്ടെന്നും സെയ്നി പറഞ്ഞു.

ഇന്ത്യയില്‍ കൃത്യമായ സമയമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെയാണ് ബി.ജെ.പിയിലെ പലനേതാക്കളും വളച്ചൊടിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്.ഒക്ടോബര്‍ എട്ടിന് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് ബി.ജെ.പി മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് വിരുദ്ധ പരാമര്‍ശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നു:’ ഹേമന്ത് സോറന്‍

തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

ജാര്‍ഖണ്ഡിലേക്ക് കടന്നു കയറിയ ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നുവെന്നും നേതാക്കളെ ബിജെപി വിലയ്ക്കു വാങ്ങിയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലുള്ള ഭോഗ്‌നാദിഹില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായരിന്നു സോറന്‍.

‘ആര്‍എസ്എസ് എലികളെപ്പോലെ സംസ്ഥാനത്തെ ആക്രമിച്ച് നശിപ്പിക്കുകയാണ്. ഇത്തരം ശക്തികള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ കടന്നു കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ തുരത്തണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്’. സോറന്‍ റാലിയില്‍ പറഞ്ഞു. രാജ്യത്ത് ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

india

‘മദ്യപിച്ച് ആരും വരേണ്ട, വനിതകള്‍ക്ക് സുരക്ഷ, വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുത്, ബൈക്ക് സ്റ്റണ്ട് വേണ്ട; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി വിജയ്

വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർ​ഗ നിർദേശങ്ങൾ അറിയിച്ചത്

Published

on

മദ്യപരെ ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു വിലക്കി നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതാ അംഗങ്ങൾക്ക് സുരക്ഷയും സൗകര്യവും നൽകണം, മറ്റു വാഹനങ്ങൾക്ക് ശല്യം ഉണ്ടാക്കരുത്, റോഡ് മര്യാദകൾ പാലിക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്ന പ്രവർത്തകർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

വിജയ്‌യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർ​ഗ നിർദേശങ്ങൾ അറിയിച്ചത്. സമ്മേളന സമയത്ത് ഡ്യൂട്ടിയിലെത്തുന്ന മെഡിക്കല്‍ ടീമിനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ടിവികെ ഉപദേശകസംഘം അംഗങ്ങളോട് ആവശ്യപ്പെട്ടു.

 

Continue Reading

india

അർജുന്റെ ലോറി കരക്കെത്തിച്ചു; മൃതദേഹം പരിശോധനക്കയച്ചു

മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക

Published

on

72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു.

ബോട്ടിലേക്ക് മാറ്റിയ മൃതദേഹം വിദഗ്ധ പരിശോധനക്ക് അയക്കും. കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചിട്ടുണ്ട്. കരയിൽനിന്ന് 65 മീറ്റർ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തിൽനിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. കാണാതായി 71ാം നാളാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാൽ, മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

Continue Reading

Trending