Connect with us

More

ഗസയും മരണത്തിലും പോരാടുന്ന മനുഷ്യരും

യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് പ്രകാരം പതിനാലായിരത്തിലധികം കുട്ടികളും ഒമ്പതിനായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തിലധികം പേര്‍ ഗാസ- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചു

Published

on

ഗസയില്‍ ഇസ്രാഈല്‍ അധിനിവേശത്തിന്റെ ബാക്കിപത്രമായി ഓരോ മണിക്കൂറിലും മരിച്ചു വീഴുന്നവരുടെ സംഖ്യ ചെറുതല്ല. പലസ്തീന്‍ എങ്ങനെയാണ് ചോരപ്പുഴയായി മാറിയതെന്ന് ചരിത്രം നോക്കിയാല്‍ അറിയാം. ഇസ്രാഈലിന്റെ ഇരകളാകുന്നതില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് പ്രകാരം പതിനാലായിരത്തിലധികം കുട്ടികളും ഒമ്പതിനായിരത്തിലധികം സ്ത്രീകളും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തിലധികം പേര്‍ ഗാസ- ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചു. തൊണ്ണൂറ്റിരണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഓരോ പത്തുമിനിറ്റിലും ഒരു പലസ്തീനിയന്‍ കുട്ടിയെങ്കിലും ഇസ്രാഈലിന്റെ നരഹത്യയില്‍ കരങ്ങള്‍കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഇസ്രാഈലിന്റെ ജെറ്റ് വിമാനങ്ങള്‍ പലസ്തീനിയന്‍ ആശുപത്രികളും സ്‌കൂളുകളും തകര്‍ക്കുമ്പോഴും മരിച്ചു വീഴുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോഴും ഗസയിലെ അരലക്ഷത്തിലധികം വരുന്ന കുട്ടികളും ഇസ്രാഈലിന്റെ യുദ്ധം കാരണം വിദ്യാഭ്യാസം നഷ്ടപ്പെടുന്നു. ഇസ്രാഈല്‍ കാപാലികര്‍ ഓരോ കൊലപാതകത്തേയും ആസ്വദിച്ചുക്കൊണ്ടിരിക്കുകയാണ്. വംശഹത്യയില്‍ അസ്ഥിത്വം പ്രവചിക്കുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇത് അത്ര വലിയകാര്യമല്ല. യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗാമിന്റെ കണക്കനുസരിച്ച് ഏറ്റവും മോശം ശിശു പോഷകാഹാര കുറവ് അനരഭവിക്കുന്നതും പട്ടിണിയിലേക്ക് നീങ്ങുന്നതും ഗസയാണ്. തെക്കന്‍ ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആവശ്യസാധനങ്ങളില്ലാതെ ജനങ്ങള്‍ തിങ്ങി നിറയുന്ന അവസ്ഥ ഒരു ഭാഗത്തും ആശുപത്രി സംവിധാനം തകരുന്ന കാഴ്ച്ച മറുവശത്തും.

ഈ 21ാം നൂറ്റാണ്ടില്‍ ഇത്രയും മാരകമായ മനുഷ്യ നിര്‍മ്മിത യുദ്ധം നടന്നുക്കൊണ്ടരിക്കുമ്പോഴും ശക്തരായ രാജ്യങ്ങളെല്ലാം കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. ഗസയെ മരണവും ദുരിതവും പട്ടിണിയും നിറഞ്ഞ ഒരു പ്രദേശമാക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞുവെന്നുള്ളത് ഭയാനകമാണ്. ഹമാസിനെ തകര്‍ക്കുന്നതിലും ബന്ധികളെ മോചിപ്പിക്കുന്നതിലും ഇസ്രാഈല്‍ അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയോ എന്നുള്ളതും സംശയമാണ്.

india

നവാസ് കനി എം.പി തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

Published

on

തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനായി മുസ്‌ലിംലീഗ് നേതാവ് കെ. നവാസ് കനി എം.പി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് നവാസ് കനി എം.പി വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്.

രാമനാഥപുരത്ത്‌നിന്നുള്ള മുസ്‌ലിംലീഗിന്റെ പാർലമെന്റ് അംഗമാണ് നവാസ് കനി. 2019 മുതൽ ലോക്‌സഭാംഗമാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവത്തെയാണ് രാമനാഥപുരത്ത് നവാസ് കനി തോൽപിച്ചത്.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

kerala

‘സാമ്പത്തിക പ്രതിസന്ധി രൂക്ഷം’: ലൈഫ് ഭവന പദ്ധതി സ്തംഭിച്ചു; കിടപ്പാടത്തിന് വേണ്ടി നീണ്ട കാത്തിരിപ്പുമായി ആയിരങ്ങള്‍

ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്

Published

on

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉൾപ്പെടെ പ്രശ്‌നങ്ങളുമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലൈഫ് ഭവന പദ്ധതിയും സ്തംഭിച്ചു. ഹഡ്‌കോ വായ്പ പരിധി കൂടി തീർന്നതോടെയാണ് ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞത്. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി.

ആയിരക്കണക്കിന് പേരാണ് വീടെന്ന സ്വപ്‌നത്തിന് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നത്. ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. ഇവരിൽ പലരും വീടെന്ന സ്വപ്‌നം നടക്കാതെ മരിച്ച് പോയി. ഭവന പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറിന് പ്രത്യേക പദ്ധതികളില്ലാത്തതും വെല്ലുവിളിയാണ്.

Continue Reading

Trending