Connect with us

News

ഇന്ത്യക്ക് നാളെ ജർമൻ പരീക്ഷ

പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് കളി-ഇന്ത്യയിൽ രാത്രി പത്തര.

Published

on

പാരീസ്:ഓർമയില്ലേ, മുന്ന് വർഷം മുമ്പ് ജപ്പാൻ ആസ്ഥാനമായ ടോക്കിയോവിൽ നടന്ന ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ മൽസരം..5-4 എന്ന ഗംഭീര സ്ക്കോറിൽ ഇന്ത്യ 41 വർഷത്തെ ഇടവേളക്ക് ശേഷം ഹോക്കിയിൽ മെഡൽ നേടിയ മൽസരം. പി.ആർ ശ്രീജേഷ് എന്ന ഗോൾക്കീപ്പർ അതിഗംഭീര പ്രകടനം നടത്തിയപ്പോൾ അന്ന് തോൽവി രുചിച്ചവർ ജർമൻകാരായിരുന്നു. നാളെ അതേ ജർമൻകാരുമായി ഇന്ത്യാ ഇവിടെ പാരീസിൽ കളിക്കുന്നു-സെമിഫൈനൽ. പ്രാദേശിക സമയം വൈകീട്ട് ഏഴിനാണ് കളി-ഇന്ത്യയിൽ രാത്രി പത്തര.

ജർമനിക്കാർ കരുത്തരാണ്. അതിവേഗ ഹോക്കിയുടെ വക്താക്കളാണ്. ഇവിടെയെത്തിയ ശേഷം തോൽവിയറിയാത്തവരാണ്. ക്വാർട്ടർ ഫൈനലിൽ ആധികാരികമായി അർജൻറീനക്കാരെ കീഴ്പ്പെടുത്തിയവരാണ്. ഇന്ത്യയും കരുത്തുറ്റ പ്രകടനങ്ങളുടെ വിലാസത്തിലാണ്. ആറ് മൽസരങ്ങൾ പിന്നിട്ടപ്പോൾ ഒരു തോൽവി മാത്രം. അത് ടോക്കിയോവിൽ സ്വർണം സ്വന്തമാക്കിയ ബെൽജിയത്തോട്. ആ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായിരിക്കുന്നു. സ്പെയിനിന് മുന്നിൽ അവർ 3-2ന് തോൽക്കുകയായിരുന്നു. ഇന്ന് തന്നെ ആദ്യ സെമിയിൽ നെതർലൻഡ്സ് സ്പെയിനുമായി കളിക്കുന്നുണ്ട്. സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ മൽസര സാധ്യതയുണ്ടെങ്കിലും ഹർമൻപ്രീതും സംഘവും സ്വർണം സ്വന്തമാക്കി തന്നെയാണ് കളിക്കുന്നത്. 1980 ലെ മോസ്ക്കോ ഒളിംപിക്സിന് ശേഷം ഇന്ത്യക്ക് ഹോക്കിയിൽ സ്വർണം കിട്ടിയിട്ടില്ല.

ഗോൾകീപ്പർ ശ്രീജേഷ്, ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, യുവതാരം അഭിഷേക് എന്നിവരുടെ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. ക്വാർട്ടർ ഫൈനലുൾപെടെ അപാരമികവാണ് ശ്രീജേഷ് പ്രകടിപ്പിക്കുന്നത്. ബ്രിട്ടനെതിരായ മൽസരത്തിൽ പെനാൽട്ടി ഷുട്ടൗട്ടിൽ മിന്നും മികവാണ് ഇന്ത്യയുടെ വൻമതിൽ കാഴ്ച്ചവെച്ചത്. പെനാൽട്ടി കോർണർ വിദഗ്ദ്ധനായ നായകൻ ഹർമൻ ഗോൾവേട്ടയിൽ മുന്നിലാണ്. വേഗതയിൽ കളിക്കുന്ന അഭിഷേകും അവസരവാദിയാണ്. ചില മൽസരങ്ങളിൽ പക്ഷേ പ്രതിരോധത്തിന് പിഴച്ചിരുന്നു.

ആദ്യ മൽസരത്തിൽ ന്യൂസിലൻഡ് ഇന്ത്യക്കെതിരെ തുടക്കത്തിൽ തന്നെ ഗോൾ നേടിയിരുന്നു. ബെൽജിയത്തിനെതിരായ മൽസരത്തിൻറെ അവസാനത്തിലും പ്രതിരോധം തളർന്നിരുന്നു. എന്നാൽ ജർമൻകാർ ചെറിയ പിഴവുകളെ പോലും പ്രയോജനപ്പെടുത്തുന്നവരാണ്. അതിനാൽ അതീവ ജാഗ്രത നിർബന്ധമാണ്. ലുകാസ് വിൻഡഫർ,നിക്കോളാസ് വെലൻ തുടങ്ങിയവർ അപാര ഫോമിലുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാത്രി പതിനൊന്ന് മണിയോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍, പാകിസ്താനോട് വിശദീകരണം തേടും. ആക്രമണം പൂര്‍ണ്ണ തോതില്‍ ചെറുക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ഇന്ത്യ-പാകസ്താന്‍ വെടിനിര്‍ത്തലിന് പിന്നാലെ ശ്രീനഗറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ഇന്ന് വൈകുന്നേരം 5 ന് ആയിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിര്‍ത്തല്‍ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം.

Continue Reading

kerala

മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഹജ്ജിന് പോകാനിരിക്കെയാണ് അപകടം

എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു മരത്താണിയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ ആണ് മരിച്ച റഫീഖ്. അടുത്ത ആഴ്ച ഹജ്ജിന് പോകാനിരിക്കെയാണ് അപകടം.

Continue Reading

india

ജമ്മുകാശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.

Published

on

ജമ്മുകാശ്മീരിലെ പാകിസ്ഥാനുമായി ആര്‍എസ് പുരയില്‍ അതിര്‍ത്തിക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ജവാന്‌വെടിയേറ്റതെന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്. അതിര്‍ത്തി മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ഇദ്ദേഹം. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Continue Reading

Trending