Connect with us

News

ഹമാസിനെ തകര്‍ക്കാനാവില്ലെന്ന് ഇസ്രാഈല്‍ സൈനിക വക്താവ്; എതിര്‍ത്ത് നെതന്യാഹു

. ഹമാസ് ഒരു ആശയമാണ്, പാർട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

Published

on

ഹമാസിനെ പൂർണമായും ഇല്ലാതാക്കാനാവില്ലെന്ന് ഇസ്രാഈല്‍ പ്രതിരോധസേന വക്താവ് ഡാനിയൽ ഹാഗരി. ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്നത് ഇപ്പോൾ നേടാനാവാത്ത ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈനിക വക്താവിന്റെ പരാമർശത്തോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഉന്നത സൈനികവൃത്തങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നു.

ഹമാസിനെ തകർക്കുക, ഇല്ലാതാക്കുക തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ചാനൽ 13 ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഹാഗരി പറഞ്ഞു. ഹമാസ് ഒരു ആശയമാണ്, പാർട്ടിയാണ്. അത് ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു.

ഹമാസിനെ പൂർണമായും ഇല്ലാതാക്കാമെന്ന് ആരെങ്കിലും ചിന്തിക്കുകയാണെങ്കിൽ അത് തെറ്റാണ്. ഹമാസിന് പകരം മറ്റൊന്നിനെ ക​ണ്ടെത്തിയില്ലെങ്കിൽ അത് അവിടെ തന്നെ നിൽക്കുമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു. സൈനികന്റെ പ്രസ്താവനക്ക് പിന്നാലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് വിശദീകരണം പുറത്തുവന്നു.

ഗസ്സയിൽ നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഹമാസിനെ ഇല്ലാതാക്കുകയാണ്. ഇത് ചെയ്യാൻ ഇസ്രാഈല്‍ പ്രതിരോധസേന പ്രതിജ്ഞബദ്ധരാണെന്നായിരുന്നു നെതന്യാഹുവിന്റെ ഓഫീസിൽ നിന്നും വന്ന പ്രസ്താവന. അതേസമയം, സൈനിക വക്താവ് ജോലി ചെയ്യുന്ന സൈനിക യൂണിറ്റും ഇക്കാര്യത്തിൽ പ്രതികരണം നടത്തി. ഹമാസിനെ ഇല്ലാതാക്കുകയെന്നത് യുദ്ധത്തിന്റെ ലക്ഷ്യമാണ്. സർക്കാറിന്റെ ഈ ലക്ഷ്യത്തിനൊപ്പം സൈന്യം നിൽക്കുമെന്ന് സൈനിക യൂണിറ്റ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബെല്‍ജിയത്തെ നാട്ടിലേക്ക് മടക്കി ഫ്രഞ്ച് പട; എംബാപ്പെയും കൂട്ടരും ക്വാര്‍ട്ടറില്‍

കളി തീരാന്‍ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോള്‍ വന്നത്.

Published

on

യൂറോകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. ഒരു ഗോളിനാണ് ഫ്രഞ്ച് പട ബെല്‍ജിയത്തെ കീഴടക്കിയത്. കളി തീരാന്‍ നാലു മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോള്‍ വന്നത്.

ഇരുടീമുകളും ഗോള്‍ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ട മത്സരമായിരുന്നു. ബെല്‍ജിയം അവസരങ്ങക്ക് സൃഷ്ടിക്കാന്‍ വരെ പാടുപെട്ടു. ഫ്രാന്‍സ് ആണ് കൂടുതല്‍ മെച്ചപ്പെട്ട ഫുട്‌ബോള്‍ കളിച്ചത്. എന്നാല്‍ അവരുടെ പ്രധാന അവസരങ്ങളില്‍ പലതും ലോംഗ് ഷോട്ടുകള്‍ ആയിരുന്നു. അതെല്ലാം പുറത്തേക്ക് എത്തിയ ഷോട്ടുകളും.

ബെല്‍ജിയത്തിന്റെ പ്രധാന താരങ്ങളായ ലുകാകുവിനും ഡി ബ്ര്യുയിനും ഇന്ന് തിളങ്ങാന്‍ ആയില്ല. 82ആം മിനുട്ടില്‍ ഡി ബ്രുയിന്റെ മികച്ച ഒരു ഷോട്ട് ഫ്രഞ്ച് കീപ്പര്‍ മൈഗ്‌ന്യാന്‍ തടയുകയും ചെയ്തു.

86ആം മിനുട്ടില്‍ കോളോ മുവാനിയുടെ സ്‌ട്രൈക്ക് ഫ്രാന്‍സ് ആഗ്രഹിച്ച ഗോള്‍ നല്‍കി. വലിയ ഡിഫ്‌ലക്ഷനോടെ ആയിരുന്നു ഈ പന്ത് വലയില്‍ എത്തിയത്. ഇതിനു ശേഷം തിരിച്ചുവരാനുള്ള സമയം ബെല്‍ജിയത്തിന് ഇല്ലായിരുന്നു.

ഇനി ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്ലൊവേനിയ മത്സരത്തിലെ വിജയികളെ ആകും ഫ്രാന്‍സ് നേരിടുക.

 

Continue Reading

india

പ്രധാന മന്ത്രിയുടെ പ്രതാപം ഇടിഞ്ഞു; രാജ്യത്തിന്റെ രക്ഷ ഇന്ത്യ മുന്നണി: ഇ.ടി മുഹമ്മദ് ബഷീര്‍

നിങ്ങളുടെ ആവേശവും പ്രതീക്ഷയും സങ്കൽപ്പങ്ങളുമെല്ലാം ഈ മണ്ണിൽ തകർന്നടിഞ്ഞു. ദൈവത്തിന് നന്ദി. -അദ്ദേഹം പറഞ്ഞു.

Published

on

ബി.ജെ.പി ഗവൺമെന്റിന്റെയും പ്രധാന മന്ത്രിയുടെയും പ്രതാപം കുത്തനെ ഇടിയുന്നുവെന്നും കർമ്മ നിരതനായ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഇന്ത്യ മുന്നണി രാജ്യത്തിന്റെ രക്ഷക്ക് എത്താൻ പോകുന്നു എന്ന മുന്നറിയിപ്പാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യാ രാജ്യം കണ്ടതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കാർ സഭയിൽ ഗവണ്മെന്റിന് വേണ്ടി സ്തുതികീർത്തനങ്ങൾ പറയുന്നത് കേട്ടു. ഈ ഗവണ്മെന്റിനെ സ്തുതിക്കുന്നത് ഐസ് കട്ടക്ക് മേലെ പെയിന്റ് അടിക്കുന്നത് പോലെയാണ്. അതിന് സ്ഥായിയായ നിലനിൽപ്പില്ല. ബിജെപിക്ക് എന്തെല്ലാം ദിവാസ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. ഭരണഘടന മാറ്റി എഴുതണം, ഏകസിവിൽകോഡ് ഉണ്ടാക്കിയെടുക്കണം, സി.എ.എ പുനരാവിഷ്‌കരിക്കണം, ന്യൂനപക്ഷ അവകാശങ്ങൾ പൊളിച്ചെഴുതണം, ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമാക്കണം, ഈ നാടിനെ ആർ.എസ്.എസ് പ്രത്യയ ശാസ്ത്രത്തിന്റെ വളർത്തു ഭൂമിയാക്കണം… ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. നിങ്ങളുടെ ആവേശവും പ്രതീക്ഷയും സങ്കൽപ്പങ്ങളുമെല്ലാം ഈ മണ്ണിൽ തകർന്നടിഞ്ഞു. ദൈവത്തിന് നന്ദി. -അദ്ദേഹം പറഞ്ഞു.

ബിജെപി ചെയ്തത് ഹീനമായ വിധത്തിലുള്ള വർഗീയത കൊണ്ട് കളിക്കലാണ്. അതാകട്ടെ നിങ്ങളെ തിരിഞ്ഞു കൊത്തി. ന്യൂനപക്ഷ മുസ്ലിം വിരുദ്ധത നിങ്ങൾ ലജ്ജയില്ലാതെ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഹിന്ദു മുസ്ലിം വിഭജനമുണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്താമെന്ന് നിങ്ങൾ കണക്ക് കൂട്ടി. അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസബാദിൽ ബിജെപി തകർന്നടിഞ്ഞത് ഒരു ഉദാത്തമായ മാതൃകയാണ്.

എന്തെല്ലാം പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടായിരുന്നാലും മാതൃഭൂമിയെ അകറ്റാൻ തങ്ങൾ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ഈ ഇലക്ഷനിലൂടെ ബിജെപിക്ക് നേരിട്ട തിരിച്ചടിയിലൂടെ നമ്മൾ കണ്ടത്. മുസ്ലിംകളെ നിങ്ങൾ നുഴഞ്ഞു കഴറ്റക്കാർ എന്ന് വിളിച്ചു. രാജ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു സമൂഹത്തെ നിങ്ങൾ അവഹേളിച്ചു.

ഇന്ത്യ മുന്നണി വിജയിച്ചു വന്നാൽ മറ്റുള്ളവരുടെ സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിംകൾക്ക് നൽകുമെന്നും, ഹൈന്ദവ സ്ത്രീകളുടെ മംഗല്യസൂത്ര അടിച്ചെടുത്ത് മറ്റുള്ളവർക്ക് നൽകുമെന്നും നിങ്ങൾ പ്രചരിപ്പിച്ചു. ഇന്ത്യൻ ജനതയുടെ നഷ്ട വസന്തങ്ങൾ തിരിച്ചു പിടിക്കുന്നതിന്റെ ശോഭനചിത്രമാണ് ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിൽ ഉയർന്ന് വരുന്നതെന്നും ഇ. ടി പറഞ്ഞു.

Continue Reading

kerala

വനംവകുപ്പിനെ വെല്ലുവിളിച്ച് സി.പി.എം നേതാവിന്റെ നേതൃത്വത്തില്‍ മരംമുറി

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിലാണ് പത്തനംതിട്ട ചിറ്റാറില്‍ മരംമുറി നടന്നത്

Published

on

പത്തനംതിട്ട:വനംവകുപ്പിനെ വെല്ലുവിളിച്ച് പത്തനംതിട്ടയില്‍ സി.പി.എമ്മിന്റെ മരംമുറി. ചിറ്റാര്‍ സ്വദേശി യോഗീരാജിന്റെ പട്ടയഭൂമിയില്‍നിന്നാണ് മരം മുറിച്ചത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം നേതാക്കള്‍ സമരാഹ്വാനം നടത്തിയിരുന്നു.

സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജെയ്സണ്‍ ജോസഫിന്റെ നേതൃത്വത്തിലാണു മരംമുറി നടന്നത്. പട്ടയ ഭൂമിയില്‍നിന്ന് മരം മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍, ഒരു അനുമതിയുമില്ലാതെ മരം മുറിക്കുമെന്നു കഴിഞ്ഞ ദിവസം ചിറ്റാറില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ സി.പി.എം നേതാവ് പ്രഖ്യാപിച്ചിരുന്നു.

Continue Reading

Trending