Connect with us

kerala

ജര്‍ഷക്ക് കൊടുത്ത വാക്ക് പാലിച്ച് പി.കെ ഫിറോസ്

Published

on

താനൂര്‍ ബോട്ട് ദുരന്തത്തില്‍ സാരമായി പരിക്ക് പറ്റിയ ജര്‍ഷയുടെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. രണ്ട് ദിവസം മുമ്പാണ് പരപ്പനങ്ങാടിയിലെ ജര്‍ഷയുടെ വീട്ടില്‍ പികെ ഫിറോസ് എത്തിയത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ജര്‍ഷയ്ക്ക് ഉമ്മയെയും സഹോദരനെയുമാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ തലച്ചോറിനേറ്റ പരിക്ക് കാരണം അന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ജര്‍ഷ. നിരന്തരമായ ചികിത്സയെ തുടര്‍ന്ന് ജര്‍ഷയുടെ ആരോഗ്യനില ഇപ്പോള്‍ നല്ല മാറ്റമുണ്ട്.

ജര്‍ഷയെ കാണാന്‍ ചെന്നപ്പോഴാണ് അവളുടെ ഇഷ്ടങ്ങളെ കുറിച്ച് ഫിറോസ് സാഹിബ് അവളോട് ചോദിച്ചറിഞ്ഞത്. ‘എനിക്ക് കിളികളെ നല്ല ഇഷ്ടമാണെന്നും എനിക്ക് കളിപ്പിക്കാന്‍ ഒരു കിളിയെ വേണമെന്ന്’ അവള്‍ പറഞ്ഞത്. മോളുടെ ഇഷ്ടം അതാണോ..എന്നാല്‍ ആ കിളിയെ ഞാന്‍ കൊണ്ട്തരാം എന്നും പറഞ്ഞാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.

ബോട്ട് അപകടത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് ചികിത്സാ ചെലവുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു നയാ പൈസ നാളിത് വരെയായി നല്‍കിയിട്ടില്ലെന്ന സങ്കടം പിതാവ് ഫിറോസുമായി പങ്ക് വെച്ചു. എം.എല്‍.എ മജീദ് സാഹിബ് മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നവകേരള സദസ്സിലുമെല്ലാം പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല എന്ന് പിതാവ് പങ്കുവെച്ചപ്പോള്‍ ജര്‍ഷക്ക് ആവശ്യമായ മരുന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാമെന്നും ആ കാര്യം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയാണ് അന്ന് ഫിറോസ് മടങ്ങിയത്.

സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ജര്‍ഷക്ക് കൊടുത്ത വാക്കും പാലിച്ച് കിളിയുമായി അദ്ദേഹം ജര്‍ഷയെ കാണാനായി പരപ്പനങ്ങാടിയിലെ വീട്ടിലെത്തി. ഇന്ന് കിളിയും കൂടുമായി ചെന്നപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം കാണേണ്ടത് തന്നെയാണ്. ഒപ്പം ഇനി മുതല്‍ അവള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ദയ ചാരിറ്റബിള്‍ സെന്ററില്‍ നിന്നും നല്‍കുമെന്നും അറിയിച്ച് മരുന്നിന്റെ ഫോം കൈമാറിയുമാണ് ഫിറോസ് അവിടെ നിന്നും മടങ്ങിയത്.

 

 

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

Trending