Cricket
ലോകകപ്പില്‍ ഇന്ന് അയല്‍പ്പോര്; ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍
ലോകകപ്പില്‍ 7 വട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കല്‍ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താന്‍ കളിക്കളത്തിലറങ്ങും

നായകന്‍ രോഹിത്തിന്റെയും വിരാട് കോഹ്‌ലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങും
ജസ്പ്രീതിന്റെ പന്തും വാചാലമാകാനൊരുങ്ങുന്ന അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്ത് ഇന്ന് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ തീപാറും പോരാട്ടം.
ലോകകപ്പില്‍ 7 വട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കല്‍ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താന്‍ കളിക്കളത്തിലറങ്ങുമ്പോള്‍ ഇതുവരെയും കാത്ത അപരാജിത കുതിപ്പ് തുടരാനാണ് ആതിഥേയരുടെ അങ്കക്കലി.
അമിതാഭ് ബച്ചനും രജനികാന്തും പോലുള്ള ഇതിഹാസങ്ങള്‍ കളി കാണാനെത്തുന്ന മൈതാനത്ത് ഇത്തിരി നേരത്തേ ആഘോഷം കൊഴുപ്പിച്ചാകും മത്സരത്തിന് തുടക്കമാകുക.
കടലാസില്‍ മുന്‍തൂക്കം ഇന്ത്യക്കു തന്നെ. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവിലെ പ്രകടനംവെച്ച് ഏതു വമ്പന്‍മാരെയും അനായാസം മുട്ടുകുത്തിക്കാന്‍ ആതിഥേയര്‍ക്ക് ശൗര്യം ഇത്തിരി കൂടും. മുമ്പ് ജാവേദ് മിയാന്‍ദാദും ചേതന്‍ ശര്‍മയുമെന്ന പോലെ സചിനും ശുഐബ് അക്തറുമെന്ന പോലെ ഏറ്റവുമൊടുവില്‍ വിരാട് കോഹ്‌ലിയും വഹാബ് റിയാസുമെന്നുമുള്ള ദ്വന്ദങ്ങള്‍ക്കു സമാനമായി ഇത്തവണയുമുണ്ട് മുഖാമുഖം നില്‍ക്കാന്‍ ഇരുവശത്തും ഏറ്റവും കരുത്തര്‍.
രോഹിത്തിനെതിരെ ശഹീന്‍ അഫ്രീദിയും കോഹ്‌ലിക്കെതിരെ ഹാരിസ് റഊഫും ബാബര്‍ അഅ്‌സമിനെതിരെ ബുംറയുമെന്നതെല്ലാം സാമ്ബ്‌ളുകള്‍ മാത്രം. കണക്കിലെ കളികളില്‍ മുന്‍തൂക്കം നേടിയാലും ഏതു നിമിഷവും ഫലം മാറ്റാന്‍ ശേഷിയുള്ള ക്രിക്കറ്റില്‍ പാകിസ്താന്‍ കരുതിവെച്ച ചില വജ്രായുധങ്ങള്‍ കളി നിര്‍ണയിക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ശഹീന്‍ ഫാക്ടര്‍
പറവകളുടെ രാജാവെന്നാണ് ശഹീന്‍ എന്ന പദത്തിനര്‍ഥം. 1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന അഹ്മദാബാദ് മൈതാനത്ത് ശഹീന്‍ അഫ്രീദിയെന്ന അതിവേഗക്കാരന്‍ കൊടുങ്കാറ്റ് വിതക്കുമോയെന്നതാണ് കാണികളെ ഉദ്വേഗമുനയില്‍ നിര്‍ത്തുന്നത്. ഏഷ്യകപ്പില്‍ ശുഭ്മന്‍ ഗില്‍ മനോഹര പ്രകടനവുമായി താരത്തെ പിച്ചിച്ചീന്തിയത് ഏറെയൊന്നും പഴക്കമുള്ളതല്ല. എന്നാല്‍, ഗില്‍ ഇറങ്ങുമോയെന്ന് ഇനിയും ഉറപ്പായിട്ടില്ല.
പാക് ബൗളിങ് നിരയില്‍ മറ്റെല്ലാവരും ഈ ലോകകപ്പില്‍ നന്നായി തല്ലുവാങ്ങിയവര്‍. വൈസ് ക്യാപ്റ്റന്‍ ശദാബ് ഖാന്‍ മാത്രം കഴിഞ്ഞ രണ്ടുകളികളില്‍ എറിഞ്ഞ 16 ഓവറില്‍ വഴങ്ങിയത് 100 റണ്‍സാണ്. ഹസന്‍ അലിയെ പോലുള്ള പുതുമുഖങ്ങളും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ ഭീഷണി സൃഷ്ടിച്ചേക്കില്ല. സ്പിന്നില്‍ എന്നും പാകിസ്താന്‍ ദുര്‍ബലമാണെന്നത് വേറെ കാര്യം.
ബാറ്റിങ് കരുത്ത്
ബാറ്റിങ്ങില്‍ പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. ശ്രീലങ്കക്കെതിരെ മുഹമ്മദ് റിസ്‌വാന്‍ ഗംഭീരമായാണ് ജയം അടിച്ചെടുത്തത്. ഒപ്പം നിന്ന അബ്ദുല്ല ശഫീഖും മാരക ഫോം കാത്തു. ഏതുനാളിലും ടീമിന്റെ അപ്രതീക്ഷിത സാന്നിധ്യമാകാന്‍ കരുത്തുള്ള സഊദ് ശകീല്‍, ക്യാപ്റ്റന്‍ ബാബര്‍ അഅ്‌സം എന്നിങ്ങനെ അതിമിടുക്കരുടെ വലിയ നിര തന്നെ പാകിസ്താനെ വേറിട്ടുനിര്‍ത്തുന്നു.
എന്നാല്‍, പേസര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ ബൗളിങ്ങിന്റെ നെടുന്തൂണായി മാറിയ കുല്‍ദീപ് യാദവിനു മുന്നില്‍ തോറ്റുപോകുന്നതാണ് ഈ കരുത്തരത്രയും. ബുംറയും സിറാജും നയിക്കുന്ന പേസും അശ്വിനോ ശാര്‍ദുലോ കൂട്ടുനല്‍കുന്ന സ്പിന്നും ചേര്‍ന്ന ഇന്ത്യന്‍ ബൗളിങ് എന്നും പ്രതിഭാ ധാരാളിത്തത്തിന് പേരുകേട്ടവര്‍.
ടീം ഇന്ത്യ
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (ഉപനായകന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്!ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജദേജ, ശാര്‍ദുല്‍ ഠാകുര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍. അശ്വിന്‍, ഇശാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.
ടീം പാകിസ്താന്‍
ബാബര്‍ അസം (ക്യാപ്റ്റന്‍), ശദാബ് ഖാന്‍, ഫഖര്‍ സമാന്‍, ഇമാമുല്‍ ഹഖ്, അബ്ദുല്ല ശഫീഖ്, മുഹമ്മദ് റിസ്!വാന്‍, സഊദ് ശകീല്‍, ഇഫ്തിഖാര്‍ അഹ്മദ്, സല്‍മാന്‍ അലി ആഖ, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റഊഫ്, ഹസന്‍ അലി, ശഹീന്‍ അഫ്രീദി, മുഹമ്മദ് വസീം.
Cricket
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.
53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.
Cricket
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.
ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.
11 കളിയില്‍ 13 പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ. കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.
Cricket
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
തന്റെ 123 ടെസ്റ്റുകളില്‍ നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്‍സ് നേടിയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.

തന്റെ 123 ടെസ്റ്റുകളില്‍ നിന്ന് 30 ടെസ്റ്റ് സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും കൂടാതെ മികച്ച കരിയറിലെ അവിസ്മരണീയമായ നിരവധി ഇന്നിംഗ്സുകളും സഹിതം 9230 റണ്‍സ് നേടിയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.
കഴിഞ്ഞയാഴ്ച രോഹിത് ശര്‍മ്മ തന്റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ സമയം വിളിക്കാനുള്ള ആശ്ചര്യകരമായ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് തീരുമാനം.
തിങ്കളാഴ്ചയാണ് കോഹ്ലി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
മികവ്, നേതൃത്വം, പ്രതിബദ്ധത എന്നിവയുടെ നിലവാരം പുനര്‍നിര്‍വചിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് കോലി നല്‍കിയ സംഭാവനകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നന്ദി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തിനൊപ്പം വിരാട് കോഹ്ലിയുടെ പേരും ഓര്‍മ്മിക്കപ്പെടുമെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.
‘അവനെ വ്യത്യസ്തനാക്കിയത് റണ്ണുകള്‍ക്കായുള്ള അവന്റെ വിശപ്പ് മാത്രമല്ല, ഗെയിമിന്റെ ഏറ്റവും കഠിനമായ ഫോര്‍മാറ്റിലെ മികവിനോടുള്ള പ്രതിബദ്ധതയാണ്.
‘അദ്ദേഹത്തിന്റെ നേതൃത്വം, ഇന്ത്യ വിദേശത്ത് മത്സരിച്ചതെങ്ങനെയെന്നതില്‍ ഒരു മാറ്റം അടയാളപ്പെടുത്തി- ആക്രമണോത്സുകതയോടെ, വിശ്വാസത്തോടെ, മികച്ച രണ്ടാമത്തെ സ്ഥാനത്തേക്ക് തിരിയാനുള്ള വിസമ്മതത്തോടെ. വെള്ളക്കാരില്‍ അഭിമാനിക്കാന്‍ അദ്ദേഹം ഒരു തലമുറയെ പ്രചോദിപ്പിച്ചു, ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സ്വാധീനം വരും ദശകങ്ങളില്‍ അനുഭവപ്പെടും.’
2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച കോഹ്ലി, ആ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റ് സെറ്റപ്പില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഇന്ത്യ വേഗമെടുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ പൊരുതിനോക്കിയപ്പോള്‍, കോഹ്ലി ഓരോ കളിയും മെച്ചപ്പെടുത്തി, അഡ്ലെയ്ഡിലെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി 116 റണ്‍സ് നേടി.
കോഹ്ലി പിന്നീട് റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ചു, തന്റെ 68 ടെസ്റ്റുകളില്‍ നിന്ന് 40 വിജയങ്ങള്‍ നേടി, വിജയങ്ങളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഏറ്റവും വിജയകരമായ ഇന്ത്യന്‍ പുരുഷ ക്യാപ്റ്റനായി.
ഗ്രെയിം സ്മിത്ത് (53 വിജയങ്ങള്‍), റിക്കി പോണ്ടിംഗ് (48 വിജയങ്ങള്‍), സ്റ്റീവ് വോ (41 വിജയങ്ങള്‍) എന്നിവര്‍ക്ക് പിന്നില്‍, മൊത്തത്തില്‍ ഏറ്റവും വിജയകരമായ നാലാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം തന്റെ സ്‌പൈക്കുകള്‍ തൂക്കിയിരിക്കുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (51 സെഞ്ച്വറി), രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗവാസ്‌കര്‍ (34) എന്നിവര്‍ക്ക് പിന്നില്‍ കോഹ്ലിയുടെ 30 ടെസ്റ്റ് സെഞ്ചുറികള്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ ബാറ്ററാക്കി. ടെസ്റ്റില്‍ ഏഴ് ഇരട്ട സെഞ്ചുറികളും കോഹ്ലി നേടി, ഇത് ഒരു ഇന്ത്യന്‍ താരത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ്.
ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലുണ്ട്, ഗവാസ്‌കര്‍ (11 സെഞ്ചുറികള്‍) തന്റെ 20 സെഞ്ചുറികള്‍ക്ക് പിന്നിലാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം കോഹ്ലി ഇതിനകം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ മെന്‍ ഇന്‍ ബ്ലൂ വിജയിച്ച ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫിയിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഏകദിന ഫോര്‍മാറ്റില്‍ കളിച്ചത്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
-
kerala3 days ago
മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു