Connect with us

india

എയർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റുകളിൽ വൻ വീഴ്ചയെന്ന് ഡിജിസിഎയുടെ റിപ്പോർട്ട്

.എല്ലാ എയർലൈനുകളും റെഗുലേറ്റർമാരുടെ പതിവ് സുരക്ഷാ ഓഡിറ്റിന് വിധേയമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം.

Published

on

എയർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റുകളിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണ്ടെത്തൽ. ഡിജിസിഎയുടെ രണ്ടംഗ സംഘം നടത്തിയ പരിശോധനയിലാണ് വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എയർ ഇന്ത്യയുടെ സുരക്ഷാ ഓഡിറ്റ് കൃത്യമല്ലെന്നും 13 സുരക്ഷാ പോയിന്റുകളിലെയും പരിശോധനയിൽ എയർലൈൻ തെറ്റായ റിപ്പോർട്ടുകളാണ് തയ്യാറാക്കി നൽകിയതെന്നുമാണ് കണ്ടെത്തൽ.എല്ലാ എയർലൈനുകളും റെഗുലേറ്റർമാരുടെ പതിവ് സുരക്ഷാ ഓഡിറ്റിന് വിധേയമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം.

india

ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചു; ചൈനീസ് ആപ്പ് നീക്കം ചെയ്യാന്‍ ഗൂഗിളിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

തെറ്റായ ചിത്രീകരണങ്ങള്‍ ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റുന്ന 1990 ലെ ക്രിമിനല്‍ നിയമ (ഭേദഗതി) നിയമത്തെയും നിര്‍ദ്ദേശം പരാമര്‍ശിക്കുന്നു.

Published

on

ഇന്ത്യയുടെ അതിര്‍ത്തികളെക്കുറിച്ചുള്ള ചിത്രീകരണം ശരിയല്ലാത്തതിനാല്‍, ചൈനീസ് ചാറ്റ് ആപ്പ് ‘അബ്ലോ’ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY), സര്‍വേ ഓഫ് ഇന്ത്യ (SoI) എന്നിവ യുഎസ് ടെക് ഭീമനായ ഗൂഗിളിനോട് നിര്‍ദ്ദേശിച്ചു.

ഗൂഗിള്‍ പ്ലേയില്‍ 10,000-ത്തിലധികം ഡൗണ്‍ലോഡുകള്‍ ഉള്ള ചൈന ആസ്ഥാനമായുള്ള വീഡിയോ ചാറ്റ് പ്ലാറ്റ്ഫോം, ജമ്മു & കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ചുവെന്നും ലക്ഷദ്വീപ് ദ്വീപിനെ അതിന്റെ ഭൂപടത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും സര്‍ക്കാരിന്റെ നോട്ടീസില്‍ പറയുന്നു. അത്തരം തെറ്റായ ചിത്രീകരണങ്ങള്‍ ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റുന്ന 1990 ലെ ക്രിമിനല്‍ നിയമ (ഭേദഗതി) നിയമത്തെയും നിര്‍ദ്ദേശം പരാമര്‍ശിക്കുന്നു.

‘ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ‘അബ്ലോ’ ആപ്പിലെ സബ്ജക്ട് മാപ്പില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായ ബാഹ്യ അതിര്‍ത്തിയോടെ ചിത്രീകരിക്കുന്നുണ്ടെന്ന് വ്യക്തമാണ്, ഇത് ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അപകടത്തിലാക്കുന്നു,’ നോട്ടീസില്‍ പറയുന്നു.

ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കത്തിലേക്കുള്ള ‘ആക്സസ് വേഗത്തില്‍ നീക്കം ചെയ്യുകയോ അപ്രാപ്തമാക്കുകയോ’ ചെയ്യാന്‍ ഇടനിലക്കാരെ നിര്‍ബന്ധിക്കുന്ന 2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ സെക്ഷന്‍ 79(3)(b) പ്രകാരമാണ് ഗൂഗിളിനുള്ള നോട്ടീസില്‍ MeitY പരാമര്‍ശിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ തെറ്റായ മാപ്പുകളുടെ പ്രശ്നം SoI യുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തതായി MEITY യുടെ നോട്ടീസില്‍ പറയുന്നു. പ്രസക്തമായ നിയമങ്ങള്‍ പ്രകാരം അത്തരം ആപ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രാലയം SoI യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാധുവായ സര്‍ക്കാര്‍ ഉത്തരവില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിക്കുന്ന സുപ്രീം കോടതിയുടെ 2015 ലെ ശ്രേയ സിംഗാള്‍ v. യൂണിയന്‍ ഓഫ് ഇന്ത്യ വിധിയും ഐടി മന്ത്രാലയം ഉദ്ധരിച്ചു.

 

Continue Reading

india

അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, ‘മുസ്‌ലിം കമ്മീഷണര്‍’; മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി

മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ.

Published

on

മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. അദ്ദേഹം ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, മറിച്ച് ഒരു ‘മുസ്ലീം കമ്മീഷണര്‍’ ആണെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും വിമര്‍ശിച്ച് നടത്തിയ രൂക്ഷ പ്രസ്താവനകള്‍ക്ക് ഒരു ദിവസത്തിന് ശേഷമാണ് ദുബെ മുന്‍ സിഇസിക്കെതിരെ മതപരമായ പരാമര്‍ശം നടത്തിയത്.

‘വഖഫ് നിയമം നിസ്സംശയമായും മുസ്‌ലിംകളുടെ ഭൂമികള്‍ തട്ടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ഒരു ദുഷ്ട പദ്ധതിയാണ്. സുപ്രീം കോടതി അത് തുറന്നുപറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏപ്രില്‍ 17 ന് ഖുറൈഷി എക്സില്‍ കുറിച്ചിരുന്നു.

‘നിങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ല, നിങ്ങള്‍ ഒരു മുസ്ലീം കമ്മീഷണറായിരുന്നു. നിങ്ങളുടെ ഭരണകാലത്ത് ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനയില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്‍മാരാക്കി.’ ഇതിനു പിന്നാലെ ദുബെ ആരോപിച്ചു.

‘പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഇസ്‌ലാം ഇന്ത്യയില്‍ വന്നത് 712-ല്‍ ആയിരുന്നു. അതിനുമുമ്പ് ഈ ഭൂമി (വഖഫ്) ഹിന്ദുക്കളുടെയോ ഗോത്രക്കാരുടെയോ, ജൈനരുടെയോ, ആ വിശ്വാസവുമായി ബന്ധപ്പെട്ട ബുദ്ധമതക്കാരുടെയോ വകയായിരുന്നു.’ 1189-ല്‍ ഭക്തിയാര്‍ ഖില്‍ജി തന്റെ ഗ്രാമമായ വിക്രംശില കത്തിച്ചുകളഞ്ഞതായും വിക്രംശില സര്‍വകലാശാല ലോകത്തിന് അതിന്റെ ‘ആദ്യത്തെ വൈസ് ചാന്‍സലര്‍’ നല്‍കിയത് അതിഷ് ദിപങ്കറാണെന്നും ദുബെ ആരോപിച്ചു.

Continue Reading

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

Trending