Connect with us

kerala

വഖഫ് ബോര്‍ഡില്‍ ചര്‍ച്ചയില്ലാതെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് 104.8 കോടി

ഇന്ന് കോഴിക്കോട് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.

Published

on

വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ 104.87 കോടി രൂപ പുതിയ അക്കൗണ്ടുണ്ടാക്കി സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചു. ബോര്‍ഡ് ആസ്ഥാനം എറണാകുളം കലൂരില്‍ ആണെന്നിരിക്കെ തൃശൂര്‍ മണ്ണുത്തിയില്‍ സ്വകാര്യ ബാങ്ക് ശാഖയില്‍ അക്കൗണ്ടുണ്ടാക്കി നിക്ഷേപം നടത്തിയതിലും ദുരൂഹത. ഇന്ന് കോഴിക്കോട് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി, പി. ഉബൈദുല്ല എം.എല്‍.എ, എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ചെയര്‍മാന്റെ കാലത്ത് നടന്ന നിക്ഷേപം സംബന്ധിച്ച വിഷയം ചര്‍ച്ചയായവുന്നത്. വഖഫ് ബോര്‍ഡിന്റെ പുതിയ ചെര്‍മാന്‍ അഡ്വ.എം.കെ സക്കീറിന്റെ അധ്യക്ഷതയിലാണ് ഇന്ന്് യോഗം നടക്കുന്നത്.

ദേശീയ പാത വികസനത്തിനായി വഖഫ് ഭൂമി വിട്ടുനല്‍കിയതിന് ലഭിച്ച നഷ്ടപരിഹാര തുകയാണ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ സ്വകാര്യ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടത്. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ 68 വഖഫുകള്‍ക്ക് നഷ്ടപരിഹാരമായി 104.87 കോടി രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ തുകയാണ് സ്വകാര്യ ബാങ്കിന്റെ തൃശൂര്‍ മണ്ണുത്തിയിലെ ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് ശേഷവും ബോര്‍ഡിലേക്ക് എത്തിയ തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തെ വഖഫ് ബോര്‍ഡിന്റെ ഫണ്ടുകള്‍ എറണാകുളത്തുള്ള കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് അക്കൗണ്ട് തുടങ്ങിയതും നിക്ഷേപം നടത്തിയതും. എസ്.ബി.ഐയുടെ മ്യൂച്ചല്‍ ഫണ്ടില്‍ 2017 കാലത്ത് പലതവണയായി നിക്ഷേപിച്ച് 14.33 കോടി രൂപയും 2023 മേയ് 25 ന് ബോര്‍ഡ് തീരുമാനമില്ലാതെ പിന്‍വലിച്ച് സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതായും വിവരമുണ്ട്. മ്യൂച്ചല്‍ ഫണ്ട് എസ്.ബി.ഐയില്‍ ആരംഭിച്ചതും വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്താണ്. എന്നാല്‍ ഇത് പിന്‍വലിച്ചതോ വകമാറ്റിയിട്ടതോ ബോര്‍ഡില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡ് അംഗങ്ങള്‍ കത്ത് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്റെ കാലത്തെ ഈ നടപടികള്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

kerala

ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ

ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്

Published

on

രണ്ട് മാസത്തിനിടെ മലപ്പുറം വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് എച്ച്ഐവി ബാധ. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികള്‍ ഉപയോഗിക്കുകയായിരുന്നു.

Continue Reading

Trending