Connect with us

kerala

വഖഫ് ബോര്‍ഡില്‍ ചര്‍ച്ചയില്ലാതെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് 104.8 കോടി

ഇന്ന് കോഴിക്കോട് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.

Published

on

വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ 104.87 കോടി രൂപ പുതിയ അക്കൗണ്ടുണ്ടാക്കി സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചു. ബോര്‍ഡ് ആസ്ഥാനം എറണാകുളം കലൂരില്‍ ആണെന്നിരിക്കെ തൃശൂര്‍ മണ്ണുത്തിയില്‍ സ്വകാര്യ ബാങ്ക് ശാഖയില്‍ അക്കൗണ്ടുണ്ടാക്കി നിക്ഷേപം നടത്തിയതിലും ദുരൂഹത. ഇന്ന് കോഴിക്കോട് നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി, പി. ഉബൈദുല്ല എം.എല്‍.എ, എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ചെയര്‍മാന്റെ കാലത്ത് നടന്ന നിക്ഷേപം സംബന്ധിച്ച വിഷയം ചര്‍ച്ചയായവുന്നത്. വഖഫ് ബോര്‍ഡിന്റെ പുതിയ ചെര്‍മാന്‍ അഡ്വ.എം.കെ സക്കീറിന്റെ അധ്യക്ഷതയിലാണ് ഇന്ന്് യോഗം നടക്കുന്നത്.

ദേശീയ പാത വികസനത്തിനായി വഖഫ് ഭൂമി വിട്ടുനല്‍കിയതിന് ലഭിച്ച നഷ്ടപരിഹാര തുകയാണ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാതെ സ്വകാര്യ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടത്. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ 68 വഖഫുകള്‍ക്ക് നഷ്ടപരിഹാരമായി 104.87 കോടി രൂപയാണ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഈ തുകയാണ് സ്വകാര്യ ബാങ്കിന്റെ തൃശൂര്‍ മണ്ണുത്തിയിലെ ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് ശേഷവും ബോര്‍ഡിലേക്ക് എത്തിയ തുകയും ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തെ വഖഫ് ബോര്‍ഡിന്റെ ഫണ്ടുകള്‍ എറണാകുളത്തുള്ള കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നത്. പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് അക്കൗണ്ട് തുടങ്ങിയതും നിക്ഷേപം നടത്തിയതും. എസ്.ബി.ഐയുടെ മ്യൂച്ചല്‍ ഫണ്ടില്‍ 2017 കാലത്ത് പലതവണയായി നിക്ഷേപിച്ച് 14.33 കോടി രൂപയും 2023 മേയ് 25 ന് ബോര്‍ഡ് തീരുമാനമില്ലാതെ പിന്‍വലിച്ച് സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതായും വിവരമുണ്ട്. മ്യൂച്ചല്‍ ഫണ്ട് എസ്.ബി.ഐയില്‍ ആരംഭിച്ചതും വഖഫ് ബോര്‍ഡില്‍ ചര്‍ച്ച ചെയ്താണ്. എന്നാല്‍ ഇത് പിന്‍വലിച്ചതോ വകമാറ്റിയിട്ടതോ ബോര്‍ഡില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡ് അംഗങ്ങള്‍ കത്ത് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്റെ കാലത്തെ ഈ നടപടികള്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

Published

on

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.

പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.

Continue Reading

kerala

ബന്ധുവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 13കാരി ചികിത്സക്കിടെ മരിച്ചു

കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

Published

on

ബന്ധുവീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയ്ക്കിടെ മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കൊയിലാണ്ടി പന്തലായനിയിലുള്ള ബന്ധുവീട്ടിലാണ് പൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാതാവ്: പരേതയായ ജിജിന. സഹോദരി: ദിയ.

Continue Reading

kerala

റിമാൻഡിലായ മകനെ കണ്ട് പുറത്തിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Published

on

വാറന്‍റ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത മകനെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കണ്ട് പുറത്തേക്കിറങ്ങിയ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലന്തൂര്‍ പൂക്കോട് പരിയാരം പുതിയത്ത് വീട്ടില്‍ കുഞ്ഞച്ചന്‍റെ ഭാര്യ സൂസമ്മയാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കോടതി റിമാന്‍ഡ് ചെയ്ത മകന്‍ ചെറിയാനെ (43) പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശിച്ചശേഷം പുറത്തിറങ്ങിയ സൂസമ്മ ട്രാഫിക് സ്റ്റേഷന് മുന്‍വശത്തെ കല്‍ക്കെട്ടില്‍ ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നാട്ടുകാരും ഉടന്‍ സൂസമ്മയെ പൊലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. നേരത്തേ ഹൃദയവാല്‍വ് മാറ്റി വെക്കുകയും ചെയ്തിരുന്നു.

2022 ഒക്‌ടോബര്‍ 12ന് പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിയായ ചെറിയാനെതിരെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരായ ചെറിയാനെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ചെറിയാനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിവരം അറിഞ്ഞാണ് അമ്മ സൂസമ്മ കാണാനെത്തിയത്.

Continue Reading

Trending