kerala
പ്രാഥമിക സംഘങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഗോള്‍ഡ് ലോണിനുള്ള പലിശ നിരക്ക് നൂറുശതമാനം വര്‍ധിപ്പിച്ച് മലപ്പുറം കേരളബാങ്ക്
മലപ്പുറത്തെ പ്രാഥമിക സഹകരണസംഘങ്ങളെയും തീവെട്ടിക്കൊള്ള നടത്താന്‍ കേരളബാങ്ക് ഭരണസമിതി.

അനീഷ് ചാലിയാര്‍
മലപ്പുറത്തെ പ്രാഥമിക സഹകരണസംഘങ്ങളെയും തീവെട്ടിക്കൊള്ള നടത്താന്‍ കേരളബാങ്ക് ഭരണസമിതി. പ്രാഥമിക സംഘങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഗോള്‍ഡ് ലോണിനുള്ള പലിശ നിരക്ക് നൂറുശതമാനം വര്‍ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ക്യാഷ് ക്രിഡിറ്റ് ഷെയര്‍ ലിങ്ക്ട് സ്‌പെഷ്യല്‍ ഗോള്‍ഡ് വായ്പാ പദ്ധതി പ്രകാരം 4.5 ശതമാനം പലിശക്ക് അനുവദിച്ച വായ്പകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് ശതമാനം നിരക്കിലായിരിക്കുമെന്ന് കാണിച്ച് എല്ലാ പ്രാഥമികസംഘം സെക്രട്ടറിമാര്‍ക്കും കേരള ബാങ്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കത്തയച്ചു.
ജില്ലാ ബാങ്ക് നിക്ഷേപകര്‍ക്കും അംഗസംഘങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കുകയും വായ്പകള്‍ക്കുള്ള പലിശ നിരക്കുകള്‍ നിര്‍ബന്ധിത ലയനത്തിന് ശേഷം കേരള ബാങ്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.ഡി.സി ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ള സ്വര്‍ണപ്പണയ വായ്പാ പലിശ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്.
എം.ഡി.സി ബാങ്കായിരുന്നകാലത്ത് നിക്ഷേപകര്‍ക്ക് 7.25 ശതമാനമായിരുന്നു വായ്പകളുടെ പലിശ നിരക്ക് കേരള ബാങ്ക് 9.75 ആക്കി വര്‍ധിപ്പിച്ചിരുന്നു. സ്വര്‍ണപ്പണയ വായ്പയും ഇതേ നിരക്കില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാബാങ്ക് കുറഞ്ഞ പലിശ നിരക്കില്‍ നടപ്പാക്കിയിരുന്ന സ്വപ്‌നക്കൂട് ഭവന വായ്പാപദ്ധതിയും നിര്‍ത്തലാക്കി. സ്റ്റേറ്റ്‌മെന്റ്, പണം എണ്ണിതിട്ടപ്പെടുത്തല്‍, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി തുടങ്ങിയവക്ക് എം.ഡി. സി ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നില്ല.
എന്നാല്‍ ഈ സേവനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ കേരള ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലുള്ള അംഗ സംഘങ്ങള്‍ക്കും നിക്ഷേപകര്‍ക്കും കേരള ബാങ്ക് ഒരു നഷ്ടക്കച്ചവടമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 12നാണ് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ എം.ഡി.സി ബാങ്കിനെ കേരള ബാങ്കില്‍ നിര്‍ബന്ധിതമായി ലയിപ്പിച്ചിരിക്കുന്നത്. ഇതിന് ശേഷം എം.ഡി.സി ബാങ്ക് 12 കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു. അതേ സമയം നിര്‍ബന്ധിത ലയനം എതിര്‍ത്തുള്ള എം.ഡി. സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിര്‍ബന്ധിത ലയനം കേന്ദ്രനിയമങ്ങള്‍ക്ക് എതിരാണെന്നും അസാധുവാക്കണമെന്നും ആര്‍.ബി.ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതിനിടയിലാണ് കേരളബാങ്ക് എം.ഡി.സി ബാങ്കിന്റെ അംഗ സംഘങ്ങളില്‍ നിന്ന് പലിശക്കൊള്ള നടത്തുന്നത്.
kerala
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.
മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.
2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.
kerala
നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.
ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച് പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലണമന്ന് നാട്ടുകാർ.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
-
india3 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍