Connect with us

kerala

പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി

തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

Published

on

എസ്. സുധീഷ് കുമാർ

പടിക്കെട്ടുകള്‍ കയറിയെത്തുന്ന വള്ളക്കാലില്‍ ഉമ്മറം. ഉരുകിയൊലിച്ച മെഴുകി തിരിവെട്ടത്തിന്റെ പ്രഭയില്‍ മരകുരിശ്. വറ്റാത്ത വാല്‍സല്യമേകിയ പ്രിയപ്പെട്ടവര്‍ ചുറ്റിലൂം നില്‍ക്കെ കുഞ്ഞൂഞ്ഞ് നീണ്ടു നിവര്‍ന്നു കിടന്നു, ആരെയും നോവിക്കാതെ.ഒരു വിളിയില്‍ ഓടിയെത്തുമെന്ന് പലരും ചിന്തിച്ചു. കൈകളുയര്‍ത്തി സ്‌നേഹം പങ്കുവെയ്ക്കുമെന്ന മോഹം പലരിലുമുണ്ടായി. ഇനിയില്ല, പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി. ചൂടന്‍ ചര്‍ച്ചകള്‍ക്കായി എത്തുന്നവര്‍ക്കായി ഒരുക്കിയ നെടുനീളന്‍ കസേരയില്‍ ഇരിക്കാന്‍ ഇനിയാരും കടന്നു വരില്ല. തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

രണ്ടു നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചത്. നാട് മുഴുവന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയപ്പോഴും പുതുപ്പള്ളിക്കാര്‍ കാത്തിരുന്നു, പ്രിയപ്പെട്ടവനായി. ഇന്നലെ ഉച്ചയോടെ ഭൗതിക ദേഹം വീട്ടിലെത്തിക്കുമെന്നറിഞ്ഞതോടെ ജനം പുതുപ്പള്ളിയിലേക്ക് വണ്ടി കയറി. ഹൈറേഞ്ചുകാരും മണിമലക്കാരും മലബാറുകാരും എല്ലാം ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനുഗ്രഹമെന്ന വണ്ണം കള്ളകര്‍ക്കിടക മഴ മാറി നിന്നതോടെ ജനത്തിന്റെ ഒഴുക്കേറി. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ബന്ധുക്കള്‍ എത്തി തുടങ്ങിയിരുന്നു. പിന്നാലെ നാട്ടാരും. കുഞ്ഞൂഞ്ഞിന്റെ കാരുണ്യത്തില്‍ ജീവിതം കരുപിടിപ്പിച്ചവര്‍ അലമുറയിട്ടാണ് എത്തിയത്. അവര്‍ പതംപറഞ്ഞു കരഞ്ഞു; വിങ്ങിപൊട്ടി. പകല്‍ തെളിഞ്ഞു നിന്നതോടെ ഓരോരുത്തരായി കുഞ്ഞൂഞ്ഞിനെ സ്വീകരിക്കാന്‍ വീടൊരുക്കി. ചിലര്‍ വീട്ടിലേക്കുള്ള വഴി തെളിച്ചു. ചിലര്‍ വലിയ പള്ളിയിലേക്കോടി. അവിടുത്തെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍.

മരണ വിവരമറിഞ്ഞ സമയം ബന്ധുകള്‍ മരകട്ടില്‍ വെടിപ്പാക്കി തൂവെള്ള വിരിച്ചു. ബൈബിളും മെഴുകുതിരികളും ഒ രുക്കിവെച്ചു. തലവെയ്ക്കാനുള്ള പടിഞ്ഞാറ് തെക്കേ കോണില്‍ വെയ്ക്കാനുള്ള പൂര്‍ണകായ എണ്ണഛായ ചിത്രവുമായാണ് രമേശെന്ന ആര്‍ട്ടിസ്റ്റിന്റെ വരവ്.
ശുശ്രൂഷയ്ക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തി വലിയ പള്ളിയില്‍ നിന്ന് ഗായക സംഘമെത്തി. ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്മാരും ബിഷപ്പുമാരും പിതാക്കന്മാരും ഇടവേളകളിലായി പ്രാര്‍ത്ഥന ചൊല്ലി. വലിയ പള്ളിക്ക് പടിഞ്ഞാറേ കോണിലെ ചിറയില്‍ അന്തിമയങ്ങി. സൂര്യന്‍ തിരിതാഴ്ത്തിയപ്പോള്‍ കുഞ്ഞുഞ്ഞിനെ വലിയ പള്ളിയിലേക്ക് കോണ്ടു പോയി. പ്രത്യേകം ഒരുക്കിയ പന്തലില്‍ സഭാമേലധ്യക്ഷന്മാരുടെ ശുശ്രൂഷ. കിഴക്കേ കോണില്‍ പനിനീര്‍ പൂക്കളാല്‍ കല്ലറ അലങ്കരിച്ചിരിക്കുന്നു. വിശുദ്ധി തുളുമ്പുന്ന അരളിപൂക്കളും. പരിശുദ്ധ പിതാക്കന്മാര്‍ക്കിടയില്‍ ജനങ്ങളുടെ കണ്ണിലുണ്ണിക്കായി ഓര്‍ത്തഡോക്‌സ് സഭയൊരുക്കിയ പ്രത്യേക ഇടം. രാത്രി ഏറെ വൈകേണ്ടി വന്നില്ല. ജനസാഗരങ്ങളെ സാക്ഷിയാക്കി, ബന്ധുജനങ്ങളെ തനിച്ചാക്കി കുഞ്ഞൂഞ്ഞ് മറഞ്ഞു. ഓര്‍മിക്കാന്‍ കുഞ്ഞൂഞ്ഞ് ഒരുക്കിയ ഒരു ഉമ്മന്‍ ചാണ്ടിക്കാലം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു

സാന്ദ്രാ തോമസിനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

Published

on

സാന്ദ്രാ തോമസിനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

നിര്‍മ്മാതാവിന് വധഭീഷണി യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു. അതേസമയം മദ്യലഹരിയിലാണ് റെനി ഗ്രൂപ്പിലിട്ടതെന്നും ഇയാള്‍ നേതൃത്വത്തിലുള്ള പലരെയും വിളിച്ച് അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം അന്വേഷണത്തില്‍ ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് ഫെഫ്ക പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ശബ്ദസന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും സന്ദേശത്തില്‍ പറയുന്നു. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

Continue Reading

kerala

തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം

പ്രചരണത്തിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍

Published

on

തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചാരണം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹാജിമാര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയില്‍ കട്ടര്‍, ചെരിപ്പ്, മുസല്ല, കുട, വാട്ടര്‍ ബോട്ടില്‍, വാട്ടര്‍ സ്‌പ്രേ തുടങ്ങിയവ കാണിച്ച് ഇതൊക്കെ കേരള സര്‍ക്കാര്‍ കൊടുക്കുന്നതാണെന്ന മട്ടിലാണ് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ദുയൂഫുല്‍ ബൈത് അഥവാ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ മുതവിഫ് അവരുടെ ഹാജിമാര്‍ക്ക് കൊടുത്തതാണിത്. ഇന്ത്യാ ഗവണ്‍മെന്റോ കേരള ഗവണ്‍മെന്റോ സൗദി ഗവണ്‍മെന്റോ ഇങ്ങനെയൊരു സമ്മാനം കൊടുക്കുന്നില്ല. പിണറായിസം തുടരും എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ നിര്‍മ്മിതി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സി.പി.എം സൈബര്‍ ഹാന്‍ഡിലുകളാണ് ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending