Connect with us

kerala

പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി

തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

Published

on

എസ്. സുധീഷ് കുമാർ

പടിക്കെട്ടുകള്‍ കയറിയെത്തുന്ന വള്ളക്കാലില്‍ ഉമ്മറം. ഉരുകിയൊലിച്ച മെഴുകി തിരിവെട്ടത്തിന്റെ പ്രഭയില്‍ മരകുരിശ്. വറ്റാത്ത വാല്‍സല്യമേകിയ പ്രിയപ്പെട്ടവര്‍ ചുറ്റിലൂം നില്‍ക്കെ കുഞ്ഞൂഞ്ഞ് നീണ്ടു നിവര്‍ന്നു കിടന്നു, ആരെയും നോവിക്കാതെ.ഒരു വിളിയില്‍ ഓടിയെത്തുമെന്ന് പലരും ചിന്തിച്ചു. കൈകളുയര്‍ത്തി സ്‌നേഹം പങ്കുവെയ്ക്കുമെന്ന മോഹം പലരിലുമുണ്ടായി. ഇനിയില്ല, പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി. ചൂടന്‍ ചര്‍ച്ചകള്‍ക്കായി എത്തുന്നവര്‍ക്കായി ഒരുക്കിയ നെടുനീളന്‍ കസേരയില്‍ ഇരിക്കാന്‍ ഇനിയാരും കടന്നു വരില്ല. തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

രണ്ടു നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചത്. നാട് മുഴുവന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയപ്പോഴും പുതുപ്പള്ളിക്കാര്‍ കാത്തിരുന്നു, പ്രിയപ്പെട്ടവനായി. ഇന്നലെ ഉച്ചയോടെ ഭൗതിക ദേഹം വീട്ടിലെത്തിക്കുമെന്നറിഞ്ഞതോടെ ജനം പുതുപ്പള്ളിയിലേക്ക് വണ്ടി കയറി. ഹൈറേഞ്ചുകാരും മണിമലക്കാരും മലബാറുകാരും എല്ലാം ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനുഗ്രഹമെന്ന വണ്ണം കള്ളകര്‍ക്കിടക മഴ മാറി നിന്നതോടെ ജനത്തിന്റെ ഒഴുക്കേറി. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ബന്ധുക്കള്‍ എത്തി തുടങ്ങിയിരുന്നു. പിന്നാലെ നാട്ടാരും. കുഞ്ഞൂഞ്ഞിന്റെ കാരുണ്യത്തില്‍ ജീവിതം കരുപിടിപ്പിച്ചവര്‍ അലമുറയിട്ടാണ് എത്തിയത്. അവര്‍ പതംപറഞ്ഞു കരഞ്ഞു; വിങ്ങിപൊട്ടി. പകല്‍ തെളിഞ്ഞു നിന്നതോടെ ഓരോരുത്തരായി കുഞ്ഞൂഞ്ഞിനെ സ്വീകരിക്കാന്‍ വീടൊരുക്കി. ചിലര്‍ വീട്ടിലേക്കുള്ള വഴി തെളിച്ചു. ചിലര്‍ വലിയ പള്ളിയിലേക്കോടി. അവിടുത്തെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍.

മരണ വിവരമറിഞ്ഞ സമയം ബന്ധുകള്‍ മരകട്ടില്‍ വെടിപ്പാക്കി തൂവെള്ള വിരിച്ചു. ബൈബിളും മെഴുകുതിരികളും ഒ രുക്കിവെച്ചു. തലവെയ്ക്കാനുള്ള പടിഞ്ഞാറ് തെക്കേ കോണില്‍ വെയ്ക്കാനുള്ള പൂര്‍ണകായ എണ്ണഛായ ചിത്രവുമായാണ് രമേശെന്ന ആര്‍ട്ടിസ്റ്റിന്റെ വരവ്.
ശുശ്രൂഷയ്ക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തി വലിയ പള്ളിയില്‍ നിന്ന് ഗായക സംഘമെത്തി. ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്മാരും ബിഷപ്പുമാരും പിതാക്കന്മാരും ഇടവേളകളിലായി പ്രാര്‍ത്ഥന ചൊല്ലി. വലിയ പള്ളിക്ക് പടിഞ്ഞാറേ കോണിലെ ചിറയില്‍ അന്തിമയങ്ങി. സൂര്യന്‍ തിരിതാഴ്ത്തിയപ്പോള്‍ കുഞ്ഞുഞ്ഞിനെ വലിയ പള്ളിയിലേക്ക് കോണ്ടു പോയി. പ്രത്യേകം ഒരുക്കിയ പന്തലില്‍ സഭാമേലധ്യക്ഷന്മാരുടെ ശുശ്രൂഷ. കിഴക്കേ കോണില്‍ പനിനീര്‍ പൂക്കളാല്‍ കല്ലറ അലങ്കരിച്ചിരിക്കുന്നു. വിശുദ്ധി തുളുമ്പുന്ന അരളിപൂക്കളും. പരിശുദ്ധ പിതാക്കന്മാര്‍ക്കിടയില്‍ ജനങ്ങളുടെ കണ്ണിലുണ്ണിക്കായി ഓര്‍ത്തഡോക്‌സ് സഭയൊരുക്കിയ പ്രത്യേക ഇടം. രാത്രി ഏറെ വൈകേണ്ടി വന്നില്ല. ജനസാഗരങ്ങളെ സാക്ഷിയാക്കി, ബന്ധുജനങ്ങളെ തനിച്ചാക്കി കുഞ്ഞൂഞ്ഞ് മറഞ്ഞു. ഓര്‍മിക്കാന്‍ കുഞ്ഞൂഞ്ഞ് ഒരുക്കിയ ഒരു ഉമ്മന്‍ ചാണ്ടിക്കാലം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

“ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാന്‍ എമ്പുരാന്‍ കാണും”; വി.ഡി. സതീശന്‍ 

നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെ നിലപാട് മാറ്റി

Published

on

എമ്പുരാന്‍ സിനിമക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ക്കും ബഹിഷ്‌കരണത്തിനുമിടെ താന്‍ ചിത്രം കാണുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം.. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും’, വി.ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ എമ്പുരാന് പിന്തുണയറിയിച്ച് വി ഡി സതീശന്‍ രംഗത്തുവന്നിരുന്നു. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം എമ്പുരാന്‍ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാ നിര്‍മാണത്തില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.

Continue Reading

kerala

പ്ലസ് വണ്‍ പരീക്ഷയിലെ ആള്‍മാറാട്ടം; വിദ്യാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യത

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.

Published

on

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി വന്നതില്‍ സംശയം തോന്നി പിന്നാലെം നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം മനസ്സിലാകുന്നത്.

സംഭവത്തില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.

ആര്‍എസി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓപ്പണ്‍സ്‌കീമില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പകരമായാണ് ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പരീക്ഷയെഴുതാനെത്തിയത്.

എന്നാല്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്. അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Continue Reading

kerala

എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് 6 കോടി 75 ലക്ഷം രൂപ പിടികൂടി

സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

Published

on

എറണാകുളം ബ്രോഡ് വേയിലെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്നും 6 കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

വസ്ത്ര വ്യാപാര മേഖലയിലെ മൊത്ത വില്‍പ്പന കടകള്‍ വഴി വന്‍തോതില്‍ നികുതിയടക്കാതെ പണം സൂക്ഷിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് ജി എസ് റ്റി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഞ്ചുകോടി രൂപയില്‍ അധികം കണക്കില്‍ പെടാതെ കണ്ടെത്തിയാല്‍ ഉടമയെ അറസ്റ്റ് ചെയ്യണമെന്നുള്ള നിയമം നിലനില്‍ക്കെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപയ്ക്ക് മുകളില്‍ പണം പിടികൂടിയിട്ടും തുടര്‍നടപടികള്‍ വൈകുകയാണ് എന്നാണ് ആരോപണം. ഉന്നത തല ബന്ധങ്ങളാണ് പിടികൂടിയ പണത്തിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

ബ്രോഡ് വേ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര മേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങള്‍ അന്വേഷണപരിധിയിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

Continue Reading

Trending