Connect with us

kerala

പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി

തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

Published

on

എസ്. സുധീഷ് കുമാർ

പടിക്കെട്ടുകള്‍ കയറിയെത്തുന്ന വള്ളക്കാലില്‍ ഉമ്മറം. ഉരുകിയൊലിച്ച മെഴുകി തിരിവെട്ടത്തിന്റെ പ്രഭയില്‍ മരകുരിശ്. വറ്റാത്ത വാല്‍സല്യമേകിയ പ്രിയപ്പെട്ടവര്‍ ചുറ്റിലൂം നില്‍ക്കെ കുഞ്ഞൂഞ്ഞ് നീണ്ടു നിവര്‍ന്നു കിടന്നു, ആരെയും നോവിക്കാതെ.ഒരു വിളിയില്‍ ഓടിയെത്തുമെന്ന് പലരും ചിന്തിച്ചു. കൈകളുയര്‍ത്തി സ്‌നേഹം പങ്കുവെയ്ക്കുമെന്ന മോഹം പലരിലുമുണ്ടായി. ഇനിയില്ല, പേരും പെരുമയും കൊണ്ടു ജനമനസില്‍ പേരു കോറിയിട്ട് ഉമ്മന്‍ ചാണ്ടി മടങ്ങി. ചൂടന്‍ ചര്‍ച്ചകള്‍ക്കായി എത്തുന്നവര്‍ക്കായി ഒരുക്കിയ നെടുനീളന്‍ കസേരയില്‍ ഇരിക്കാന്‍ ഇനിയാരും കടന്നു വരില്ല. തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിക്കായി ഒഴിഞ്ഞു വെച്ച മുറിയും കുത്തികുറിക്കുന്ന ഡയറിയും അനാഥം. അല്‍പമൊന്നു വിശ്രമിക്കാന്‍ ചേക്കേറുന്ന ചാരുകസേര ഒഴിഞ്ഞു കിടക്കുന്നു. മരമേശയില്‍ മഷിയൊഴിഞ്ഞ പേന. ഭിത്തിയില്‍ ഒതുക്കി വെച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ക്കിടയിലേക്ക് ഇനിയൊന്നും കടന്നു വരില്ല. നീളന്‍ സന്ദര്‍ശക മുറിക്കു പിന്നിലെ മുറിയില്‍ പുസ്തകങ്ങളും പഴയ സിഡികളും ചിന്നി ചിതറി കിടക്കുന്നു. ഒരിക്കല്‍ വായിച്ചും കേട്ടും മറന്നു വെച്ചപോലെ. മെത്രാന്‍മാര്‍ ശുശ്രൂഷയേകി ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കി.

രണ്ടു നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പുതുപ്പള്ളിയുടെ സൂര്യന്‍ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിച്ചത്. നാട് മുഴുവന്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയപ്പോഴും പുതുപ്പള്ളിക്കാര്‍ കാത്തിരുന്നു, പ്രിയപ്പെട്ടവനായി. ഇന്നലെ ഉച്ചയോടെ ഭൗതിക ദേഹം വീട്ടിലെത്തിക്കുമെന്നറിഞ്ഞതോടെ ജനം പുതുപ്പള്ളിയിലേക്ക് വണ്ടി കയറി. ഹൈറേഞ്ചുകാരും മണിമലക്കാരും മലബാറുകാരും എല്ലാം ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനുഗ്രഹമെന്ന വണ്ണം കള്ളകര്‍ക്കിടക മഴ മാറി നിന്നതോടെ ജനത്തിന്റെ ഒഴുക്കേറി. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ബന്ധുക്കള്‍ എത്തി തുടങ്ങിയിരുന്നു. പിന്നാലെ നാട്ടാരും. കുഞ്ഞൂഞ്ഞിന്റെ കാരുണ്യത്തില്‍ ജീവിതം കരുപിടിപ്പിച്ചവര്‍ അലമുറയിട്ടാണ് എത്തിയത്. അവര്‍ പതംപറഞ്ഞു കരഞ്ഞു; വിങ്ങിപൊട്ടി. പകല്‍ തെളിഞ്ഞു നിന്നതോടെ ഓരോരുത്തരായി കുഞ്ഞൂഞ്ഞിനെ സ്വീകരിക്കാന്‍ വീടൊരുക്കി. ചിലര്‍ വീട്ടിലേക്കുള്ള വഴി തെളിച്ചു. ചിലര്‍ വലിയ പള്ളിയിലേക്കോടി. അവിടുത്തെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍.

മരണ വിവരമറിഞ്ഞ സമയം ബന്ധുകള്‍ മരകട്ടില്‍ വെടിപ്പാക്കി തൂവെള്ള വിരിച്ചു. ബൈബിളും മെഴുകുതിരികളും ഒ രുക്കിവെച്ചു. തലവെയ്ക്കാനുള്ള പടിഞ്ഞാറ് തെക്കേ കോണില്‍ വെയ്ക്കാനുള്ള പൂര്‍ണകായ എണ്ണഛായ ചിത്രവുമായാണ് രമേശെന്ന ആര്‍ട്ടിസ്റ്റിന്റെ വരവ്.
ശുശ്രൂഷയ്ക്കായി പാട്ടുകള്‍ ചിട്ടപ്പെടുത്തി വലിയ പള്ളിയില്‍ നിന്ന് ഗായക സംഘമെത്തി. ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്മാരും ബിഷപ്പുമാരും പിതാക്കന്മാരും ഇടവേളകളിലായി പ്രാര്‍ത്ഥന ചൊല്ലി. വലിയ പള്ളിക്ക് പടിഞ്ഞാറേ കോണിലെ ചിറയില്‍ അന്തിമയങ്ങി. സൂര്യന്‍ തിരിതാഴ്ത്തിയപ്പോള്‍ കുഞ്ഞുഞ്ഞിനെ വലിയ പള്ളിയിലേക്ക് കോണ്ടു പോയി. പ്രത്യേകം ഒരുക്കിയ പന്തലില്‍ സഭാമേലധ്യക്ഷന്മാരുടെ ശുശ്രൂഷ. കിഴക്കേ കോണില്‍ പനിനീര്‍ പൂക്കളാല്‍ കല്ലറ അലങ്കരിച്ചിരിക്കുന്നു. വിശുദ്ധി തുളുമ്പുന്ന അരളിപൂക്കളും. പരിശുദ്ധ പിതാക്കന്മാര്‍ക്കിടയില്‍ ജനങ്ങളുടെ കണ്ണിലുണ്ണിക്കായി ഓര്‍ത്തഡോക്‌സ് സഭയൊരുക്കിയ പ്രത്യേക ഇടം. രാത്രി ഏറെ വൈകേണ്ടി വന്നില്ല. ജനസാഗരങ്ങളെ സാക്ഷിയാക്കി, ബന്ധുജനങ്ങളെ തനിച്ചാക്കി കുഞ്ഞൂഞ്ഞ് മറഞ്ഞു. ഓര്‍മിക്കാന്‍ കുഞ്ഞൂഞ്ഞ് ഒരുക്കിയ ഒരു ഉമ്മന്‍ ചാണ്ടിക്കാലം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending