News
ഇന്നും മിന്നുമോ..; ഇന്ത്യ-ബംഗ്ലാദേശ് വനിതാ ടി-20 രണ്ടാം മല്‍സരം ഇന്ന്
ഉച്ചത്തിരിഞ്ഞ് 1-30 മുതലാണ് മല്‍സരം.

മിര്പ്പൂര്: രാജ്യത്തിനായി ആദ്യ മല്‍സരത്തില്‍ തന്നെ വിക്കറ്റ് നേടാനായതിലെ സന്തോഷം പങ്ക് വെച്ച് ഇന്ത്യന്‍ താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ അവസരം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മല്‍സര ദിവസം രാവിലെയാണ് നായിക ഹര്‍മന്‍പ്രീത് ആദ്യ ഇലവനിലുള്ള കാര്യം അറിയിച്ചത്. വലിയ സന്തോഷമായി ആ തീരുമാനം. അനുഭവസമ്പന്നരായ താരങ്ങള്‍ക്കൊപ്പം രാജ്യത്തിനായി കളിക്കുക എന്നത് വലിയ മോഹമായിരുന്നു. അത് സാധ്യമായി. അഞ്ചാമത്് ഓവറാണ് പന്ത് കിട്ടിയത്. രണ്ടാം പന്തില്‍ സിക്സറും മൂന്നാം പന്തില്‍ ബൗണ്ടറിയും പിറന്നപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ അടുത്ത പന്തില്‍ വിക്കറ്റ് നേടാനായതോടെ ആത്മവിശ്വാസമായി. തന്റെ വിക്കറ്റും ടീമിന്റെ വിജയവും വളരെ സന്തോഷം നല്കുന്നു.
ഇന്നാണ് രണ്ടാം മല്‍സരം. ഇന്നും മിന്നു മണിക്ക് ആദ്യ ഇലവനില്‍ സ്ഥാനമുറപ്പാണ്. ഇന്നത്തെ മല്‍സരത്തില്‍ വിജയം സ്വന്തമാക്കാനായാല്‍ പരമ്പരയും നേടാം. മിന്നു മണിയുടെ മികവിനെ നായിക ഹര്‍മന്‍പ്രീതും പ്രശംസിച്ചു. കന്നി മല്‍സരത്തിലെ സമ്മര്‍ദ്ദമൊന്നും പ്രകടിപ്പിക്കാതെയാണ് മിന്നു കളിച്ചതെന്ന് ഹര്മന് പറഞ്ഞു. ഉച്ചത്തിരിഞ്ഞ് 1-30 മുതലാണ് മല്‍സരം. തല്‍സമയം സ്റ്റാര്‍ സ്പോര്‍ട്സില്‍.
kerala
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.
കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.
കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര് രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
News
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
കാപിറ്റല്‍ ജൂത മ്യൂസിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്.

യുഎസില്‍ വെടിവെപ്പില്‍ രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപത്ത് ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റല്‍ ജൂത മ്യൂസിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രാഈല്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ രണ്ടുപേരാണെന്നാണ് നിഗമനം. ഇതിലൊരാളെ അറസ്റ്റ് ചെയ്തതായും സൂചനകളുണ്ട്. രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ട വിവരം യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സ്ഥിരീകരിച്ചു. വിഷയത്തിന് പിന്നില്‍ സെമിറ്റിക് വിരുദ്ധ ഭീകരവാദമാണെന്ന് യുഎന്നിലെ ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനന്‍ വ്യക്തമാക്കി. സാഹചര്യം വിലയിരുത്തി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News
ഖത്തര്‍ ജെറ്റ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ട്രംപ്
തന്റെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയുമായുള്ള ഓവല്‍ ഓഫീസ് മീറ്റിംഗില്‍ ഖത്തറില്‍ നിന്ന് പെന്റഗണ്‍ സ്വീകരിച്ച ആഡംബര ജെറ്റിനെക്കുറിച്ച് ചോദിച്ചതിന് ബുധനാഴ്ച എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ അലക്സാണ്ടറിനെ ‘വിഡ്ഢി’ എന്ന് വിളിച്ച് പ്രസിഡന്റ് ട്രംപ് ശകാരിച്ചു.

തന്റെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയുമായുള്ള ഓവല്‍ ഓഫീസ് മീറ്റിംഗില്‍ ഖത്തറില്‍ നിന്ന് പെന്റഗണ്‍ സ്വീകരിച്ച ആഡംബര ജെറ്റിനെക്കുറിച്ച് ചോദിച്ചതിന് ബുധനാഴ്ച എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ അലക്സാണ്ടറിനെ ‘വിഡ്ഢി’ എന്ന് വിളിച്ച് പ്രസിഡന്റ് ട്രംപ് ശകാരിച്ചു.
‘എന്തുകൊണ്ടാണ് നിങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത്? നിങ്ങള്‍ എന്തിനാണ് അത് ചോദിക്കുന്നത്? നിങ്ങള്‍ക്കറിയാമോ, നിങ്ങള്‍ ഇവിടെ നിന്ന് പോകണം,’ പ്രായമായ എയര്‍ഫോഴ്സ് വണ്‍ കപ്പലിന് താത്കാലികമായി പകരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള 400 മില്യണ്‍ ഡോളറിന്റെ ‘ആകാശത്തിലെ കൊട്ടാരം’ വിമാനത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകന് പ്രസിഡന്റിനോട് ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപ് പ്രകോപിതനായി.
‘ഇതിനും ഖത്തര്‍ ജെറ്റിനുമായി എന്ത് ബന്ധം?’ ട്രംപ് തുടര്‍ന്നു. ‘അവര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സിന് ഒരു ജെറ്റ് നല്കുന്നു. ശരിയാണോ? അതൊരു വലിയ കാര്യമാണ്.’
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയ്ക്കായി പ്രസിഡന്റ് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്ലേ ചെയ്തതിന് തൊട്ടുപിന്നാലെയാണ് അലക്സാണ്ടര്‍ ട്രംപിനോട് ഈ ചോദ്യം ചോദിച്ചത്.
വിവാദ വിഷയം കവര്‍ ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ശൃംഖലയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി പ്രസിഡന്റ് ആരോപിച്ചു.
‘ഞങ്ങള്‍ മറ്റ് പല കാര്യങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ കണ്ട വിഷയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ NBC ശ്രമിക്കുകയാണോ?’ ട്രംപ് ചോദിച്ചു.
-
kerala14 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി