Connect with us

india

കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !

കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !

Published

on

കെ.പി ജലീല്‍

ഇന്ത്യയിലെ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷത്തോളം പേരാണ് കേരളത്തിലിന്ന് തൊഴിലെടുക്കാനും അന്നമൂട്ടാനുമായി എത്തിയിരിക്കുന്നത്. രേഖകള്‍ പ്രകാരമിത് 5 വര്‍ഷം മുമ്പ് നാല്‍പതിനായിരമായിരുന്നു. കേരളത്തിലെ മുക്കുമൂലകളിലെല്ലാം ഇന്ന് ബംഗാളിലെയും ബീഹാറിയെയും യു.പിക്കാരെയും ഛത്തീസ്ഗഡ് കാരെയും കൊണ്ട് തടയുന്ന അവസ്ഥയാണ്. കേരളത്തില്‍ മുസ്്‌ലിം തീവ്രവാദം മാത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിതന്നെ അക്കണക്കിന് സത്യം വളച്ചൊടിക്കുകയും രാജ്യത്തെയും കേരളത്തെയും അപമാനിക്കുകയുമാണെന്ന് പറയേണ്ടിവരും.
ദി കേരള സ്റ്റോറി എന്ന സിനിമയില്‍ വിദേശങ്ങളിലേക്ക് മതംമാറി കടത്തപ്പെട്ട സ്ത്രീകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ യഥാര്‍ത്ഥകേരളം രാജ്യത്തെ ഒരു ലക്ഷത്തോളം പേരെ അന്നമൂട്ടുന്നവരുടെ കൂടിയാണെന്ന ്പ്രധാനമന്ത്രിയും ബി.ജെ.പിക്കാരും കേരളസ്റ്റോറി സിനിമക്കാരും തിരിച്ചറിയണം. വര്‍ഷം ലക്ഷം കോടി രൂപയാണ് കേരളത്തിലേക്ക് രേഖാ മൂലം ഗള്‍ഫില്‍നിന്നും മറ്റുമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനകം ഇവിടെ എത്തിയത് അക്കണക്കിന് നഏതാണ്ട് 30 ലക്ഷം കോടി രൂപ. സംസ്ഥാനബജറ്റിന്റെ എത്രയോ ഇരട്ടി. ഇതിനെയാണോ നാം കേരളസ്‌റ്റോറിയല്ലാതാക്കുന്നത്. കഠിനാധ്വാനം ചെയ്ത് മണലാര്യങ്ങളില്‍ അന്തിയുറങ്ങി മിച്ചം വെച്ചയക്കുന്ന ആ തുകയാണ് ഇന്നും യു.പിയിലെയും ബീഹാറിലെയും ഡല്‍ഹിയിലെപോലും പട്ടിണിപ്പാവങ്ങളിലെത്തുന്നത്. അവരുടെ പിഞ്ചുമക്കള്‍ വിശപ്പടക്കാനായി ഉപയോഗിക്കുന്നത്. കേരളത്തിലെ മുസ്്‌ലിം മാത്രമല്ല, അതിന്റെ പ്രയോജനം ഉണ്ണുന്നത്. ഇതരസംസ്ഥാനതൊഴിലാളിയും കേരളത്തിലെ മുസ്്‌ലിം അല്ലാത്തവരുമെല്ലാം ഈ പ്രയോജനം അനുഭവിക്കുന്നു. കേരളത്തിലെ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന മലയാളികളായ എത്രപേര്‍ക്കാണ് ഗള്‍ഫിലെ അറബിയുടെ എണ്ണപ്പണം പട്ടിണിയിലെ അമൃതായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതല്ലേ സത്യത്തില്‍ കേരളസ്റ്റോറി. ഇതറിയാതെ കേരളത്തിലെ വിരലിലെണ്ണാവുന്നവരുടെ മതംമാറ്റകഥയാണോ കേരളത്തിന്റെ യഥാര്‍ത്ഥ കഥ! കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുമാണ് ചില ഹിന്ദി സിനിമക്കാരുടെ ശ്രമം. പ്രധാനമന്ത്രിതന്നെ അതിന്റെ പ്രചാരകനായി മാറിയതാണ് മോദിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിലെ ഭാഗം വ്യക്തമാക്കുന്നത്. കേരളത്തെ സോമാലിയ എന്ന് കളിയാക്കിയ അതേ പ്രധാനമന്ത്രിയാണ് കേരളം തീവ്രവാദികളുടെ ഹബ്ബാണെന്ന് ശശികല മാരെ പോലെ വിളിച്ചുകവുന്നത്.ഇതിനെതിരെ പ്രതികരിക്കേണ്ടത് കേവലം മുസ്്‌ലിമല്ല, കേരളമാകെയാണ്. കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന ്പാടിയ കവിയുടെ വരികളാണ് ഇവിടെ ഓര്‍മ വരുന്നത്. തിളക്കുന്നുണ്ടോ ഹേ മലയാളീസ്. അതോ ഹിറ്റ്‌ലറുടെ ജൂതിഫോബിയ പോലെ ഇരുട്ടത്തിരുന്നുറങ്ങുകയാണോ ?

india

ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു.

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളുടെയും മറ്റ് ആശ്രിതരുടെയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സുള്ളതായുമാണ് റിപ്പോര്‍ട്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയുണ്ട്. കൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

Continue Reading

india

മകന്റെ പത്താം ക്ലാസ് തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ച് രക്ഷിതാക്കള്‍

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്.

Published

on

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്. വിജയിച്ചവരെ അനുമോദിച്ചുകൊണ്ടുളള അനുമോദനങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരയാണ്. എന്നാല്‍ കര്‍ണാടകയിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് മകന്റെ പരാജയമാണ്. അടുത്ത തവണ ജയിക്കാനായി അവനെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആഘോഷമെന്നാണ് കുടുംബം പറയുന്നത്.

ബഗല്‍കോട്ടിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് പത്താം ക്ലാസിലെ മകന്റെ തോല്‍വിക്ക് കേക്ക് മുറിച്ചത്. 625ല്‍ 200 മാര്‍ക്ക് മാത്രമാണ് അഭിഷേകിന് നേടാനായത്. എല്ല വിഷയത്തിലും തോറ്റെങ്കിലും മകനെ കുറ്റപ്പെടുത്താതിരുന്ന രക്ഷിതാക്കളള്‍ നന്നായി പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു.

Continue Reading

india

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Published

on

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ തുടങ്ങിയ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്‍ത്തിയിലൊഴികെ ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.

Continue Reading

Trending