Connect with us

india

കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !

കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !

Published

on

കെ.പി ജലീല്‍

ഇന്ത്യയിലെ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷത്തോളം പേരാണ് കേരളത്തിലിന്ന് തൊഴിലെടുക്കാനും അന്നമൂട്ടാനുമായി എത്തിയിരിക്കുന്നത്. രേഖകള്‍ പ്രകാരമിത് 5 വര്‍ഷം മുമ്പ് നാല്‍പതിനായിരമായിരുന്നു. കേരളത്തിലെ മുക്കുമൂലകളിലെല്ലാം ഇന്ന് ബംഗാളിലെയും ബീഹാറിയെയും യു.പിക്കാരെയും ഛത്തീസ്ഗഡ് കാരെയും കൊണ്ട് തടയുന്ന അവസ്ഥയാണ്. കേരളത്തില്‍ മുസ്്‌ലിം തീവ്രവാദം മാത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിതന്നെ അക്കണക്കിന് സത്യം വളച്ചൊടിക്കുകയും രാജ്യത്തെയും കേരളത്തെയും അപമാനിക്കുകയുമാണെന്ന് പറയേണ്ടിവരും.
ദി കേരള സ്റ്റോറി എന്ന സിനിമയില്‍ വിദേശങ്ങളിലേക്ക് മതംമാറി കടത്തപ്പെട്ട സ്ത്രീകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ യഥാര്‍ത്ഥകേരളം രാജ്യത്തെ ഒരു ലക്ഷത്തോളം പേരെ അന്നമൂട്ടുന്നവരുടെ കൂടിയാണെന്ന ്പ്രധാനമന്ത്രിയും ബി.ജെ.പിക്കാരും കേരളസ്റ്റോറി സിനിമക്കാരും തിരിച്ചറിയണം. വര്‍ഷം ലക്ഷം കോടി രൂപയാണ് കേരളത്തിലേക്ക് രേഖാ മൂലം ഗള്‍ഫില്‍നിന്നും മറ്റുമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനകം ഇവിടെ എത്തിയത് അക്കണക്കിന് നഏതാണ്ട് 30 ലക്ഷം കോടി രൂപ. സംസ്ഥാനബജറ്റിന്റെ എത്രയോ ഇരട്ടി. ഇതിനെയാണോ നാം കേരളസ്‌റ്റോറിയല്ലാതാക്കുന്നത്. കഠിനാധ്വാനം ചെയ്ത് മണലാര്യങ്ങളില്‍ അന്തിയുറങ്ങി മിച്ചം വെച്ചയക്കുന്ന ആ തുകയാണ് ഇന്നും യു.പിയിലെയും ബീഹാറിലെയും ഡല്‍ഹിയിലെപോലും പട്ടിണിപ്പാവങ്ങളിലെത്തുന്നത്. അവരുടെ പിഞ്ചുമക്കള്‍ വിശപ്പടക്കാനായി ഉപയോഗിക്കുന്നത്. കേരളത്തിലെ മുസ്്‌ലിം മാത്രമല്ല, അതിന്റെ പ്രയോജനം ഉണ്ണുന്നത്. ഇതരസംസ്ഥാനതൊഴിലാളിയും കേരളത്തിലെ മുസ്്‌ലിം അല്ലാത്തവരുമെല്ലാം ഈ പ്രയോജനം അനുഭവിക്കുന്നു. കേരളത്തിലെ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന മലയാളികളായ എത്രപേര്‍ക്കാണ് ഗള്‍ഫിലെ അറബിയുടെ എണ്ണപ്പണം പട്ടിണിയിലെ അമൃതായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതല്ലേ സത്യത്തില്‍ കേരളസ്റ്റോറി. ഇതറിയാതെ കേരളത്തിലെ വിരലിലെണ്ണാവുന്നവരുടെ മതംമാറ്റകഥയാണോ കേരളത്തിന്റെ യഥാര്‍ത്ഥ കഥ! കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുമാണ് ചില ഹിന്ദി സിനിമക്കാരുടെ ശ്രമം. പ്രധാനമന്ത്രിതന്നെ അതിന്റെ പ്രചാരകനായി മാറിയതാണ് മോദിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിലെ ഭാഗം വ്യക്തമാക്കുന്നത്. കേരളത്തെ സോമാലിയ എന്ന് കളിയാക്കിയ അതേ പ്രധാനമന്ത്രിയാണ് കേരളം തീവ്രവാദികളുടെ ഹബ്ബാണെന്ന് ശശികല മാരെ പോലെ വിളിച്ചുകവുന്നത്.ഇതിനെതിരെ പ്രതികരിക്കേണ്ടത് കേവലം മുസ്്‌ലിമല്ല, കേരളമാകെയാണ്. കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന ്പാടിയ കവിയുടെ വരികളാണ് ഇവിടെ ഓര്‍മ വരുന്നത്. തിളക്കുന്നുണ്ടോ ഹേ മലയാളീസ്. അതോ ഹിറ്റ്‌ലറുടെ ജൂതിഫോബിയ പോലെ ഇരുട്ടത്തിരുന്നുറങ്ങുകയാണോ ?

india

കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തക

മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Published

on

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്‌നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2023 ല്‍ മണിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.

ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്‌നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്‌നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

india

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്‌പേര്‍ പിടിയില്‍

പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

Published

on

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്‌പേര്‍ അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.

പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.

Continue Reading

india

പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം

ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Published

on

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്‍കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.

Continue Reading

Trending